അഞ്ജലി കുറച്ചു നേരം ആലോചിച്ചു, അവൾ വളരെക്കാലമായി അവളുടെ വിവാഹ രാത്രിക്കായി കാത്തിരിക്കുകയാണ്, അരുൺ ഇപ്പോൾ പോയില്ലെങ്കിൽ അരുൺ രാത്രി മുഴുവൻ ഇതിനെക്കുറിച്ച് പഴി പറഞ്ഞുകൊണ്ട് ഇരിക്കാൻ സാധ്യതയുണ്ട്. അഞ്ജലിക്ക് ആണെങ്കിൽ അവളുടെ വിവാഹ രാത്രിയെക്കുറിച്ചുള്ള അവളുടെ എല്ലാ സ്വപ്നങ്ങളെല്ലാം നശിക്കുകയും ചെയ്യും. പക്ഷെ തന്റെ ഭർത്താവിനെ ഇപ്പോൾ അത് ശെരിയാകാൻ പോവാൻ സമ്മതിച്ചാൽ അത് അരുണിന് സന്തോഷമായിരിക്കു , ഒപ്പം രണ്ടു പേർക്കും സമാധാനമായ ഒരു വിവാഹ രാത്രി ഉണ്ടാവുകയും ചെയ്യും , അതിനാൽ അഞ്ജലി ഇപ്രകാരം പറഞ്ഞു.
“പോയിട്ട് വേഗം വരണേ ഏട്ടാ എന്ന്.”
അരുൺ ഈ കാര്യം അച്ഛനും അമ്മയേം അറിയിക്കുകയും അരുൺ അവന്റ ബൈക്കിൽ ജേക്കബിനെ കാണാൻ പുറപ്പെടുകയും ചെയ്തു.
ഏകദേശം രണ്ട് മണിക്കൂർ കഴിഞ്ഞു, അരുണിൽ നിന്ന് ഒരു വാർത്തയും ലഭിച്ചില്ല. എല്ലാ അതിഥികളും പോയി, അരുണിന്റെ മാതാപിതാക്കളും അഞ്ജലിയും ആശങ്കാകുലരായിരുന്നു, അവർ അവന്റെ മൊബൈലിലൂടെ വിളിക്കാൻ ശ്രമിച്ചു, പക്ഷേ അത് സ്വിച്ച് ഓഫ് ചെയ്തു.
അഞ്ജലിയാണെങ്കിൽ വളരെയധികം വിഷമിച്ചിരുന്നു.
അല്ലാതെ എന്തുചെയ്യും ?
ജോലിസ്ഥലത്ത് പലപ്പോഴും ഫോൺ ഓഫ് ചെയ്യുമെന്ന് പറഞ്ഞ് അരുണിന്റെ മാതാപിതാക്കൾ അവളെ സമാധാനിപ്പിച്ചു ,
ശ്രദ്ധ വ്യതിചലിപ്പിക്കാൻ അരുണിന് ഇഷ്ടമല്ല എന്ന് പറഞ്ഞു.
മറ്റൊരു മണിക്കൂർ കടന്നുപോയി, വീട്ടിലെ ലാൻഡ് ലൈൻ ഫോൺ മുഴങ്ങി. അരുണിന്റെ പിതാവ് അത് സ്വീകരിച്ച് ഉത്തരം നൽകി.
“എന്റെ ദൈവമേ….”
അയാൾ അലറി വിളിച്ച് റിസീവർ താഴെയിട്ടു.