ഒടുവിൽ അവരുടെ മകനെ കൂടി കൊലക്കത്തിക്ക് ഇരയാക്കാൻ തുടങ്ങിയതും വൃന്ദ ഒരുതരം പരിഭ്രാന്തിയോടെ ആഘ്രോഷിക്കാൻ തുടങ്ങി….. കൂടെയുണ്ടായിരുന്ന കറുത്ത രൂപങ്ങളുടെ കഴുകൻ കണ്ണുകൾ വൃന്ദയുടെ ശരീരത്തിലേക്ക് പാഞ്ഞതും അതിന്റെ അർത്ഥം മനസിലാക്കിയ പോൽ വൈദി ഒരു പുഞ്ചിരിയോടെ അവർക്ക് മൗനാനുവാദം നല്കി…..
പ്രഭയുടെ കണ്ണുകളിൽ അപ്പോഴും ചെറിയൊരു കുറ്റബോധവും,ദയനീയതയും നിറഞ്ഞിരുന്നു….
വൈദിയുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി ആ രാത്രി കഴുകൻ കണ്ണുകളോടെ നിന്ന ആ കറുത്ത രൂപങ്ങൾ അവളെ വേട്ടയാടി…തന്റെ മകന് മുന്നിൽ പിച്ചി ചീന്തപ്പെട്ട വൃന്ദയെ ഒരു പകയോടെ നോക്കി വൈദിയും, അയാൾക്കൊപ്പം പ്രഭയും പൂവള്ളി മനയ്ക്ക് പടിയിറങ്ങി….മാധവിന്റേയും കുടുംബത്തിന്റേയും ശവശരീരങ്ങൾ ഒരു തെളിവുകളും ശേഷിക്കാതെ മറവ് ചെയ്യണം എന്നൊരു നിർദ്ദേശം കൂടി നല്കിയിട്ടാണ് അവർ ഇരുവരും തിരികെ വീട്ടിലേക്ക് മടങ്ങിയത്…..
വീട്ടിലേക്കുള്ള യാത്രയിലുടനീളം പ്രഭയുടെ മുഖത്ത് പരിഭ്രമം നിഴലിച്ചിരുന്നു…അതിനെ ഒരുതരം പരിഹാസച്ചിരിയോടെ വൈദി സമാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു…പെട്ടന്നാണ് വൈദിയുടെ മൊബൈൽ റിംഗ് ചെയ്തത്…. ഡ്രൈവിംഗ് തുടർന്നു കൊണ്ട് തന്നെ അയാൾ ആ കോള് അറ്റന്റ് ചെയ്തു….
അയാളുടെ മുഖത്തെ ചിരിയിൽ നിന്നും കാര്യം ഏറെക്കുറെ പ്രഭ മനസിലാക്കിയിരുന്നു…. എങ്കിലും കോള് കട്ട് ചെയ്യും വരെ കാര്യം അറിയാനായി അയാൾ കാത്തിരുന്നു….സംസാരമെല്ലാം കഴിഞ്ഞ് വൈദി ഒരു പുഞ്ചിരിയോടെ തന്നെ കോള് കട്ട് ചെയ്ത് വച്ചു…
ആരായിരുന്നു വൈദീ…???
അതോ.. രാഘവേന്ദ്ര…അവരേറ്റ ജോലി ഫിനിഷ്…
നാലെണ്ണത്തിനേം തീർത്തു….ഇനി മറവ് ചെയ്യാൻ അവന്മാരുടേതായ ചില രീതികളുണ്ട് അതനുസരിച്ച് ചെയ്തോളും…