“എന്റെ അച്ഛൻ ആനപ്പാറ സ്കൂളിലെ ഒരു മാഷായിരുന്നു. ആ നാട്ടിലെ തന്നെ ഒരു വലിയ തറവാട് ആയിരുന്നു ഞങ്ങളുടേത്. അച്ഛൻ ചെറുപ്പം മുതലേ ഈ കാടിന്റെ മറവുപറ്റി മനുഷ്യരെ കൊല്ലുന്ന കൊടും കൊലയാളിയെ കണ്ടുപിടിക്കുക എന്നതായിരുന്നു അച്ഛന്റെ ലക്ഷ്യം. പഠിച്ച് ഒരു മാഷായി പ്രായം അയപ്പോ വീട്ടുകാർ നിർബന്ധിച്ച് അച്ഛനെ എന്റെ അമ്മെയെകൊണ്ട് കെട്ടിക്കേം ചെയ്തു. അങ്ങനെ ഞാൻ ജനിച്ചു, പിന്നെ അനിയത്തിയും. അച്ഛനും അമ്മയും കുഞ്ഞുങ്ങളും മുത്തച്ഛനും മുത്തശ്ശിയും ആയി ആ തറവാട്ടിൽ ഞങ്ങൾ സന്തുഷ്ടരായിരുന്നു. അത് പക്ഷേ കൂടുതൽ കാലം നീണ്ടുനിന്നില്ല.
അച്ഛൻ നല്ലൊരു അധ്യാപകൻ ആണെങ്കിൽ പോലും അച്ഛന്റെ ലക്ഷ്യം ആ കാടിലെ നികൂടതകളായിരുന്നൂ. അന്നത്തെ കാലത്ത് അവിടുത്തെ ജനങ്ങളിൽ ആ കാടിനോടുള്ള ഭക്തിയും ഭയവും പറഞ്ഞ അറിയികവുന്നതിലും അപ്പുറമായിരുന്നു. ഒരു ദിവസം അച്ഛൻ ഇതിന്റെ രഹസ്യങ്ങൾ അന്വേഷിച്ച് നടക്കുന്ന വിവരം നാട് മുഴുവൻ അറിഞ്ഞു. പലരും വീട്ടിൽ വന്ന് മുത്തച്ഛന്റെ അടുത്ത് കാര്യം പറഞ്ഞ്. പക്ഷേ അ നടന്ന കൊലപാതകം ഒരു അമാനുഷിക ശക്തി ചെയ്തതാണ് എന്ന് വിശ്വസിക്കാൻ അച്ഛൻ തയ്യാറല്ലായിരുന്നു. അച്ഛന്റെ പിടിവാശി കൂടി കൂടി വന്നു. എത്രയൊക്കെ എതിർത്തിട്ടും അച്ഛൻ അ കാടിന്റെ രഹസ്യങ്ങൾ തേടി പോയി. അങ്ങനെ ഇരിക്കെ അച്ഛനെ കാണാതെ ആയി, പോലീസിൽ അറിയിച്ചു പക്ഷേ രണ്ടാഴ്ച കഴിഞ്ഞും ഒരു വിവരവും ഇല്ലായിരുന്നു. ഒരു മാസത്തിന് ശേഷം അച്ഛന്റെ ബോഡി കാടിന്റെ പരിസരത്ത് നിന്നും കിട്ടി എന്ന് പറഞ്ഞ് പോലീസ് വീട്ടിൽ വന്നു. …” അവൾ അത് പറഞ്ഞ് പൊട്ടിക്കരഞ്ഞു. ഞാൻ അവളുടെ തോളിൽ കൈ വച്ചു അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
അവൾ തുടർന്നു”കഥ മുഴുവൻ ആയില്ല. ആ ഗ്രാമത്തിലെ ആളുകൾ വിലക്കപ്പെട്ട വനവുമായി ബന്ധപ്പെട്ട എല്ലാവരേയും വെറുക്കാൻ തുടങ്ങി. ആ നാട്ടിലെ ജനങ്ങൾ ഞങ്ങളെ കാണുമ്പോൾ മുഖം തിരിച്ച് നടക്കാൻ തുടങ്ങി. ഇതൊന്നും സഹിക്കാതെ മുത്തശ്ശി മനം നൊന്ത് മരിച്ചു. ഞങ്ങൾടെ ജീവിതം അ നശിച്ച നാട്ടിൽ നിന്ന് രക്ഷിക്കാൻ അമ്മ പഠിക്കാൻ മാറ്റി വെച്ച പൈസ മുഴവൻ എടുത്ത് അ നാട് വിട്ട് ഇവിടെ വന്ന് വീട് വാങ്ങി. പലതരം ജോലികൾ ചെയ്ത് ഞങ്ങളെ വളർത്തി വലുതാക്കി. കഴിഞ്ഞ മാസം ആണ് മുത്തച്ഛൻ തീരെ വയ്യാതെ കിടക്കുകയാണ് എന്ന് പറഞ്ഞ് വിളിച്ചത്. ഞാനും അമ്മേം അവിടെ എത്തുമ്പോഴേക്ക് മുത്തച്ഛൻ മരിച്ചിരുന്നു. അപ്പോഴാണ് ഞാൻ പല കഥകളും അറിയുന്നത്….അച്ഛൻ മരിച്ചതുകൊണ്ട് അമ്മ നാടുവിട്ടു എന്നാണ് ഞാനും ഇത്രേ നാൾ കരുതിയത്. മുത്തച്ഛന്റെ മരണ ശേഷം ആണ് ഞാൻ ഈ കഥകൾ അരിഞ്ഞത്. അങ്ങനെ അതിനെക്കുറിച്ച് ആലോചിച്ച് ഇരിക്കുന്ന സമയത്താണ് മറ്റൊരു കൊലപാതക വാർത്ത ഞാൻ പത്രത്തിൽ വായിച്ചത്.
നമ്മൾ പോകുന്നത് അങ്ങേയറ്റം അപകടം പിടിച്ച ഒരു സംഭവത്തിനാണ്. എന്നിക്കെന്‍റെ അച്ഛന്റെ കൊലയാളികളെ കണ്ടെത്തിയെ മതിയാവൂ. വിലക്കപ്പെട്ട വനവുമായി ബന്ധപ്പെട്ട എല്ലാവരും അപകടത്തിൽ പെട്ടിട്ടുണ്ട് അതുകൊണ്ട് ഞാൻ നിങ്ങളെ നിർബന്ധിക്കില്ല. നിങ്ങൾക്ക് ഏതുതരത്തിലെങ്കിലും പേടി തോന്നുന്നുണ്ടെങ്കിൽ ഇപ്പോൾ യാത്ര ഇവിടെ വച്ച് മതിയാക്കി തിരിച്ചു പോകാം ഞാൻ എന്തായാലും എന്റെ അച്ഛന്റെ കൊലയാളിയെ കണ്ടുപിടിച്ചെ തിരിച്ചു വരുന്നുള്ളൂ………….”