ശംഭുവിന്റെ ഒളിയമ്പുകൾ 32 [Alby]

Posted by

ഇവിടെയെല്ലാം ക്ലിയർ ചെയ്തു നാളെ ജോയിൻ ചെയ്യാനുള്ള അനുവാദവും ലഭിച്ചു.””ടീച്ചറെ…….ഒരു രാത്രിയൊന്ന് ഇരുട്ടി
വെളുത്തപ്പോൾ ഇതുവരെയുള്ളത്
എല്ലാം മറന്നു അല്ലെ?”പത്രോസിന് വിടാൻ ഭാവമില്ലായിരുന്നു.”സർ…….ഞാൻ പറയാനുള്ളത് പറഞ്ഞു.ഇനിയും സമയം കളയാൻ എനിക്ക് നേരമില്ല.ഇതാ കംപ്ലയിന്റ് പിൻവലിക്കാനുള്ള അപ്ലിക്കേഷൻ.”
ചിത്ര താൻ തയ്യാറാക്കി വച്ചിരുന്ന അപേക്ഷ അയാൾക്ക് നേരെ നീട്ടി.
ഒപ്പം താൻ യാത്രയിലായിരുന്നു എന്ന് തെളിയിക്കുന്ന ചില ട്രാവൽ ആൻഡ് സ്റ്റേ ഡോക്യുമെന്റുകളും.

“ടീച്ചറെ……ഒന്ന് മനസിലാക്കണം.ഇത് കുട്ടിക്കളിയല്ല.എന്താണ് സംഭവിച്ചതെന്നും ആരാണിതിന്റെ പിന്നിലെന്നും വ്യക്തമായിട്ടറിയാം.
നിങ്ങളുടെ ഒരു മൊഴി മാത്രം മതി, സുരയും മാധവനും അഴിയെണ്ണും.
എന്നിട്ടും മാധവന്റെ അപ്പക്കഷ്ണം കണ്ടപ്പോൾ അതിന് പിന്നാലെ പോയ
നിങ്ങളെ ഓർത്ത്…….. ഛേ…..”
പത്രോസ് ഒന്ന് പിരി കയറ്റാൻ ശ്രമിച്ചു നോക്കി.

“സാറെ,കാര്യങ്ങളറിഞ്ഞിട്ടും നിങ്ങൾ ചെറുവിരലെങ്കിലുമനക്കിയോ.
എന്താ,മാധവൻ എന്ന് കേക്കുമ്പോൾ
മുട്ടിടിക്കുന്നുണ്ടോ.അതോ സുരയോട് മുട്ടാനുള്ള ധൈര്യം പോരായിരുന്നൊ?
കാക്കിക്കുള്ളിലെ ഭീരുക്കളെ വിശ്വസിച്ചു മുന്നോട്ട് പോകുന്നതിലും നല്ലത് തന്റേടമുള്ളവന്റെ വാക്കിനു മുന്നിൽ കീഴടങ്ങുന്നതാണ്.”

“ഇതിൽ പെട്ടതും അനുഭവിച്ചതും ഞങ്ങളുടെ കൂട്ടത്തിൽ ഒരാള് കൂടിയ”

“അറിയാം……..എന്നിട്ടും എന്തെങ്കിലും ചെയ്യാൻ നിങ്ങൾക്കായൊ?ഇല്ല. അതിന് കഴിയില്ല.അതുകൊണ്ട് അത് എടുത്തുവച്ചിട്ട് എന്നെ ഒഴിവാക്കിവിട് സാറെ.പോയിട്ട് കുറച്ചു തിരക്കുണ്ട്, കൂടാതെ കുറച്ചു പ്രാരാബ്ധങ്ങളും.”

പത്രോസിന് മറുപടിയുണ്ടായിരുന്നില്ല.
കാര്യങ്ങൾ തിരിഞ്ഞു എന്നയാൾ മനസ്സിലാക്കി.അത്രയും പറഞ്ഞു പോകാൻ ഇറങ്ങിയ ചിത്ര
ഡോറിനടുത്തെത്തിയപ്പോൾ ഒന്ന് തിരിഞ്ഞു.

“എന്തായാലും പരാതി വല്ലതും ഉണ്ടോ എന്ന് ചോദിച്ചതല്ലെ?നിങ്ങൾക്ക് പറ്റിയ ഒന്ന് ഞാൻ തരാം.അതൊക്കെ നിങ്ങൾക്ക് പറഞ്ഞിട്ടുള്ളൂ.”അത്രയും പറഞ്ഞുകൊണ്ട് ഒരു പേപ്പർ വാങ്ങി ചിത്ര തന്റെ പരാതിയെഴുതി.

താൻ ഇല്ലാതിരുന്ന സമയങ്ങളിൽ എപ്പഴൊ തന്റെ വീട്ടിൽ നടന്ന മോഷണത്തെ കുറിച്ച് അന്വേഷിക്കണം എന്നതായിരുന്നു അതിലെ ആവശ്യം.തത്കാലം വേറെ വഴിയില്ലാതെ പത്രോസ് അവളുടെ രണ്ട് റിക്വസ്റ്റും ഫയലിൽ സ്വീകരിച്ചു.
*****
ഗോവിന്ദ് പരുവപ്പെട്ടുകാണും എന്ന് തോന്നിയതിനാലാവണം അന്ന് രാത്രി ചെട്ടിയാരുടെ മുന്നിലെത്തിക്കപ്പെട്ടു.
ആ ഇരുട്ട് മുറിയിൽ നിന്നും അണ്ടർ ഗ്രൗണ്ടെന്ന് തോന്നിക്കുന്ന ഇടത്തേക്കാണ് ഗോവിന്ദ് എത്തപ്പെട്ടത്.വെളിച്ചം നന്നേ കുറവ്. മങ്ങിയ വെളിച്ചത്തിലും കാഴ്ച്ചക്ക് വ്യക്തതയുണ്ട്.പൊട്ടിപ്പൊളിഞ്ഞ ഫർണിച്ചറുകൾ അങ്ങിങ്ങായി കൂട്ടിയിട്ടിട്ടുണ്ട്.കേടായ സാധനങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന സ്ഥലം എന്നത് വ്യക്തം.

Leave a Reply

Your email address will not be published. Required fields are marked *