സ്വതന്ത്രവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട് . കൃഷ്ണേന്ദുവും അവളുടെ ലൈംഗികത ഒന്ന് സ്വതന്ത്രമാക്കിയപ്പോൾ വായനക്കാരുടെ പിടിവിട്ട് പോയി… അൻഷുലും ശരത്തും തിരിച്ചടിക്കാൻ വേണ്ടി ആറ്റു നോറ്റിരിക്കുന്നവരാണ്… പ്യാവം സ്ത്രീപക്ഷക്കാരനായ ഞാനുൾപ്പെടെയുള്ള ഭൂരിഭാഗം വായനക്കാരും…. എന്താല്ലേ… അല്ലേലും ഏട്ടിലെ പശു പുല്ലു തിന്നൂല്ല മോനേ….)
ഗാസിയുടെ സാമീപ്യം സ്പർശനം അവൾ ആസ്വദിക്കട്ടെ…. എന്നാൽ രാജകൊട്ടാരം അപമാനഭാരത്താൽ തല കുനിക്കാനും പാടില്ല … അവളെ ഞാൻ പറഞ്ഞു മനസ്സിലാക്കാം… നീ വിഷമിക്കേണ്ട… ട്ടോ… പൊന്നേ…”
അതും പറഞ്ഞ് ശേബ ഇഷ് താരെയെ ഒന്ന് കൂടി ചേർത്തമർത്തി തഴുകി .
തന്റെ മൊത്തം കുടുംബവും കൊല്ലപ്പെട്ടിട്ടും താൻ അതിജീവിച്ചത് തന്റെ ദീദി മായുടെ സ്നേഹം കൊണ്ടാണല്ലോ ….. അതിന്റെ മുന്നിൽ ഇതൊക്കെ എന്ത് ….എന്ന ഓർമയിൽ ഒന്ന് പുഞ്ചിരിച്ച് ഇഷ്താര ശേബയുടെ കഴുത്തിൽ മുഖം പൂഴ്ത്തി ചുംബിച്ചു.
രണ്ട് പേരും റൂമിൽ നിന്നിറങ്ങി തീൻമേശയിലെത്തുമ്പോൾ ബുദൂറും, ഗാസിയും ചിരിച്ച് കളിച്ച് കട്ടിയുള്ള ഗോതമ്പ് റൊട്ടി നെയ്യ് ചേർത്ത പരിപ്പ് കറിയിൽ മുക്കി പരസ്പരം തീറ്റിക്കാനുള്ള മൽസരത്തിലായിരുന്നു.
അത് കണ്ട് ഇഷ്താരക്ക് വലിയ സുഖം ഒന്നും തോന്നിയില്ലെങ്കിലും ശേബ അവരുടെ രണ്ടു പേരുടേയും തലയിൽ തഴുകി മൂർദ്ധാവിൽ ചുംബിച്ച് തന്റെ സ്നേഹം പ്രകടിപ്പിച്ച് അടുക്കളയിലേക്ക് പതിയെ നടന്നു പോയി.
പിന്നെയും രണ്ട് മൂന്ന് മാസങ്ങൾ കടന്നു പോയി. കുളിരൂറും തണുപ്പ് നിറയുന്ന രോമകൂപങ്ങളെ ഇടക്കിടെ കുനുകുനെ പൊക്കിയുണർത്തുന്ന ആബാൻ മാസം
(ഒക്ടോബർ 23 ന് തുടങ്ങി നവംബർ 21ന് അവസാനിക്കുന്ന പേർഷ്യൻ മാസം)
വന്നു ചേർന്നു.
മിസ്റിലെ യുവരാജാവിന്റെ വിവാഹ ആലോചന ബുദൂറിനെ തേടിയെത്തി.
യുവകോമളനും സുന്ദരനും സുഭഗനുമായ ഹാറൂൺ റഷീദ് കൊട്ടാരത്തിൽ വന്നു ബുദൂറിനെ കണ്ടു മയങ്ങി എന്ന് തന്നെ പറയാം. അദ്ദേഹത്തിന്റെ വിനയത്തോടെയുള്ള പെരുമാറ്റം ചക്രവർത്തി ഹിർക്കലിനും പത്നിമാർക്കും നന്നായി ബോധിച്ചു. ഗാസിക്കും തന്റെ കുഞ്ഞു പെങ്ങളെ വരിക്കാൻ വന്നവനെ ഇഷ്ടമായിയെങ്കിലും, പേരറിയാത്തൊരു നൊമ്പരം മനസ്സിന്റെ കോണിലെവിടെയോ അവനെ അസ്വസ്ഥനാക്കി.
മറുത്തൊന്നും പറയാനില്ലാത്തത് കൊണ്ട് ബുദൂറിനും വിവാഹത്തിന് സമ്മതിക്കുകയല്ലാതെ വേറേ വഴിയുണ്ടായിരുന്നില്ല. അങ്ങനെ ആ കല്യാണം ആർഭാടമായൊരു ചടങ്ങോടെ തന്നെ ഉറപ്പിച്ചു.
ഹാറൂൺ റഷീദും പരിവാരങ്ങളും മടങ്ങി.തലയിണയിൽ മുഖമമർത്തി കമിഴ്ന്നു കിടന്ന് സ്വർണ്ണ കൊലുസ് അഴക് ചാർത്തുന്ന പാദങ്ങൾ മേൽപോട്ടുയർത്തി ഒന്ന് താഴോട്ടും ഒന്ന് മേലോട്ടും എന്ന ക്രമത്തിൽ ആലോലമാട്ടിക്കൊണ്ട് തന്റെ ശയ്യയിൽ കിടക്കുകയായിരുന്നു, ബുദൂർ.
പട്ടുപാവാട നീങ്ങി നഗ്നമായ ചന്ദന നിറമുള്ള കാൽ വണ്ണകളിൽ ജാലകത്തിലൂടെ അരിച്ച് വരുന്ന നിലാവ് തഴുകി മദിക്കുന്നുണ്ട്..
അവളുടെ മനസ്സ് സംഘർഷമാണ്. ഗാസിയെ ഇറക്കിവിട്ട് ഹാറൂണിനെ പ്രതിഷ്ഠിക്കാനുള്ള ശ്രമം എത്ര ശ്രമിച്ചിട്ടും വൃഥാവിലായി പോകുന്നതറിഞ്ഞ് കണ്ണുനീർ തുളുമ്പി തലയിണ നനയുന്നുണ്ട്.
അടുത്ത ബഹാർ (പേർഷ്യയിലെ വസന്ത മാസം) വരെയേ തനിക്കിവിടെ വാസമുള്ളൂ… പിന്നെ ബന്ധുക്കൾ ആരുമില്ലാത്ത മിസ്റിലെ കൊട്ടാരത്തിലാവും ഞാൻ. അബ്ബയെയും ഉമ്മിമാരെയും ഗാസിയെയും ഒന്നും പിന്നെ എന്നും കാണാൻ കഴിയില്ല.. പതിയെ പതിയെ തന്നെ മറന്ന് ഗാസിയും വിവാഹിതനാകും…. മുഖമറിയാത്ത ഒരു സുന്ദരി ഗാസിയെ ഇറുകെ പുണർന്നു കിടക്കുന്ന ഒരു ചിത്രം മനസ്സിൽ വന്നതും, ഹൃദയത്തിൽ ഒരു കൊള്ളിമീൻ മിന്നിയിറങ്ങി പാഞ്ഞു പോയി.
നോവുന്ന മനസ്സോടെ അവൾ എഴുന്നേറ്റിരുന്നു. കണ്ണു തുടച്ചു.
ശേബ ഉമ്മി അവളോട്പറഞ്ഞതെല്ലാം അവളുടെ മനോമുകുരത്തിലേക്ക് ഇരച്ചെത്തി..