സമയങ്ങളിൽ കുറെ. താങ്കൾ എവിടെയാണ് എന്താണ് ചെയ്യുന്നത് എന്ന് അനുസരിച്ച് ഇരിക്കും ഇത്. എന്തായാലും ഒരാൾ താങ്കളുടെ കൂടെ തന്നെ ഉണ്ടാവും താങ്കളെ സംരക്ഷിക്കാനും എന്തെങ്കിലും പ്രെശ്നം കാണുകയാണെങ്കിൽ താങ്കളെ മുൻകൂട്ടി അറിയിക്കാനും. അവൻ ഒരു ആപത്ത് മുൻകൂട്ടി കണ്ട് തങ്ങളുടെ സുരക്ഷക്കായി എന്തെങ്കിലും പറഞ്ഞാൽ അവൻ പറയുന്നത് പോലെ അനുസരിക്കണം”.
“അപ്പോൾ ആരാണ് എന്റെ ബോഡിഗാർഡ്?”, ആദിത്യൻ ചോദിച്ചു.
“അത് താങ്കൾ ആരെ നിയമിക്കുന്നു എന്നത് അനുസരിച്ച് ഇരിക്കും. ഞങ്ങൾ തങ്ങളുടെ എളുപ്പത്തിനായി പര്യാപ്തരായ ആളുകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി വച്ചിട്ട് ഉണ്ട്. എന്തായാലും അത് ഇപ്പോൾ അത്യാവശ്യം ഉള്ള കാര്യം അല്ല. ദ്വീപ് ഒരു സുരക്ഷിത താവളം ആണ് അവിടെ സെക്യൂരിറ്റികൾ ഉണ്ട്. അവരെ മറികടന്ന് ഒരു പ്രേശ്നവും താങ്കളുടെ നേരെ വരില്ല”.
“അത് കൊണ്ട് ആണോ ഈ ബോട്ട് ഇത്ര ഉഗ്രൻ ആയിട്ട് ഉള്ളത്?”, ആദിത്യൻ കുറച്ച് സമയം ചിന്തിച്ച് കൊണ്ട് ചോദിച്ചു.
ആദിത്യന് കാര്യങ്ങൾ തിരിച്ചറിയാൻ പറ്റുന്നുണ്ട് എന്ന് മനസ്സിലായപ്പോൾ പ്രിയ ആഹ്ലാദിച്ചു. “വെള്ളത്തിൽ യാത്ര ചെയുമ്പോൾ നമ്മൾ സുരക്ഷിതർ അല്ല. ഈ ബോട്ടിന്റെ വേഗത പ്രേശ്നങ്ങളിൽ നിന്ന് വളരെ ദൂരം പെട്ടെന്ന് ഒഴിഞ്ഞ് മാറാൻ സഹായിക്കും. അഥവാ ഒഴിഞ്ഞ് മാറാൻ പറ്റിയില്ലെങ്കിൽ ഈ ബോട്ടിന്റെ ക്യാപ്റ്റനും സഹായിക്കളം പൂർവ്വ നേവി SEAL ജോലിക്കാർ ആണ്. ഏത് പ്രേധിസന്ധിയെയും നേരിടാൻ അവർ പര്യാപ്തരും ആണ്”.
“ഓഹ്”, ആദിത്യൻ പറഞ്ഞു. ഇത് വളരെ ഗൗരവമുള്ള കാര്യം ആണ് ആദിത്യൻ കുറച്ച് നേരം അതിനെ കുറിച്ച് ആലോജിച്ചു. പ്രിയ പറഞ്ഞത് ശെരിയാണെങ്കിൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം ഞാൻ പൂർവ ജീവിതത്തിലേക്ക് മടങ്ങി പോവുകയാണെങ്കിൽ കൂടി ഞാൻ ഒരു നോട്ട പുള്ളി ആയിരിക്കും. ആദിത്യന്റെ ജീവിതം ശെരിക്കും ഒറ്റ ദിവസം കൊണ്ട് മാറി മറിഞ്ഞു. ഇനി ഒരു തിരിച്ച് പോക്ക് ആഗ്രഹിച്ചാൽ കൂടി സാധ്യം അല്ല.
അവന് ഈ മാറ്റങ്ങൾ എല്ലാം നല്ലതിനാണോ എന്ന് ഇപ്പോഴും ഒരു ഉറപ്പും ഇല്ല. എന്നാൽ എല്ലാം നല്ലതിന് ആയിരിക്കും എന്ന് അവൻ പ്രതീക്ഷിക്കുന്നു.
ഇപ്പോൾ ജനാലകളിലൂടെ അവന് ദ്വീപ് കാണാൻ പറ്റുന്നുണ്ട്. അവൻ ദ്വീപ് ശെരിക്ക് കാണാൻ വേണ്ടി ഇരിപ്പിടത്തിൽ നിന്ന് എഴുനേറ്റു. ദ്വീപ് കാണാൻ അതിമനോഹരം ആയിരുന്നു പന മരങ്ങളും വെള്ള മണൽ തരികളുള്ള ബീച്ചുകളും അവന് കാണാൻ സാധിച്ചു. ദ്വീപിൽ ഉയർന്ന് നിൽക്കുന്ന കുന്നുകളുടെ കാഴ്ച്ച മനസ്സിന് ആനന്ദം ഉളവാക്കുന്നത് ആയിരുന്നു. ദ്വീപിൽ പണിതുയർത്തിയ കെട്ടിടങ്ങൾ അവിടത്തെ പ്രകൃതിയോട് ഇണങ്ങി ചേരുന്ന തരത്തിൽ ആയിരുന്നു.
“ഇത് ഞാൻ വിജാരിച്ചതിലും മനോഹരം ആണ്”, ആദിത്യൻ പറഞ്ഞു.
“എനിക്ക് മനസ്സിലാകും”, പ്രിയ പറഞ്ഞു. “എനിക്ക് ഇവിടം വളരെ ഇഷ്ടം ആണ്”.
ബോട്ട് കടവിലേക്ക് അടുക്കുംതോറും ആദിത്യന്റെ വയർ വീണ്ടും ഉരുണ്ട് മറിയാൻ തുടങ്ങി. ബോട്ടിലെ സഹായികൾ ബോട്ട് കടവിലുള്ള ഒരു മരത്തടിയിൽ വലിച്ച് കെട്ടി. കടവിൽ കുറച്ച് ആളുകൾ അവനെ കാത്ത് നിൽക്കുന്നത് കണ്ട് ആദിത്യൻ ഒരു ദീർഘ ശ്വാസം ഉള്ളിലേക്ക് എടുത്ത് പുറത്തേക്ക് വിട്ടു.
“ദ്വീപ് മാനേജറുടെ പേര് എന്തായിരുന്നു?”, ആദിത്യൻ ചോദിച്ചു.
“എൽദോ”, പ്രിയ പറഞ്ഞു. “അവിടെ നിൽക്കുന്ന വെളുത്ത മുടിയും കറുത്ത ഷർട്ടും ഉള്ള ആൾ. അയാൾ എപ്പോളും കറുത്ത ഷർട്ട് മാത്രമേ ധരിക്കുകയുള്ളു”.
“എന്തുകൊണ്ട്?”, ആദിത്യൻ സംസാരം തുടരാൻ വേണ്ടി വെറുതെ ചോദിച്ചു.
“അറിയില്ല ഞാൻ കാണുബോൾ എല്ലാം അയാൾ ഇങ്ങനെ ആണ്”, പ്രിയ പറഞ്ഞു.
“അപ്പോൾ ഇനി എന്താണ് സംഭവിക്കാൻ പോകുന്നത്?”.