… ഞാൻ തിരസ്കരിച്ചാൽ എന്റെ അബ്ബ്ബഎന്നെ കൊന്ന് കളയുമെന്നറിയാം… അത് കൊണ്ട് ഞാൻ ഈ നിക്കാഹിന് സമ്മതമല്ല എന്ന് പറയുന്നില്ല… അങ്ങറിയണം എന്റെ കളിക്കൂട്ടുകാരൻ ആമിർ ഹസന് ശരീരവും മനസ്സും ഞാൻ എന്നേ പകുത്ത് കൊടുത്തതാണ്. ഒരുമിച്ചൊരു ജീവിതം സാധിച്ചില്ലെങ്കിൽ മരിക്കാൻ തീരുമാനിച്ച വരാണ് ഞങ്ങൾ… അത് കൊണ്ട് തന്നെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഞാൻ ” .അവൾ വീണ്ടും കരയാൻ തുടങ്ങി.. ചെമ്പരത്തി ചുവപ്പാർന്ന കരിനീല കണ്ണുയർത്തി ആദ്യമായി അവൾ സുൽത്താനെ നോക്കി . കിളിവാതിൽ കടന്ന്തവന്നൊരു കാറ്റ് അവളുടെ തട്ടത്തെ തോളിലേക്ക്ഊർത്തികളഞ്ഞു. തണ്ടുവാടിയ താമരപ്പൂഞ്ചേലിനൊത്ത മുഖം സുൽത്താനെ ചെറുതായൊന്നുലച്ചു. ഇവളുടെ കൂട്ടുകാരനോട് ഉള്ള പ്രണയം തൃണവൽഗണിച്ച് പോകാൻ മാത്രം കഠിനഹൃദയനല്ല ആലമുൽ ജിന്നി (ജിന്നുകളുടെ ലോകം )ന്റെ സുൽത്താൻ. മനസ്സിൽ ഈ മാണിക്യ മുത്തിനെ സ്വന്തമാക്കാൻ കഴിയാത്ത നിരാശ മറച്ചുവെച്ച് പതിയെ,
” മൈമൂന കരയേണ്ട… ഞാൻ വേണ്ടത് ചെയ്യാം ”
എന്ന് പറഞ്ഞ് അവളെ സമാധാനിപ്പിച്ചു. പിന്നീടെല്ലാം വളരെ പെട്ടന്നായിരുന്നു. ചക്രവർത്തിമാരുടെ കൽപനകൾ ധിക്കരിക്കാൻ ഒരു ലോകത്തും ആരും ഇല്ല എന്ന് കൊൊച്ചു കുട്ടിികൾക്ക് വരെ അറിയാമല്ലോ.
രാത്രി തന്നെ അവളുടെയും ആമിറിന്റെയും കല്യാണം നടത്തി കൊടുത്ത് സൽക്കാരങ്ങളിലും ആഘോഷങ്ങളിലും പങ്കെടുത്ത് മടങ്ങാനായി കെറൂബിൽ കയറുമ്പോൾ നേരം പുലരാറായിട്ടുണ്ടായിരുന്നു. തന്റെ ജീവിതത്തിലെ മറക്കാനാവാത്ത സംഭവത്തിലേക്കായിരുന്നു കെറുബിലെ ആ യാത്രയുടെ തുടക്കം.
(തുടരും)