ഞാൻ ഒന്നും പറയാതെ ഇരുന്ന് കഴിച്ച് കൊണ്ട് ആലോചിച്ചു. ഇടക്ക് അമ്മയുടെ മുഖത്തേക്കും നോക്കി. കണ്ണുകളെക്കെ കുഴിഞ്ഞ് എല്ലും തോലുമായ അമ്മയെ കണ്ടപ്പോൾ മനസ്സിൽ എവിടെയോ ഒരു വേദന.
ഞാൻ പെട്ടന്ന് കഴിച്ച് എഴുന്നേറ്റു അമ്മക്ക് ഒരു ഗുഡ് നൈറ്റും പറഞ്ഞ് കയറി കിടന്നു. എനിക്ക് നല്ല ഷീണം ഉണ്ടാക്കും എന്ന് അറിയാവുന്നത് കൊണ്ടാകും അമ്മയും പിന്നെ ഒന്നും ചോദിക്കാനും പറയാനും വന്നില്ല.
പിറ്റേന്ന് രാവിലെ എഴുന്നേൽക്കുമ്പോൾ അമ്മ ഷെഡിലായിരുന്നു, എനിക്ക് കാപ്പിയെടുത്ത് ഡെയിനിങ് ടേബിളിൽ അടച്ച് വെച്ചിരുന്നു. ഞാൻ പ്രഭാത കൃത്യങ്ങൾ കഴിഞ്ഞ് കാപ്പിയും എടുത്ത് കുടിച്ചിട്ട് വെറുതെ കട്ടിലിൽ കിടന്നു മൊബൈലും നോക്കി ഇരുന്നു.
എന്താന്ന് അറിയില്ല വല്ലാത്ത ഒരു ഫീലിംഗ് ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ എന്ന് ഒരു തോന്നൽ. ഇനി മുന്നിലോട്ട് എന്ത്? എന്ന് ഒരു പിടിയും കിട്ടാതെ ഇരുന്നു.
സമയം പോകാൻ ഒന്ന് രണ്ട് സിനിമകളും ഡൌൺലോഡ് ചെയ്ത് കണ്ടു. വെറുതെ സമയം പോയി ഒന്ന് തീരുമ്പോൾ അടുത്തത് അങ്ങനെ മനസ്സിൽ ഭാവിയെ കുറിച്ചുള്ള ആകുലത മാറാൻ വേണ്ടി ഞാൻ സിനിമകൾ മാറി മാറി കണ്ടു.
സമയം പോയി എന്നല്ലാതെ വേറെ ഗുണം ഒന്നും ഉണ്ടായില്ല. ഉച്ചക്ക് അമ്മയോടുപ്പം ഇരുന്ന് ഭക്ഷണം കഴിച്ചപ്പോൾ മാത്രം ആണ് ഞാൻ ഫോണിന് റസ്റ്റ് കൊടുത്തത്.
അച്ഛന്റെ കൂട്ടുകാരൻ നൗഷാദ് ഇക്ക നമ്മുടെ വീടിനടുത്ത് പുതിയ വീട് വാങ്ങിച്ച് താമസം ആയി എന്ന് ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോൾ അമ്മ പറയുന്നുണ്ടായിരുന്നു.
അച്ഛൻ മരിക്കുന്നത് വരെ നൗഷാദിക്കയും അച്ഛനും ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. അച്ഛൻ മരിച്ചതിനു ശേഷം നൗഷാദ് ഇക്കാക്ക് എന്തോ കടം വന്ന് നിൽക്കാൻ കഴിയാതെ നാട് വിട്ടതാണ് എന്ന് അമ്മ പറഞ്ഞിട്ടുണ്ട്. അച്ഛൻ ഉണ്ടായിരുന്നെങ്കിൽ അങ്ങനെ പോകേണ്ടി വരില്ലായിരുന്നു എന്നും അമ്മ പറയാറുണ്ട്.
അച്ഛനും ഇക്കയും ചേർന്ന് എന്തോ കച്ചവടം ഒക്കെ ചെയ്യുകയായിരുന്നു. അച്ഛന്റെ മരണ ശേഷം നൗഷാദ് ഇക്കാക്ക് ഒറ്റക് നടത്താൻ കഴിയാതെ വന്നപ്പോൾ ഏതോ അകന്ന ബന്ധുവിനെ കൂടെ കൂട്ടിയതാ ആയാൽ കുറെ കാശും കൊണ്ട് മുങ്ങി. പിന്നെ നൗഷാദ് ഇക്ക ഉള്ള സ്ഥലവും വീടും വിറ്റാണ് കടം വീട്ടിയത്.
പിന്നെ ഇക്കായുടെ ഭാര്യയുടെ നാട്ടിലേക്ക് പോയതാണ്. ഒടുവിൽ ജന്മനാട്ടിലേക്ക് തന്നെ തിരിച്ചെത്തിയിരിക്കുന്നു. എനിക്ക് പോയി കാണണം എന്നൊക്ക ഉണ്ടായിരുന്നു പക്ഷെ കൊറോണ കഴിയട്ടെ എന്ന് വെച്ചു.
പക്ഷെ പിറ്റേന്ന് പുള്ളി വീട്ടിൽ വന്നു. പുള്ളി മാത്രം അല്ല പുള്ളിയുടെ ഭാര്യയും മക്കളും എല്ലാവരും ഉണ്ടായിരുന്നു. മൂത്തത് പെണ്ണ് നാദിയ രണ്ടാമത്തേത് ആണ് നാദിർ അങ്ങനെ നൗഷാദ് ഇക്കാക്ക് രണ്ട് മക്കളാണ്.
ഓർമ്മ വെച്ചതിനു ശേഷം ആദ്യമായി കാണുകയാണെങ്കിലും നൗഷാദ് ഇക്ക എന്നോട് ഒരുപാട് സംസാരിച്ചു. ജീവിതത്തിന്റ നല്ലൊരു ഭാഗവും സാമ്പത്തിക ബാധ്യതകൾ തീർത്ത് തന്റെ കുടംബത്തെ സുരക്ഷിതമായ ഒരു സാമ്പത്തിക സ്ഥിതിയിൽ എത്തിക്കാൻ കഷ്ടപ്പെട്ട ആ മനുഷ്യന്റെ വാക്കുകളിൽ എവിടെയെക്കെയോ ഒരു മോട്ടിവേഷൻ ഉണ്ടായിരുന്നു.
ആ മനുഷ്യന്റെ വാക്കുകൾ ഞാൻ ഇന്നും കെടാതെ കൊണ്ട് നടക്കുന്ന എന്നിലെ പ്രതീക്ഷകളുടെ കനലുകളെ വീണ്ടും ആളി കത്തിച്ചു. പിന്നെ യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ എന്ത് ആവിശ്യം ഉണ്ടെങ്കിലും വിളിക്കണമെന്നും പറഞ്ഞു. ഇത്രയും കാലത്തിനിടയിൽ ഞാൻ അച്ഛനെ മിസ്സ് ചെയ്തത് അന്നാണ്.
നിനക്ക് അച്ഛന്റെ സ്വഭാവം ആണ് എന്ന് അമ്മ എന്നോട് പലപ്പോഴും പറയാറുണ്ടായിരുന്നു. പക്ഷെ അതിന്റെ പൊരുൾ എനിക്ക് നൗഷാദ് ഇക്കയെ കണ്ടപ്പോൾ ആണ് മനസ്സിലായത്.
നൗഷാദ് ഇക്കയുടെ വാക്കുകൾ തന്ന ഊർജത്തിൽ ഞാൻ വീണ്ടും എന്റെ ഭാവിയുടെ പണിപ്പുരയിൽ എത്തി. വീണ്ടും പുതിയ വഴികൾ എന്റെ മുന്നിൽ തെളിയാൻ തുടങ്ങി അങ്ങനെ ഞാൻ വീണ്ടും എന്റെ മൂഡ് ഓഫോക്കെ പതുക്കെ മാറ്റി പതിയെ എന്റെ പണിപ്പുരയിലേക്ക് തിരിച്ചെത്തി.