പത്രോസ് ചോദിച്ചു.”നമ്മൾ ജാഗ്രത പാലിക്കുക,അതാണ് ചെയ്യാൻ കഴിയുന്നത്.ട്രാൻസ്ഫർ ചെയ്യിക്കാൻ നോക്കി,മാധവന്റെ പിടിപാട് തനിക്കറിയാല്ലോ.അയാളെ വഴിയിൽ നിന്നും ഒഴിവാക്കുക എന്ന് വച്ചാൽ അത് അറ്റ കൈ ആണ്.”
“എങ്കിൽ അത് തന്നെ വഴി അളിയാ. മാധവനിലേക്ക് കൂടുതലടുക്കാൻ
അത് പ്രയോജനപ്പെടുത്തണം.ഒപ്പം
ഉള്ള കേസിന്റെ കാര്യങ്ങൾ മുന്നോട്ട് നീക്കാനും.”സലിം പറഞ്ഞു.
“അളിയൻ കാര്യമായിട്ട് തന്നെയാണോ?”രാജീവ് ചോദിച്ചു.
“അതെ അളിയാ…….നമുക്ക് കുറച്ചു ദൂരം താണ്ടാനുണ്ട്.അളിയനീ കൈ കണ്ടില്ലേ?കൂടാതെ അളിയനും കിടന്നു കുറച്ചു നാള്.എന്നിട്ടും ഒന്നും ചെയ്യാൻ സാധിക്കാഞ്ഞതിന് കാരണവും അറിയാല്ലോ.ഭൈരവന് ആ ശംഭുവുമായി ബന്ധമുണ്ടെന്ന് വരുത്തിത്തീർക്കാൻ നോക്കിയിട്ട് അതും ആസ്ഥാനത്തായി.ഇനി ഒരു വഴിയുള്ളത് പോലീസ് ബുദ്ധി വിട്ടിട്ട് പക്കാ ക്രിമിനൽ മൈൻഡിൽ ചിന്തിക്കുക എന്നതാണ്.”സലിം പറഞ്ഞു നിർത്തി.
“സലിം പറയുന്നതിലും കാര്യമുണ്ട് സാറെ.കൂട്ടത്തിലുള്ള ഒരുവൻ നമ്മെ ഒറ്റുമ്പോൾ അയാളെ മറക്കുന്നതിൽ തെറ്റില്ല.തന്നെയുമല്ല അത് ശംഭുവിൽ ചെന്നുനിൽക്കണം.അത് മാധവനിലേക്കുള്ള ദൂരം കുറക്കുകയെയുള്ളൂ.ഒന്ന് നന്നായി
ഫ്രെയിം ചെയ്‌താൽ ഭൈരവന്റെ കേസിന് വേണ്ടതുൾപ്പടെ,എന്തിന് ആ പെണ്ണുങ്ങളെ സഹിതം അവിടെ, മാധവന്റെ വീട്ടിൽ കയറി പൊക്കാം.”
പത്രോസ് പറഞ്ഞു.
“എങ്കിൽ പത്രോസ് തന്നെയത് ഫ്രെയിം ചെയ്യ്.തങ്ങൾക്ക് വേണ്ടുന്ന വിവരങ്ങൾ തന്നുകൊണ്ടിരുന്ന ദാമോദരന് മനസാന്തരം വന്നത് മാധവനെ കുഴപ്പത്തിലാക്കി.ഒപ്പം മാധവനെതിരെ തിരിഞ്ഞു ഭൈരവൻ കേസിൽ മാപ്പ് സാക്ഷിയാവാൻ തയ്യാറായ സിവിൽ പോലീസ് ഉദ്യോഗസ്ഥനെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും കഴിയാതെ വന്നതിനാൽ…………..”
രാജീവ് അത്രയും പറഞ്ഞപ്പോഴെക്ക് തന്നെ മതി എന്ന് പത്രോസ് കൈ കാട്ടി.ഇനിയത് എനിക്ക് വിട്ടേക്ക് എന്നതായിരുന്നു അയാളുടെ കണ്ണുകളിൽ.അത് മനസ്സിലാക്കിയ രാജീവ് ഒന്ന് ചിരിക്കുക മാത്രം ചെയ്തു.
“ഗോവിന്ദിനെക്കുറിച്ച് എന്തെങ്കിലും?”
എന്തോ ഓർത്തെന്നപോലെ സലിം ചോദിച്ചു.
“ആരുടെ കയ്യിലാവും എന്നെനിക്ക് ചില ഊഹങ്ങലുണ്ട്.ഇങ്ങനെയൊന്ന് സംഭവിച്ചാൽ അയാളിലേക്ക് എത്താൻ ചില റൂട്ടുകളും ഗോവിന്ദ് പറഞ്ഞുതന്നിട്ടുണ്ട്.എനിക്ക് വേണം ഗോവിന്ദിനെ,എന്റെ കളിയിലെ തുറുപ്പുചീട്ടാണവൻ.”രാജീവ് പറഞ്ഞു
“എന്താ ഒരു വഴി?”പത്രോസ് ചോദിച്ചു
“ഞാൻ നാളെ ചാർജ് എടുക്കുന്നു പത്രോസ് സാറെ.ഞാൻ ഗോവിന്ദ് പറഞ്ഞ വഴിയേ പോകുന്നു.അയാൾ പറഞ്ഞ കാര്യങ്ങൾ,കൂടാതെ വില്ല്യം മരണപ്പെട്ടത് ഒക്കെ നമുക്ക് ഉപകാരപ്പെടുന്ന പരുവത്തിലാക്കാൻ കഴിയും.കൂടാതെ എന്റെ ഏട്ടനെ കുറിച്ച് എന്തോ ഒരു വിവരം ഗോവിന്ദ് അറിഞ്ഞിരുന്നു.നേരിൽ പറയാം എന്നും പറഞ്ഞിരുന്നു.അതാണ് ഒന്ന്
ഒറ്റക്കിരിക്കണം എന്ന് പറഞ്ഞപ്പോൾ
പുഴക്കരയിലുള്ള റിസോർട്ടിലേക്ക് വിളിപ്പിച്ചതും.പക്ഷെ അങ്ങോട്ടേക്ക് പുറപ്പെട്ട ഗോവിന്ദ് ബൈ പാസ്സിൽ വച്ച് എങ്ങോട്ടോ ഡീവിയെറ്റ് ചെയ്തു, അല്ലെങ്കിൽ ആരുടെയൊ കയ്യിൽ പെട്ടു.ടോൾ പ്ലാസ കഴിഞ്ഞു ഓഫ് ആയ ഫോൺ ഇതുവരെ ഓണായിട്ടുമില്ല.”