ശങ്കരൻ പിന്നെ മറുത്തൊന്നും പറയാതെ തിരിഞ്ഞുനടന്നു.. കാർത്തിക് തിരിച്ചു കയറുമ്പോൾ അവനെ നോക്കിനിൽക്കുന്ന ദേവയാനിയെ ആണ് കാണുന്നത്..
“ദേവൂ.. മുറി കാണിച്ചുകൊടുക്കൂ.. ” നാരായണമേനോൻ ദേവുവിനോടയി പറഞ്ഞു..
“വന്നോളൂ..” അതുമ്പറഞ്ഞു അവൾ മുന്നേ നടന്നു.. കാർത്തിക് പിന്നിലും.. അതു വിശാലമായ ഒരുവലിയ തറവാട്ടു കെട്ടാണ് എന്നു കാർത്തിക്കിന് തോന്നി.. അവർ ഒരിടാനാഴികഴിഞ്ഞു ഒരു മുറിക്കുമുന്നിലെത്തി. ദേവയാനി അതിന്റെ ഓടാമ്പൽ മാറ്റി കതകു തുറന്നു.. അവൾക്കുപുറകിലായി കാർത്തിക്കും അകത്തേക്ക് കയറി..
അത്യാവശ്യം വലിപ്പമുള്ള ഒരു കട്ടിലും ഒരു മേശയും.. എല്ലാം വൃത്തിയുള്ളതുതന്നെയാണ്.. തൂത്തു വൃത്തിയാക്കിവെച്ചിരിക്കുന്നതുതന്നെയാണ് എന്നു തോന്നും..
“ദേവൂട്ടി.. ഒരു ചൂല് തന്നാൽ ഞാൻതന്നെ വൃത്തിയാക്കിക്കൊള്ളാം..” കാർത്തിക് അതു പറഞ്ഞപ്പോൾ അവൾ അല്പം ഗൗരവത്തിൽ അവനെ നോക്കി..
“ഇതൊക്കെ ഞങ്ങൾ വൃത്തിയോടെ തന്നെയാണ് സൂക്ഷിക്കുന്നത്.. ഇനിയും വൃത്തി വേണേൽ കൊണ്ടുതരാം.. എന്താന്നുവെച്ചാൽ ചെയ്തോ..”
ഇതെന്തു പെണ്ണാണ് ഈശ്വരാ.. ഞാനിവിടെ താമസിക്കുന്നത് ഇഷ്ട്ടപ്പെട്ടുകാണില്ല പെണ്ണിന്.. കണ്ടപ്പോ ഒത്തിരി ഇഷ്ടം തോന്നിയതാ.. ഇപ്പൊ സംസാരിച്ചു വെറുപ്പിക്കുവാണോ..”” കാർത്തിക് മനസിൽ ചിന്തിച്ചു..
ദേവയാനി തിരിഞ്ഞു നടന്നു.. പെട്ടെന്ന് എന്തോ ഓർത്തെന്നപോലെ തിരിഞ്ഞുനിന്നു.
“എന്റെ പേര് ദേവയാനി എന്നാണ്.. ദേവൂട്ടി എന്നല്ല.. ” അതുമ്പറഞ്ഞു തിരിഞ്ഞുനോക്കാതെ അവൾ നടന്നകന്നു..
കാർത്തിക്കിന്റെ മനസിൽ ദേഷ്യമാണ് വന്നത്.. സാരില്ല.. പോട്ടെ.. വന്നുപെട്ടുപോയില്ലേ.. ഇത്രനേരവും ഇവളെ എന്നും കാണാലോ എന്ന സന്തോഷമായിരുന്നു.. ഇങ്ങാനാണ് പെണ്ണേകിൽ കണ്ടിട്ടെന്തിനാ..
കാർത്തിക് ബാഗ് മേശയിലേക്കു വെച്ചിട്ട് കട്ടിലിലേക്ക് ചെരിഞ്ഞു.. ആകെ ഒരു ക്ഷീണം.. കണ്ണുകളിൽ മയക്കം അലതള്ളുന്നതുപോലെ.. ഇനി ഉറങ്ങി എഴുന്നേൽക്കുമ്പോ വീട്ടിൽ പഴയപോലെ ആയിരിക്കുമോ ഉണരുന്നത്.. ഇതൊക്കെ വെറുമൊരു സ്വപ്നം മാത്രമാകുമോ.. കാർത്തിക്കിന്റെ ചിന്തകൾ പലവഴിക്കു തിരിഞ്ഞു.. പതിയെ അവൻ ഉറക്കത്തിലേക്കു വഴുതിവീണു..
…..
ഉറക്കത്തിന്റെ പിടിയില്നിന്നും മോചിതനായി കാർത്തിക് പതിയെ കണ്ണുകൾ തുറന്നു.. എത്രനേരം ഉറങ്ങി എന്നറിയില്ല.. കീശയില്നിന്നും മൊബൈൽ എടുത്തുനോക്കി.. അഞ്ചുമണി ആയിരിക്കുന്നു.. മൊബൈലിൽ സിഗ്നൽ ഒന്നും കാണിക്കുന്നില്ല.. എങ്ങനെ കാണും.. ഇങ്ങനൊന്നു ഉണ്ടാക്കാൻ ചിന്തിച്ചുപോലും തുടങ്ങിയിട്ടില്ലാത്ത കാലത്താണ് ഞാൻ… ഇവിടെ കറണ്ട് ഉള്ളതുകൊണ്ട് വേണേൽ ചാർജ് ചെയ്യാം.. പക്ഷെ ഇത് പുറത്താരേലും കണ്ടാ ശരിയാവില്ല എന്നവന് തോന്നി..
ആദ്യം ഒന്നു കുളിക്കണം.. ആ ക്ഷീണം ഒന്നു മാറട്ടെ.. അടുത്തു പുഴയോ മറ്റോ കാണും.. പുള്ളിയോടുത്തന്നെ ചോദിക്കാം.. അങ്ങനെ ചിന്തിച്ചു ബാഗും കയ്യിലെടുത്തു കാർത്തിക് വാതിൽതുറന്നു പുറത്തേക്കു നടന്നു.. വരാന്തയിൽ ചാരുകസേരയിൽ നാരായണമേനോൻ ഇരിപ്പൊണ്ട്..
“ഇവിടെ കുളിക്കാൻ അടുത്തു പുഴയോ എന്നേലും ഉണ്ടോ.. എനിക്കൊണ്ടു കുളിക്കണം..” കാർത്തിക് അയാൾക്ക് മുന്നിലായി വന്നു ചോദിച്ചു..
“ഇവിടെ അടുത്തുതന്നെ ഒരരുവിയുണ്ട്.. അല്ലേൽ ഇവിടെ തറവാട്ടുകുളമുണ്ട്.. അവിടെ കുളിയാകാം..”അയാൾ അതുമ്പറഞ്ഞു അകത്തേക്ക് നോക്കി..”ദേവൂ.. ഇങ്ങോട്ടു വരൂ..”
പെട്ടെന്നുതന്നെ അകത്തുനിന്നും ദേവയാനി കടന്നുവന്നു..
“എന്താ മുത്തശ്ശ..”
“ദേവൂ.. മുറി കാണിച്ചുകൊടുക്കൂ.. ” നാരായണമേനോൻ ദേവുവിനോടയി പറഞ്ഞു..
“വന്നോളൂ..” അതുമ്പറഞ്ഞു അവൾ മുന്നേ നടന്നു.. കാർത്തിക് പിന്നിലും.. അതു വിശാലമായ ഒരുവലിയ തറവാട്ടു കെട്ടാണ് എന്നു കാർത്തിക്കിന് തോന്നി.. അവർ ഒരിടാനാഴികഴിഞ്ഞു ഒരു മുറിക്കുമുന്നിലെത്തി. ദേവയാനി അതിന്റെ ഓടാമ്പൽ മാറ്റി കതകു തുറന്നു.. അവൾക്കുപുറകിലായി കാർത്തിക്കും അകത്തേക്ക് കയറി..
അത്യാവശ്യം വലിപ്പമുള്ള ഒരു കട്ടിലും ഒരു മേശയും.. എല്ലാം വൃത്തിയുള്ളതുതന്നെയാണ്.. തൂത്തു വൃത്തിയാക്കിവെച്ചിരിക്കുന്നതുതന്നെയാണ് എന്നു തോന്നും..
“ദേവൂട്ടി.. ഒരു ചൂല് തന്നാൽ ഞാൻതന്നെ വൃത്തിയാക്കിക്കൊള്ളാം..” കാർത്തിക് അതു പറഞ്ഞപ്പോൾ അവൾ അല്പം ഗൗരവത്തിൽ അവനെ നോക്കി..
“ഇതൊക്കെ ഞങ്ങൾ വൃത്തിയോടെ തന്നെയാണ് സൂക്ഷിക്കുന്നത്.. ഇനിയും വൃത്തി വേണേൽ കൊണ്ടുതരാം.. എന്താന്നുവെച്ചാൽ ചെയ്തോ..”
ഇതെന്തു പെണ്ണാണ് ഈശ്വരാ.. ഞാനിവിടെ താമസിക്കുന്നത് ഇഷ്ട്ടപ്പെട്ടുകാണില്ല പെണ്ണിന്.. കണ്ടപ്പോ ഒത്തിരി ഇഷ്ടം തോന്നിയതാ.. ഇപ്പൊ സംസാരിച്ചു വെറുപ്പിക്കുവാണോ..”” കാർത്തിക് മനസിൽ ചിന്തിച്ചു..
ദേവയാനി തിരിഞ്ഞു നടന്നു.. പെട്ടെന്ന് എന്തോ ഓർത്തെന്നപോലെ തിരിഞ്ഞുനിന്നു.
“എന്റെ പേര് ദേവയാനി എന്നാണ്.. ദേവൂട്ടി എന്നല്ല.. ” അതുമ്പറഞ്ഞു തിരിഞ്ഞുനോക്കാതെ അവൾ നടന്നകന്നു..
കാർത്തിക്കിന്റെ മനസിൽ ദേഷ്യമാണ് വന്നത്.. സാരില്ല.. പോട്ടെ.. വന്നുപെട്ടുപോയില്ലേ.. ഇത്രനേരവും ഇവളെ എന്നും കാണാലോ എന്ന സന്തോഷമായിരുന്നു.. ഇങ്ങാനാണ് പെണ്ണേകിൽ കണ്ടിട്ടെന്തിനാ..
കാർത്തിക് ബാഗ് മേശയിലേക്കു വെച്ചിട്ട് കട്ടിലിലേക്ക് ചെരിഞ്ഞു.. ആകെ ഒരു ക്ഷീണം.. കണ്ണുകളിൽ മയക്കം അലതള്ളുന്നതുപോലെ.. ഇനി ഉറങ്ങി എഴുന്നേൽക്കുമ്പോ വീട്ടിൽ പഴയപോലെ ആയിരിക്കുമോ ഉണരുന്നത്.. ഇതൊക്കെ വെറുമൊരു സ്വപ്നം മാത്രമാകുമോ.. കാർത്തിക്കിന്റെ ചിന്തകൾ പലവഴിക്കു തിരിഞ്ഞു.. പതിയെ അവൻ ഉറക്കത്തിലേക്കു വഴുതിവീണു..
…..
ഉറക്കത്തിന്റെ പിടിയില്നിന്നും മോചിതനായി കാർത്തിക് പതിയെ കണ്ണുകൾ തുറന്നു.. എത്രനേരം ഉറങ്ങി എന്നറിയില്ല.. കീശയില്നിന്നും മൊബൈൽ എടുത്തുനോക്കി.. അഞ്ചുമണി ആയിരിക്കുന്നു.. മൊബൈലിൽ സിഗ്നൽ ഒന്നും കാണിക്കുന്നില്ല.. എങ്ങനെ കാണും.. ഇങ്ങനൊന്നു ഉണ്ടാക്കാൻ ചിന്തിച്ചുപോലും തുടങ്ങിയിട്ടില്ലാത്ത കാലത്താണ് ഞാൻ… ഇവിടെ കറണ്ട് ഉള്ളതുകൊണ്ട് വേണേൽ ചാർജ് ചെയ്യാം.. പക്ഷെ ഇത് പുറത്താരേലും കണ്ടാ ശരിയാവില്ല എന്നവന് തോന്നി..
ആദ്യം ഒന്നു കുളിക്കണം.. ആ ക്ഷീണം ഒന്നു മാറട്ടെ.. അടുത്തു പുഴയോ മറ്റോ കാണും.. പുള്ളിയോടുത്തന്നെ ചോദിക്കാം.. അങ്ങനെ ചിന്തിച്ചു ബാഗും കയ്യിലെടുത്തു കാർത്തിക് വാതിൽതുറന്നു പുറത്തേക്കു നടന്നു.. വരാന്തയിൽ ചാരുകസേരയിൽ നാരായണമേനോൻ ഇരിപ്പൊണ്ട്..
“ഇവിടെ കുളിക്കാൻ അടുത്തു പുഴയോ എന്നേലും ഉണ്ടോ.. എനിക്കൊണ്ടു കുളിക്കണം..” കാർത്തിക് അയാൾക്ക് മുന്നിലായി വന്നു ചോദിച്ചു..
“ഇവിടെ അടുത്തുതന്നെ ഒരരുവിയുണ്ട്.. അല്ലേൽ ഇവിടെ തറവാട്ടുകുളമുണ്ട്.. അവിടെ കുളിയാകാം..”അയാൾ അതുമ്പറഞ്ഞു അകത്തേക്ക് നോക്കി..”ദേവൂ.. ഇങ്ങോട്ടു വരൂ..”
പെട്ടെന്നുതന്നെ അകത്തുനിന്നും ദേവയാനി കടന്നുവന്നു..
“എന്താ മുത്തശ്ശ..”