ശരീരത്തിലെ മുറിവുകൾ കാലം മായ്ക്കുമെന്ന് ഉറപ്പായിരുന്നു..
എന്നാൽ മനസ്സിൽ ഉണ്ടാകുന്ന ചില മുറിവുകൾ ഉണങ്ങാൻ അത് പര്യാപ്തമല്ല..
ആറു മാസത്തോളം അവൾ ഹോസ്പിറ്റലിൽ അതിനായി ട്രീറ്റ്മെന്റ്ൽ കഴിഞ്ഞു..
പതിയെ അവൾ റിക്കവർ ആയി തുടങ്ങി…
ഏകദേശം ഒരു വർഷം നീണ്ട ചികിത്സയും അവളുടെ അമ്മമ്മയുടെ പ്രാർത്ഥനയും ദൈവം കേട്ടു…ഭദ്രയെ, അവരുടെ പഴയ അമ്മുവിനെ ദൈവം അവർക്കു തിരിച്ചു നൽകി…അവർ ആയിരുന്നു ഭദ്രയ്ക്ക് പിന്നെ എല്ലാം…അമ്മമ്മയുടെ തണലിൽ അവൾ എല്ലാം മറക്കാൻ ശ്രമിച്ചു….
അച്ഛനും അമ്മയും അനിയനും പാതി വഴിയിൽ വിട്ടു പോയ ജീവിതയാത്രയിൽ ഭദ്രക്ക് സ്വാന്തനവും തുണയും ആയി അവർ നിന്നു..
എന്നാൽ ദൈവം അവിടെയും ക്രൂരത കാണിച്ചു…വാർദ്ധക്യസഹജമായ അസുഖങ്ങൾ അലട്ടിയിരുന്ന ആ പാവത്തെകൂടി ദൈവം ഭദ്രയിൽ നിന്നും അടർത്തിമാറ്റി എന്നന്നെക്കുമായി…
അമ്മമ്മയുടെ മരണശേഷം അവൾ തീർത്തും ഒറ്റപ്പെട്ടുപ്പോയിരുന്നു…
അനാഥത്വത്തിന്റെ ഭീകരമുഖം പത്താം വയസ്സിൽ അവൾ ശരിക്കും അനുഭവിച്ചറിഞ്ഞു…
പതിയെ ഭദ്ര അമ്മവീട്ടുകാർക്കു ഒരു ഭാരമായി തുടങ്ങി..
അവളുടെ അവിടുത്തെ ദുസ്സഹമായ ജീവിതം നേരിട്ട് കണ്ട സുരേന്ദ്രൻ അങ്കിൾ അവളെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നു…
സ്വന്തം അനിയന്റെ കുഞ്ഞിന്റെ ദയനീയതക്കു നേരെ കണ്ണടയ്ക്കാൻ മാത്രം
ദുഷ്ടൻ ആയിരുന്നില്ല അദ്ദേഹം…
ഭാനുമതി ആന്റിയുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചുo അദ്ദേഹം ഭദ്രയെ കൂടെക്കൂട്ടി…
അമ്മവീട്ടിലേക്കാൾ കഠിനം ആയിരുന്നു ആ വീട്ടിലെ ഭദ്രയുടെ ജീവിതം..
രക്തബന്ധത്തിനപ്പുറം ഒരു മനുഷ്യജീവി എന്ന പരിഗണന പോലും അവൾക്ക് ആ വീട്ടിൽ കിട്ടിയിരുന്നില്ല..അത്രയേറെ അവളെ ആ സ്ത്രീ കഷ്ട്ടപ്പെടുത്തി..
ഇപ്പോഴും ആ അവസ്ഥക്ക് മാറ്റം ഒന്നും വന്നിട്ടില്ല…കയറി ചെല്ലാനോ അഭയo തരാനോ ആശ്രയിക്കാനോ ആരുമില്ലാതിരുന്ന ആ കുട്ടിക്ക് എല്ലാ വേദനയും സഹിക്കേണ്ടി വന്നു..””
“അപ്പോൾ സുരേന്ദ്രനങ്കിൾ ഇതിനെല്ലാം കൂട്ട് നിന്നോ….. ”
അത് വരെ സ്വന്തം ഗർജ്ജനത്താൽ ശബ്ദംമുഖരിതമാക്കിയിരുന്ന പ്രകൃതിയെ എന്റെ വാക്കുകൾക്ക് കാതോർക്കാൻ എന്ന പോലെ മഴ തന്റെ ഉഗ്രസ്വരൂപം വെടിഞ്ഞു മൂകമാക്കിയിരുന്നു..
പെട്ടന്ന് ഞാൻ അങ്ങനെ ചോദിച്ചപ്പോൾ എന്റെ ശബ്ദം ഇടറിയതായി എനിക്ക് അനുഭവപ്പെട്ടു…ഏട്ടത്തിക്കും അത് മനസ്സിൽ ആയിക്കാണും എന്ന് എനിക്ക് തോന്നി..
“അദ്ദേഹത്തിന് എത്ര സമയം അവളെ നോക്കിയിരിക്കാൻ പറ്റും..
അങ്കിൾ വീട്ടിൽ ഉള്ളപ്പോഴും ആന്റിയുടെ അവളോടുള്ള പെരുമാറ്റം വളരെ ക്രൂരമായിരുന്നു..അപ്പോൾ അദ്ദേഹം ഇല്ലാത്തപ്പോൾ എന്തായിരുന്നിരിക്കും എന്ന് നമുക്ക് തന്നെ ഊഹിക്കാല്ലോ..അവളുടെ പേരും പറഞ്ഞു അവർ തമ്മിൽ എപ്പോഴും വഴക്ക് ഉണ്ടാകുമായിരുന്നത്രേ.ഒരു പെൺകുട്ടിയായ അവൾ നാളെ തങ്ങൾക്കു ഒരു ബാധ്യത ആയി തീരും എന്ന ആ ഇനിയും കാലഹരണപ്പെടാത്ത ചിന്താഗതി തന്നെയാണ് ആന്റിയേയും അലട്ടിയിരുന്നത്…
എല്ലു മുറിയെ വീട്ടുവേല ചെയ്യണമെങ്കിലും കഴിക്കാൻ ആഹാരവും മഴയും വെയിലും കൊള്ളാതെ കിടക്കാൻ ഒരിടവും, അത് മാത്രം ആയിരുന്നു അവൾക്ക് ആ വീട്…
മീനാക്ഷിയിലൂടെ ആണ് ഞാൻ ഭദ്രയെപ്പറ്റി
കൂടുതൽ ആയി അറിഞ്ഞത് അതും കുറച്ചു കാലം മുൻപ്…. വിവാഹശേഷം അധികം ദിവസം ആകാതെ തന്നെ ദിനേഷ്നോടൊപ്പം വിദേശത്തേക്ക് മീനാക്ഷി പോയിരുന്നു.. പിന്നെ ലീവിന് വരുമ്പോൾ ഉള്ള അടുപ്പം മാത്രം ഭദ്രയുമായി…. അവര് തമ്മിൽ നല്ല കൂട്ട് ആയിരുന്നു…. അപ്പോളൊക്കെ ലാൻഡ് ലൈൻൽ വിളിക്കുമ്പോൾ വീട്ടിൽ ആന്റി ഇല്ലെങ്കിൽ ചിലപ്പോൾ അവൾ ആയിരിക്കും ഫോൺ എടുക്കുക..അപ്പോൾ കിട്ടുന്ന കുറച്ചു സമയംമാത്രം ആണ് അവർക്കു സംസാരിക്കാൻ കഴിയാറുള്ളത്..ദിനേഷ്ൽ നിന്നും ഭദ്രയെപ്പറ്റി അറിഞ്ഞപ്പോൾ തോന്നിയ അനുകമ്പ തന്നെയാണ് മീനാക്ഷിയെയും അവളുമായി അടുപ്പിച്ചത്..എന്നെയും.. ഇപ്പോൾ നിന്നെയും..