പിന്നാലെ ജയരാജിന്റെ ചിരിയും….
“ഹഹഹാഹ്….”
പിന്നെയത് നിശബ്ദമായി… സോണിയമോളപ്പോൾ ജയരാജ് കൊടുത്ത ചിപ്സ് പാക്കറ്റുമെടുത്ത് അതിൽ നിന്നും കഴിച്ചു കൊണ്ട് അൻഷുലിന്റെ കട്ടിലിൽ കിടക്കുകയായിരുന്നു.. അപ്പോഴവിടെ അൻഷുൽ മനസ്സിലാരോടൊക്കെയോ നന്ദി പറയുകയായിരുന്നു… അവനാ മരുന്ന് കവർ മേശപ്പുറത്തു വെച്ചിട്ട് തനിക്കായി വാങ്ങിയ ആ പുതിയ ലാപ്ടോപ്പ് കവറിൽ നിന്നും പുറത്തെടുത്തു… HPയുടെ അല്പം വിലകൂടിയൊരു മോഡൽ ലാപ്ടോപ്പ് തന്നെയായിരുന്നു അത്… ലാപ്ടോപ്പിന്റെ കവറിൽ തന്നെ നെറ്റ്സെറ്ററും ഉണ്ടായിരുന്നു.. അവൻ ലാപ്ടോപ്പ് ഓണാക്കി ഒന്നോടിച്ചു നോക്കിയപ്പോൾ അതിൽ MS Office അടക്കം അവനാവശ്യമുള്ള എല്ലാ സോഫ്റ്റ് വെയറും ആന്റി വയറസും ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടായിരുന്നു… സോണിയമോളും അച്ഛന് കൊണ്ടു വന്ന ആ പുതിയ ലാപ്ടോപ്പും നോക്കി ഇരുന്നു… അൻഷുലാലോചിച്ചു…
‘തന്നോട് പറയാതെ ജയരാജേട്ടന്റെ കൂടെ പുറത്തു പോയതിന് താൻ വെറുതേ സ്വാതിയെ പഴി പറഞ്ഞു… സത്യത്തിൽ തനിക്കീ ലാപ്ടോപ്പ് വാങ്ങാൻ വേണ്ടിയാണ് അവർ തന്നോടു പറയാതെ പോയത്.. ഒരു സർപ്രൈസ് തരാൻ… തന്റെ സന്തോഷം കണ്ടപ്പോൾ അവളുടെയാ മുഖമൊന്നു കാണേണ്ടതു തന്നെയായിരുന്നു… പണ്ട് തനിക്ക് ഇഷ്ടമുള്ള പലഹാരമുണ്ടാക്കി തന്ന് താനതു കഴിച്ച് നന്നായിണ്ടെന്ന് അവളോടു പറയുമ്പോൾ സന്തോഷം കൊണ്ട് മതിമറക്കുന്ന സ്വാതിയുടെ മുഖം താനിന്നവിടെ കണ്ടു… ആ അവളെയാണോ ചില ശബ്ദങ്ങൾ കേട്ട്, അവർ പരസ്പരമടുത്തിരുന്നു എന്നൊക്കെ കൊണ്ട് താൻ സംശയിച്ചത്… ച്ഛെ… വളരെ മോശമായിപ്പോയി… ശെരിക്കും താനിങ്ങനെയൊക്കെ ചിന്തിച്ചു എന്നറിഞ്ഞ് തന്റെയമ്മമാർ മുകളിലിരുന്നു തന്നെ വഴക്കു പറയുന്നുണ്ടാകും… പക്ഷെ എന്തു ചെയ്യാനാ… തന്റെ സ്വഭാവമിങ്ങനെ ആണല്ലോ… എന്തിനെയും വെറുതേ സംശയിച്ചു കൊണ്ട് ഇരിക്കുക…’
അവൻ മുകളിലേക്കു നോക്കി പറഞ്ഞു..
അൻഷുൽ: “മാപ്പ്… ഇനി ആവർത്തിക്കാതെയിരിക്കാൻ നോക്കാം… പക്ഷെ എന്നെ അറിയില്ലേ…എന്റെ സ്വഭാവമറിയില്ലേ… എന്നെ ശപിക്കരുത്… വെറുക്കുകയുമരുത്…”
അവൻ പിന്നെ ലാപ്ടോപ്പ് ഓഫ് ചെയ്ത് അടച്ചു വെച്ച് വീൽചെയർ ഉരുട്ടി വീണ്ടും ഹാളിലേക്ക് പോയി… സോണിയമോൾ കട്ടിലിലിരുന്നു ചിപ്സ് തിന്നുകയാണ്.. അപ്പോഴേക്കും സമയം 07:45 ആയിരുന്നു.. ഹാളിൽ ചെന്നപ്പോൾ അവിടെ ആരെയും കാണാത്തതു കൊണ്ട് അവൻ ജയരാജിന്റെ മുറിയിലേക്കൊന്നു നോക്കി.. ആ മുറിയുടെ വാതിലടഞ്ഞിരിക്കുകയാണ്… ആ മുറിയും നിശബ്ദമാണ്… എങ്കിലും അൽപ്പം കഴിഞ്ഞപ്പോൾ അവന്റെ ഭാര്യ ഒരു ചുരിദാറും ധരിച്ച് ഷാളും അഡ്ജസ്റ്റ് ചെയ്തു കൊണ്ട് പുറത്തേക്കിറങ്ങി വന്നു…