” അങ്ങയുടെ ഈ വലിയ മനസ്സിന് എങ്ങിനെ നന്ദി പറയണമെന്നറിയില്ല.. ഈ ജിന്ന് ലോകത്ത് അങ്ങയേക്കാൾ ശക്തനും ,സുന്ദരനുമായ, വേറൊരാൾ ഇല്ല എന്ന് കൊച്ചു കുട്ടികൾക്ക് വരെ അറിയാം… താങ്കൾ ഒന്ന് വിളിച്ചാൽ സർവ്വം സമർപ്പിക്കാൻ തയാറായി പരശ്ശതം കന്യകമാർ വരിയായി വരും… തീവ്ര പ്രണയത്തിൽ ഒരാൾ എന്റെ മനസ്സിൽ കുടിയിരുന്നിട്ടും എന്റെ ശരീരം പോലും ഇപ്പോൾ താങ്കളുടെ സാനിധ്യത്തിൽ അരുതാത്തെ തെന്തിനോ വേണ്ടി ത്രസിക്കുന്നുണ്ട്…. ആമിർ ഹസന്റെ നിഷ്കളങ്കമുഖം എന്റെ മനസ്സിലില്ലായിരുന്നുവെങ്കിൽ ഈ നിമിഷം ഞാൻ എന്നെ താങ്കൾക്ക് സമർപ്പിച്ചേനേ…. എല്ലാറ്റിനും ഒത്തിരി നന്ദിയുണ്ട്.. അങ്ങ് ആയുരാരോഗ്യ സൗഖ്യത്തോടെ ഒരു പാട് കാലം വാഴാൻ പടച്ചവൻ അനുഗ്രഹിക്കും”.
ഒരു നിമിഷം നിർത്തി എന്തോ ആലോചിച്ച ശേഷം മൈമൂന തുടർന്നു.
” ഈ ജന്മം എന്റെ ശരീരത്തെ ,ആമിർ ഹസ്സനല്ലാതെ വേറെ ഒരാൾക്ക് രുചിക്കാൻ വിട്ടു കൊടുക്കുന്നു ണ്ടെങ്കിൽ ….. അത്… എന്റെ അമീറായ താങ്കൾക്ക് മാത്രമായിരിക്കും…. എന്റെ യൗവനകാലത്ത് എന്നെങ്കിലും ഹസൻ എന്നെ വിട്ടു പിരിഞ്ഞാൽ അന്ന് ഞാൻ താങ്കളുടെ വെപ്പാട്ടിമാർക്കുള്ള അന്ത:പുരത്തിൽ സ്ഥിരതാമസത്തിനു വരും.”
പിന്നെ അവൾ സാവധാനം കുനിഞ്ഞ്
സുൽത്താന്റെ വലത് കൈപിടിച്ച് കൈപത്തിയുടെ പുറത്ത് നനഞ്ഞ ചുണ്ടുകൾ അമർത്തി ഒരുമ്മ വെച്ചു.
സുൽത്താൻ ചെയ്തു കൊടുത്ത ഉപകാരത്തിന് നന്ദിയായിട്ടാണോ അതോ ജിന്ന് ലോകത്തെ സമ്പൂർണ ശ്രേഷ്ഠനെ നഷ്ടപ്പെടുത്തിയ വ്യഥയിലോ എന്ന് അറിയാത്ത വിധത്തിൽ അവളുടെ സജലങ്ങളായ കണ്ണിൽ നിന്ന് രണ്ടിറ്റ് ജലകണങ്ങൾ സുൽത്താന്റെ കൈയിൽ തട്ടി ചിതറിപ്പോയി..
നിവർന്ന് നിന്ന് അവൾ ഷെഹ്സാദയെ നോക്കിയിട്ട് സുൽത്താനോടായി തുടർന്നു.
” അമീർ…. ഇവൾടെ ബാപ്പയുടെ ഇളയ സഹോദരിയായി ഒരു ഇനായ ഉണ്ടായിരുന്നു… പ്രണയ നായകൻ ചതിച്ചതിനാൽ കുടുംബത്തിന് മാനഹാനി വരുത്തി എന്നും പറഞ്ഞു അവരെ ഇവളുടെ വലിയ അബ്ബ വീട്ടിന്ന് ഇറക്കിവിട്ടു.” മൈമൂന തുടർന്നു
“അവൾ ഈ നാടുവിട്ട് ദൂരെ ദിക്കിലെവിടെയോ കുറച്ച് കാലം വേശ്യയായി ജീവിച്ച് മരിച്ചു പോയി… അവരെ കണ്ടിരുന്ന എല്ലാവരും ഇവൾക്ക് ഇനായയുടെ അതേ ഛായയും സൗന്ദര്യവും തന്നെ എന്ന് പറയാറുണ്ട്.ഒരു വേശ്യ സ്ത്രീയുടെ സാദൃശ്യം പറയുന്നോണ്ടാവാം ആ പേര് കേൾക്കുന്നതേ ഇവൾക്ക് കലിയാണ്” .
അത് കേട്ട സുൽത്താന്റെ ഉള്ളിൽ ഒരു ഗൂഢസ്മിതം നിറഞ്ഞു. സുൽത്താൻ ഷെഹ്സാദയുടെ കണ്ണിൽ നോക്കിയൊന്നു കൊരുത്തതും അവൾ ഒന്ന് പിടഞ്ഞ് നാണിച്ച് തല താഴ്ത്തി. സുൽത്താൻ മൈമൂന യോട്
” മൈമൂന… നീ പുറത്തോട്ട് പോയിക്കോളൂ… ഇനായ ആരായിരുന്നെന്ന് ഇവളും അറിയേണ്ടേ… ഇവൾ പുറത്ത് വരുന്നവരെ ആരേയും ഇങ്ങോട്ട് വിടേണ്ട ” .
മൈമൂന അസൂയയോടെയുള്ള ഒരു പുഞ്ചിരി ഷെഹ്സാദയെ നോക്കി പൊഴിച്ച് പുറത്തിറങ്ങി വാതിൽ ചാരി പുറത്ത് തന്നെയിരുന്നു.