“ദേ അനു വേറെ ആര് കത്തി വക്കുന്നു എന്ന് പറഞ്ഞാലും ഞാൻ സഹിക്കും. പക്ഷെ എന്റെ ലളിതാമ്മ കത്തിവക്കുന്നു എന്ന് പറഞ്ഞാൽ മൂക്ക് ഇടിച്ച് പൊട്ടിക്കും പറഞ്ഞേക്കാം.”
എന്റെ കൈക്കുള്ളിൽ ഇരുന്ന ചേച്ചിപ്പെണ്ണ് അനുവിനോട് ചീറി. കാര്യം അവര് നല്ല best friends ആണ്. പക്ഷെ ഈ ലളിതാമ്മയെ ആര് എന്ത് പറഞ്ഞാലും അവള് ദേഷ്യപ്പെടും. അതിനിയിപ്പോ ഞാനായാലും!!!”
“അയ്യോ എന്റെ പൊന്ന് ലച്ചു, ഞാൻ ഒരു തമാശ പറഞ്ഞതല്ലേ???? ഞാൻ ദേ ഇപ്പോ ഇങ്ങോട്ട് വന്നേ ഉള്ളൂ. അപ്പോഴേക്കും നിങ്ങള് വെളിയിൽ ഇറങ്ങി. ഒരു കാര്യം ചെയ്യാം നമ്മക്ക് തിരിച്ച് പോവാൻ നേരം ലളിതാമ്മയെ ഒന്നൂടെ കാണാം പോരെ????”
“Mm”
അതിന് അവളൊന്ന് അമർത്തി മൂളി. ഞങ്ങൾ അവിടെന്ന് ഒരു വലിയ ഹാളിലേക്കാണ് പോയത്. വിശാലമായ ഒരു ഹാൾ. അവിടെ ഒരുപാട് കുട്ടികൾ. ഓരോ പ്രായത്തിലുള്ള ഓരോരോ കുട്ടികൾ. അവരുടെ കളിയും ചിരിയും കുസൃതികളും. കണ്ട് നിക്കാൻ തന്നെ എന്തൊരു ഭംഗി ആണ്. അവരുടെ ആ മനസ്സുകളിൽ കള്ളമില്ല. അവരെ കാണുവാൻ വരുന്ന ഓരോരുത്തരേം അവര് ഒരു ചിരിയോടെ നോക്കികാണുന്നു. അവർക്ക് തമ്മിൽ ഒരു തരത്തിലും പിണങ്ങാനോ, കളിയക്കാനോ കഴിയില്ല. ഞങ്ങൾ ആ കാഴ്ച കുറച്ച് നേരം നോക്കി നിന്നു.
“വാവേ ഇങ്ങനെ നോക്കി നിന്നാ നിന്റെ കൈ തന്നെ വേദനിക്കും. വാ നമ്മക്ക് എല്ലാവർക്കും ഉള്ള ചോക്ലേറ്റും കലിപ്പാട്ടങ്ങളും കൊടുക്കാം.”
ഇതൊരു പതിവാണ്. എല്ലാ ഞായറാഴ്ചയും ഇവിടെ വരുമ്പോ എല്ലാവർക്കുമുള്ള ചോക്ലേറ്റും കലിപ്പാട്ടങ്ങളും ഉടുപ്പുകളും കൊണ്ടാ ഞങ്ങൾ വരുന്നേ. അത് വാങ്ങുമ്പോൾ ഉള്ള അവരുടെ സന്തോഷവും, അത് കൊടുക്കുമ്പോ ഉള്ള ഞങ്ങടെ സന്തോഷവും പറഞ്ഞറിയിക്കാൻ പറ്റാത്തത് ആണ്. ഞങ്ങൾ എല്ലാവരേം കാണാൻ പോയി. ഞങ്ങളെ കാണുമ്പോ ഓടി വരുന്ന ഒരു കുറുമ്പത്തി ഉണ്ട്. മാളു. ഞങ്ങടെ മാളൂട്ടി. 4 വയസ്സേ ആയിട്ടുള്ളു കക്ഷിക്ക്.
“എന്നേം കൂടെ എത് ചേത്താ”
“അച്ചോടാ വാ വാവേ………. ചേട്ടൻ എടുക്കാട്ടോ!”
ഞാൻ അതും പറഞ്ഞ് എന്റെ കൈയിലിരുന്ന ചേച്ചിയെ അവിടെ അടുക്കി വച്ചിരിക്കുന്ന ഒരു ബെഡിൽ ഇരുത്തി. എന്നിട്ട് മാളൂട്ടിയേ എടുത്തു പൊക്കി. അവിടെ കുട്ടികൾക്ക് കിടക്കാനായി ഇട്ടിരുന്നതാണ് ആ ബെണ്ടുകൾ. ഞാൻ അവളേം എടുത്ത് രണ്ട് റൗണ്ട് കറക്കി.
“ഹി ഹി നല്ല രസം ഇനിയും മേണം ഇനിയും കറക്ക് ചേത്താ.”
അവളുടെ നിഷ്കളങ്കമായ പറച്ചിലും അതിനൊത്ത ചിരിയും കൂടെ ആയപ്പോ ഞാൻ വീണ്ടും ചിരിച്ചുകൊണ്ട് അവളെ കറക്കി.
“മാളൂട്ടി…………………..”
പിന്നിൽ നിന്നും ഒരു വിളി. ഞാനും ചേച്ചിയും അനുവും ഒരേ സമയം തിരിഞ്ഞു നോക്കി. ആ ഉടമയെ കണ്ട് എല്ലാവരുടേം മുഖത്ത് ഒരു ചിരി വന്നു. എന്റെ മുഖത്ത് ഞെട്ടലായിരുന്നു. പൂ കടയിൽ വച്ച് ഞാൻ കണ്ട ആ അരയന്നം. കണ്മുന്നിൽ വച്ച് നടന്നകന്നപ്പോ എന്റെ ഉള്ളം ഒരു നോക്ക് ആ മുഖം കാണുവാനായി കൊതിച്ചിരുന്നു. ദേ ഇപ്പോ എന്റെ വിഷമം മനസിലാക്കിട്ടെന്നോണം ദൈവം എന്റെ മുന്നിൽ വീണ്ടും ആ സുന്ദരിയെ കൊണ്ടെത്തിച്ചു.
സുന്ദരിയെ വാ വെണ്ണിലവേ വാ എൻ ജീവതാളം നീ പ്രണയിനി ഓ ഓ ഓ
എന്റെ ഉള്ളിലിരുന്ന് ആരോ പാടുന്നത് പോലെ.