“ശെരി, പിന്നെ എന്തായിരുന്നു പ്രെശ്നം?”.
“ഞാൻ കാര്യത്തിലേക്ക് വരുവാണ്. ഞങ്ങൾ അവിടെ നിന്ന് പാർട്ടിക്ക് പോയി. ഞാനും ഷംന എന്ന് പറഞ്ഞ പെൺകുട്ടിയും നല്ലോണം അടുത്തു. അവർ നാല് പേരും ഞങ്ങൾ മൂന്ന് പേരും അവരുടെ വീട്ടിലേക്ക് പോയി. അന്ന് രാത്രി ഞാൻ ഷംനയുടെ കൂടെ ചിലവഴിച്ചു”.
“ശെരി, എന്തെകിലും പോലീസ് പ്രെശ്നം വല്ലതും ആയോ?”.
“ഇല്ല, അങ്ങനെ ഒന്നും ഇല്ല. അത് എനിക്ക് ഒരു മറക്കാൻ പറ്റാത്ത രാത്രി ആയിരുന്നു. എന്റെ ജീവിതത്തിലെ തന്നെ ഒരു നല്ല രാത്രി”, ആദിത്യൻ പറഞ്ഞു. “ഇനി പ്രെശ്നം പറയാം”.
പ്രിയ അവൻ എന്താണ് പറയാൻ പോകുന്നത് എന്ന് അറിയാൻ ആകാംഷയോടെ കാത്തിരുന്നു.
“ഇന്നലെ അഡ്വക്കേറ്റ് പ്രഭാകരൻ എനിക്ക് രണ്ട് ഫോട്ടോ കാണിച്ച് തന്നു. രണ്ട് . . .”
പ്രിയ കൈ കൊണ്ട് വായ് പൊത്തി. “ദൈവമേ”, അവൾ പറഞ്ഞു.
ആദിത്യൻ തല ആട്ടി വിറങ്ങലിച്ച് ഇരുന്നു. “സ്ട്രിപ്പറിന്റെ പേര് ഷാനു പക്ഷെ അവളുടെ ശെരിക്കും പേര് ആദിര. ഞാൻ രാത്രി ചിലവഴിച്ച പെൺകുട്ടിയുടെ പേര് ഷംന പക്ഷെ അവളുടെ ശെരിക്കും പേര് ആദിയ”.
“അപ്പോൾ തങ്ങൾക്ക് അറിയില്ലായിരുന്നു?”.
“ഇല്ല എനിക്ക് അന്നേരം അറിയില്ല”, ആദിത്യൻ മറുപടി പറഞ്ഞു. “ഞാൻ ഒരു വെക്കേഷൻ പോയി രണ്ട് സ്ട്രിപ്പറുടെ അടുത്ത് നിന്ന് ലാപ് ഡാൻസ് വാങ്ങി. ബീച്ചിൽ നിന്ന് കണ്ടുമുട്ടിയ സുന്ദരിയായ ഒരു പെൺകുട്ടിയുടെ കൂടെ രാത്രി ചിലവഴിച്ചു. മൂന്ന് വർഷങ്ങൾക്ക് ശേഷം ഞാൻ അറിയുകയാണ് അവർ . . . .”, ആദിത്യൻ പാതിയിൽ നിർത്തി.
“ശെരി”, പ്രിയ കുറച്ച് ആലോജിച്ചതിന് ശേഷം പറഞ്ഞു. “താങ്കൾ എന്നെ ഈ കാര്യം പറയാൻ വിശ്വസിച്ചതിൽ ഞാൻ അഭിനന്ദിക്കുന്നു, ആദിത്യ”, അവൾ അതിനെ കുറിച്ച് ചിന്തിച്ചപ്പോൾ തല ഒന്ന് കുടഞ്ഞു. “ശെരിക്കും നിർഭാഗ്യകരം”.
“അതെ”, അവൻ അതിനോട് അനുകൂലിച്ചു.
“താങ്കളുടെ കൂട്ടുകാർക്ക് അറിയാം പിന്നെ അവളുടെ കൂട്ടുകാർക്കു അറിയാം”.
“അതെ”, ആദിത്യൻ തല ആട്ടി. “താങ്കളെ കുറിച്ച് പാത്രത്തിൽ വന്നാൽ അവർ എല്ലാം താങ്കളെ തിരിച്ചറിയും”.
“ശെരി, നമുക്ക് ഇത് ശെരി ആകാം”, പ്രിയ പെട്ടെന്ന് പറഞ്ഞു. “ഇത് ഒളിച്ച് വയ്ക്കാൻ നമുക്ക് കുറച്ച് കാര്യങ്ങൾ ചെയ്യാം. ഇത് ഒളിച്ച് വയ്ക്കുന്നത് ആണ് അവർക്ക് നല്ലത് എന്ന രീതിയിൽ കാര്യങ്ങൾ കൊണ്ടെത്തിക്കുക”.
“ഹേയ്, അവർക്ക് മോശമായി ഒന്നും സംഭവിക്കാൻ പാടില്ല”, ആദിത്യൻ പെട്ടെന്ന് പറഞ്ഞു.
“അങ്ങനെ ഒന്നും ചെയ്യില്ല”, പ്രിയ പറഞ്ഞു. “ശെരിയായ കാര്യം ചെയ്യുന്നതിന് നമ്മൾ അവർക്ക് പാരിതോഷികങ്ങൾ നൽകുന്നു. നമ്മൾ പറയുന്നത് അവർ അനുസരിക്കുക ആണെങ്കിൽ നമ്മൾ അവർക്ക് നല്ലൊരു ജീവിതം കെട്ടി പടുക്കാൻ സഹായിക്കുന്നു. വർഷത്തിൽ ഒരിക്കൽ ഒരു വിനോദ യാത്രയോ അവരുടെ കുട്ടികൾക്ക് സ്കോളർഷിപ്പുകളോ നൽകുന്നു. പിന്നെ താങ്കൾ ഗോവയിൽ പോയതിന്റെ റെക്കോർഡുകൾ നമ്മൾ മായ്ച്ച് കളയുന്നു”.
“ഓഹ്, ശെരി. ഇതെല്ലം ആരും അറിയാതെ ചെയ്യാൻ പറ്റുമോ?”.
“പാറ്റും”, അവൾ തല ആട്ടി. “അപ്പോൾ കാര്യങ്ങൾ കൃത്യമായി പറ. താങ്കളുടെ കൂടെ ജോളിയും അരവിന്ദും ഉണ്ടായിരുന്നു”.
“അതെ”.
“ആദിയയുടെ കൂടെ മൂന്ന് കൂട്ടുകാരികൾ”.
“അതെ”.
“താങ്കൾക്ക് അവരുടെ പേര് അറിയാമോ?”.
“അവർ കള്ള പേര് ആണ് പറഞ്ഞത്, ഒരു നയൻ, ആദിയയും അവളും നല്ല അടുത്ത കൂട്ടുകാർ ആണെന്ന് തോനുന്നു. ഒരു കറുത്ത പെൺകുട്ടി ആനി. പിന്നെ ഒരു മെലിഞ്ഞ പെൺകുട്ടി നവ്യ”, അവൻ പറഞ്ഞു.