“എന്റെ തോഴിമാർക്ക് വേണ്ടിയുള്ള അരമനയിൽ നിനക്ക് വേണ്ടിയും ഒരു മുറി ഒഴിച്ചിടാൻ സമ്മതമാണോ”
“ഉം”.
എന്ന് പറഞ്ഞ് തിരിഞ്ഞോടി വന്നവൾ സുൽത്താനെ കെട്ടിപ്പിടിച്ച് തുരുതുരാഉമ്മ വെച്ചു…
“ഈ ജീവിതം ഇനി അങ്ങയ്ക്ക് വേണ്ടി മാത്രമാണ്… ഇവിടുന്ന് പോയാൽ എന്നെ മറക്കരുതേ…” .
എന്ന് പറഞ്ഞവൾ വാതിൽ തുറന്ന് പുറത്തിറങ്ങി. ആത്മ നിർവൃതിയിൽ തുളുമ്പുന്ന ഷഹ്സാദയുടെ മുഖത്തേക്ക് നോക്കി മൈമൂന തന്റെ നഷ്ടത്തേ ഓർത്തൊരു നെടുവീർപ്പിട്ടു കൊണ്ട് വിശ്രമമുറിയിലിരിക്കുന്ന സുൽത്താനെ ഒന്ന് ഏറ് കണ്ണിട്ട് നോക്കി ഒരു പുഞ്ചിരി തൂകി നടന്ന് പോയി…
പോകുന്നതിനിടയിൽ സുൽത്താൻ കാണെ തന്നെ ഷെഹ്സാദയെ കെട്ടിപ്പിടിച്ച് ആഞ്ഞ് മണത്തു സുൽത്താന്റെ വിയർപ്പലിഞ് ഉണങ്ങിയ അവളുടെ കവിളിലും ഒന്ന് നക്കി.ഒരു വട്ടം കൂടി തന്റെ നഷ്ട സാമ്രാജ്യത്തിലെ രാജകുമാരനെ നോക്കി കടക്കണ്ണെറിഞ്ഞ് തല കുനിച്ച് നടന്നു നീങ്ങി..
ചുണ്ടിൽ ഒരു പുഞ്ചിരിയും കണ്ണിൽ ഉറക്കിന്റെ ആലസ്യവും പേറി
ആകാശ മുകളിലൂടെ അലസമായി ആലോലം ഒഴുകുന്ന കെറൂബിൽ ഇരിക്കുന്ന സുൽത്താൻ,
പെട്ടെന്ന് താഴെ, ദീപാലങ്കാരങ്ങളിൽ കുളിച്ച് നിൽക്കുന്ന ഭീമാകാരമായ ഒരു കൊട്ടാരം കണ്ടു…
കടന്നു പോകുന്ന സ്ഥലം ഏതെന്നറിയാൻ കെറൂബിന്റെ മുന്നിലെ സ്ഫടിക ഫലകത്തിലേക്കൊന്ന് നോക്കി… നിഷാപൂർ എന്ന് മിന്നി തെളിഞ്ഞ് മറഞ്ഞു പോയി… 50 വർഷം മുമ്പ് നിഷാപൂരിലെ വസീറിന്റെ സ്ഥാനാരോഹണം നടത്താൻ താൻ വന്ന അന്നൊന്നും ഇത് ഇവിടെ കണ്ടിട്ടില്ലല്ലോ…
തന്റെ കൊട്ടാരത്തിന്റെ അത്ര വരില്ലെങ്കിലും ആരുടേതാവുമിത്…
വെറുതേ ഒന്ന് കണ്ടിട്ട് പോകാം എന്ന് കരുതി കെരൂബിന് ലാൻഡിംഗ് ഓർഡർ കൊടുത്തു..
ഇന്നും ഓർക്കുമ്പോൾ മധുരിച്ചിട്ട് തുപ്പാനും കയ്ചിട്ട് ഇറക്കാനും പറ്റാത്ത വല്ലാത്തൊരു ക്രാഷ് ലാൻഡിങ്ങായിപ്പോയിരുന്നു അത്….
(തുടരും)