അരുണിന്റെ അമ്മയും അഞ്ജലിയും ആശയക്കുഴപ്പത്തിലായി, എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു.
“ഞാനിപ്പോൾ ഇപ്പോൾ സിറ്റി ഹോസ്പിറ്റലിൽ പോകുവാണ്, ഇപ്പോ വരാം..” അദ്ദേഹം പറഞ്ഞു.
രാമൻ നായർ കാർ എടുത്ത് ആശുപത്രിയിലേക്ക് പോയി. അയാൾ അവിടെ എത്തിക്കഴിഞ്ഞു അരുൺ അവന്റെ ബൈക്ക് വേഗത്തിൽ ഓടിച്ചത് കൊണ്ട് അപകടത്തിൽപ്പെട്ടതായും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അഞ്ജലിയെയും അയാളുടെ ഭാര്യയെയും അറിയിച്ചു.
രണ്ടു സ്ത്രീകളും ഇത് കേട്ടപ്പോൾ കരയാൻ തുടങ്ങി.
ഏതാനും മിനിറ്റുകൾക്കുള്ളിൽ അവർ ആശുപത്രിയിലെത്തി. അവർ ആശുപത്രിയിലെത്തിയപ്പോൾ അരുൺ ഓപ്പറേഷൻ തീയറ്ററിൽ കൊണ്ട്പോകുകയായിരുന്നു.
അരുണിന്റെ മാതാപിതാക്കളെയും അഞ്ജലിയെയും മുറിയിൽ പ്രവേശിക്കാൻ അനുവദിച്ചില്ല. അവർ മുറിക്ക് പുറത്ത് കാത്തുനിൽക്കുകയായിരുന്നു.
ഏതാനും മിനിറ്റുകൾക്കുള്ളിൽ ഡോക്ടർ മുറിയിൽ നിന്ന് പുറത്തിറങ്ങി, അരുണിന്റെ അച്ഛൻ അരുണിന്റെ ആരോഗ്യത്തെക്കുറിച്ച് ചോദിച്ചു.
“എന്റെ മകനു ഇപ്പോൾ എങ്ങനെയുണ്ട്” ഡോക്ടർ? ”
“അയാൾക്ക് കുഴപ്പമില്ല, വയറ്റിലും തുടയിലും പരിക്കേറ്റു.
പുറത്ത് കാണാൻ കുഴപ്പമില്ല പക്ഷെ അകത്തു ഞങ്ങൾ സ്കാൻ ചെയ്തു കഴിഞ്ഞിട്ട് പറയാം”
അഞ്ജലി അതുകേട്ടപ്പോൾ തളർന്നു പോയി.
അതിനുശേഷം അരുണിനെ പരിശോധനയ്ക്കായി ഒരു മുറിയിലേക്ക് കൊണ്ടുപോയി, റിസൾട്ട് കിട്ടാൻ വേണ്ടി കാത്തിരിക്കാൻ ആവശ്യപ്പെട്ടു. 30 മിനിറ്റിനു ശേഷം ഡോക്ടർ അരുണിന്റെ അച്ഛൻ രാമൻ നായരേ ക്യാബിനിലേക്ക് വിളിച്ചു. അഞ്ജലിയുടെയും അരുണിന്റെ അമ്മയും ഡോക്ടറെ കാണാൻ അവനോടൊപ്പം പോയി.