“രാജകുമാരനായത് കൊണ്ടുള്ള സുഖിപ്പിക്കലല്ലേ ” എന്ന എന്റെ മറുചോദ്യത്തിന്
” ഇനി എന്നെങ്കിലും ഒരിക്കൽ എന്നെ ഭോഗിക്കാൻ വരും എന്ന ഉറപ്പ് തരൂ… അല്ലെങ്കിൽ എന്നെ ഈ സന്തോഷത്തിന്റെ നിമിഷത്തിൽ തന്നെ വധിക്കൂ” എന്നാണ്. കാലിൽ പിടിച്ച് കരഞ്ഞ അവളെ എഴുനേൽപ്പിച്ച് അവൾക്ക് ഒരു തവണ കൂടി ഞാൻ വരും എന്നുറപ്പുകൊടുത്തപ്പോൾ അവൾ പറഞ്ഞത് ” ഇനി എന്നെ പ്രാപിക്കുന്ന ഓരോ വിരുന്ന്കാരനും നിന്നിലേക്ക് അടുപ്പിക്കുന്ന വെറും ദൂതരായിരിക്കും.. ഓരോരുത്തരും ഉണർത്തിയുണർത്തി ഞാൻ പുകഞ്ഞ് നീറി പിന്നെ ജ്വലിച്ച് ലാവയായി പൊട്ടാനാകുമ്പോൾ നീ വന്ന് പെയ്യണം എന്റെ രാജകുമാരാ… അന്ന് ഞാൻ എന്റെ വികാരങ്ങളുടെ തീജ്വാലയെ പെയ്തു ശമിപ്പിക്കുന്ന നിന്റെ മഴയിൽ നനഞ്ഞു വിറച്ച് നിർവൃതിയിൽ കൂമ്പി മയങ്ങി എന്റെ അവസാനത്തെ ഉറക്കമുറങ്ങും.”
പിന്നീട് 1000 ദിവസം കഴിഞ്ഞാണ് അവളെ സന്ധിച്ചത്.. പുലർച്ചെക്ക് തന്നെ കെട്ടിപ്പിടിച്ച് നെഞ്ചിൽ ശാന്തമായി ഉറങ്ങുന്ന അവൾടെ ശരീരത്തിൽ നിന്ന് ഊർന്ന് തന്റെ ശരീരത്തിലേക്ക് കിനിഞ്ഞിറങ്ങുന്ന തണുപ്പാണ് അവൾ എന്നെന്നേക്കുമായി ഉറങ്ങി എന്ന് തന്നെ ബോധ്യപ്പെടുത്തിയത്.
ഓർമ വെച്ചതിന് ശേഷം ഞാൻ ആദ്യമായി കരഞ്ഞതും അന്നാണല്ലോ എന്നോർത്തു ഇഫ്രീത്ത് ഒരു നിമിഷം കണ്ണുകളടച്ചു. കടൽ തഴുകി വന്നൊരു ഈറൻ കാറ്റ് ഇനായയുടെ തലോടൽ പോലെ ഇഫ്രീത്തിന്റെ മുടിയിഴകളിൽ തലോടിയിളക്കി കടന്ന് പോയി.
ഉമ്മിയുടെ നിർബന്ധത്തിന് വഴങ്ങി ലോകം മുഴുവൻ തനിക്ക് ഇഷ്ടപ്പെടുന്ന ഒരു പെണ്ണിന് വേണ്ടിയുള്ള അലച്ചിലായിരുന്നു. നിർബാധം വെപ്പാട്ടിരെ പൂശാമായിരുന്നെങ്കിലും പത്നിയായി ഒരാളേ പാടുള്ളൂ എന്നതാണ് ജിന്ന്കളുടെ ലോകത്തെ കുടുംബ സദാചാര നിയമം. അനന്തരാവകാശത്തിന്റെ പേരിലും അധികാര വടംവലിയുടെ പേരിലും മനുഷ്യരിലുള്ള ഒരവതാര പുരുഷനായിരുന്ന രാമന് വനവാസത്തിന് പോകേണ്ടി വന്നതും, കുരുക്ഷേത്ര എന്ന പേരിലുള്ള യുദ്ധത്തിൽ രക്ത ബന്ധുക്കൾ തമ്മിൽ തല്ലി നശിച്ചതുമായ മനുഷ്യരുടെ കഥകൾ വലിയുമ്മി പറഞ്ഞു തന്നിട്ടുണ്ട്. അത്തരം സംഭവങ്ങൾ തങ്ങളുടെ ലോകത്ത് ശൈഥില്യം സൃഷ്ടിക്കാതിരിക്കാനാണത്രെ ഏക പത്നീ സമ്പ്രദായം തന്റെ ഉപ്പൂപ്പാന്റെ ഉപ്പൂപ്പയായിരുന്ന നജാത്തിന്റെ കാലത്ത് നിയമമാക്കി പാസ്സാക്കിയത്.അത് ഇന്നും തുടർന്ന് പോരുന്നു.
അതില്ലായിരുന്നേൽ തൽക്കാലം റേബ ഉമ്മിയെ തണുപ്പിക്കാൻ റാസിയയെ കല്യാണം കഴിച്ചാൽ മതിയായിരുന്നു. നല്ല മുഴുത്ത നിതംബവും, ചെറിപ്പഴ ചുണ്ടുകളും, വെള്ളപ്പം പോലുള്ള കടി പ്രദേശവും പനിനീർ മലർ തോൽക്കുന്ന അതിന്റെ ചുണ്ടുകളും തനിക്ക് ആവേശം തന്നെയാണ്. പക്ഷേ അവളുടെ മുൻ ദേഷ്യവും അനുസരണയില്ലായ്മയും ഉമ്മിയുമായി പൊരുത്തപ്പെടാൻ ഒരു സാധ്യതയുമില്ല. വെറുതേ വേലിയിലിരിക്കുന്ന പാമ്പിനെ തോളത്ത് വെക്കാതെ മാളത്തിൽ കയറ്റി സംരക്ഷിച്ച് വെപ്പാട്ടിയാക്കി പൂശുന്നതാണ് നല്ലത്.
തന്റെ ജീവിതത്തിലെ മറക്കാനാവാത്ത പെണ്ണ് കാണലായിരുന്നു ഖുറാ സാനിലേത്.. ലോകം മൊത്തം പ്രവിശ്യകളായി തിരിച്ച്, ഗവർണർമാരായിരുന്നു പ്രാദേശിക കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നത്. പേർഷ്യ പ്രവിശ്യയുടെ ഗവർണർ സാബിത്തിന്റെ കോട്ട ഖുറാ സാനിലാണ്. അദ്ദേഹത്തിന്റെ മകൾ മൈമൂന അതിസുന്ദരിയും സൽസ്വഭാവിയും വളരെയധികം