ഹരികാണ്ഡം 1 [സീയാൻ രവി]

Posted by

സ്കൂട്ടർ എടുത്ത് ആലീസ് പറഞ്ഞ വഴിയിലൂടെ പോയി നോക്കി, രാത്രി നടന്നു വല്ല കുഴപ്പവും ഉണ്ടാക്കരുതല്ലോ. പറഞ്ഞ പോലെ, വീട് കണ്ടു. മുറ്റത്തൊരു വല്യമ്മ നിൽക്കുന്നു. സ്കൂട്ടർ ഓടിച്ചു മുറ്റത്തേക്ക് കയറ്റി, ഗേറ്റ് ഇല്ലാത്തതു നന്നായി എന്ന് തോന്നി. ഈ കപ്പക്കച്ചവടമുള്ള ഭാസ്കരൻ ചേട്ടൻ്റെ വീടെവിടാ വെല്യാമ്മേ, വെറുതെ ചോദിച്ചു. അറിയതില്ലല്ലോടാ കൊച്ചേ എന്ന് വല്യമ്മയും. എങ്ങിനെ അറിയാനാ, അങ്ങിനെ ഒരാളില്ലല്ലോ. ഞാൻ ഒന്ന് വിഷമത്തോടെ ചിരിച്ചിട്ട് പറഞ്ഞു, കൊറച്ചു കാശു കിട്ടാനുണ്ടേ, ഇവിടാ വീടെന്നാ പറഞ്ഞെ, ഇതിപ്പോ കൊറേ നേരമായി ഞാൻ കിടന്നു തിരക്കുന്നു, എൻ്റെ കാശു പോയെന്നു തോന്നുന്നു. വെല്യമ്മക്കൊരു സഹതാപ ഭാവം, ഇച്ചിരെ വെള്ളം കുടിക്കാൻ കിട്ടുവോ എന്ന് ചോദിച്ചു, നീ ആ പുറകിലോട്ടു വാ എന്നും പറഞ്ഞു വല്യമ്മ അകത്തേക്ക് കയറി. ഞാൻ പുറകിലേക്ക് ചെന്ന് ഒന്ന് പരിസരമൊക്കെ കണ്ടു വെച്ചു. വീടിൻ്റെ പുറകിലേക്ക് റബർ തോട്ടമാണ്. എന്തായാലും ഓടിരക്ഷപെടാനുള്ള വഴി ഒക്കെ ഒന്ന് നോക്കി വെച്ചു, തടി നോക്കണമല്ലോ. പുറകിലൊരു തൊഴുത്തുണ്ട്, മറഞ്ഞു നില്ക്കാൻ അവിടം ധാരാളമെന്നു തോന്നി. വല്യമ്മ വെള്ളവുമായി വന്നു, ഞാൻ വാങ്ങിക്കുടിച് ഒരു നന്ദിയും പറഞ്ഞു സ്ഥലം കാലിയാക്കി.

രാത്രി എന്തും പറഞ്ഞു ഇറങ്ങും എന്നാലോചിച്ചു, പിന്നെ ഓർത്തു എന്തിനാ പറയണേ, ഗേറ്റ് പൂട്ടാറില്ല, അപ്പൊ കുഴപ്പമില്ലല്ലോ. ആരേലും കണ്ടാൽ അപ്പൊ എന്തേലും പറയാം. വീട്ടിലെത്തിയപ്പോഴേക്കും കമല പോയിക്കഴിഞ്ഞിരുന്നു. പോയി കുളിച്ചു, ഭക്ഷണം കഴിച്ചു. ഒൻപതു മണി കഴിഞ്ഞു, ഞാൻ ഒരു ഷർട്ട് എടുത്തിട്ട് പുറത്തേക്കിറങ്ങി. സോമൻ സാർ വന്നിട്ടുണ്ട്, ഞാൻ ശബ്ദമുണ്ടാക്കാതെ ഗേറ്റ് തുറന്നു പുറത്തേക്കു നടന്നു. നേരെ ആലീസിൻ്റെ വീട്ടിലേക്കു നടന്നു. അമ്പലത്തിൻ്റെ മുൻപിൽ ആരൊക്കെയോ ഉണ്ട് നോക്കാൻ പോയില്ല. ഇരുണ്ട കോണിലൂടെ തല കുനിച്ചു നടന്നു. നല്ല ദൂരമുണ്ടെന്നു തോന്നി, സ്കൂട്ടറിൽ വന്നപ്പോൾ അറിഞ്ഞില്ല. സമയം നോക്കി, ഒൻപതര ആകുന്നു, അവളുടെ വീട് കാണാം, ആരോ എതിരെ വരുന്നുണ്ട്, നോക്കിയില്ല നേരെ നടന്നു. എതിരേ വന്ന ആൾ കണ്ണിൽ നിന്ന് മറഞ്ഞതും ഞാൻ ആലീസിൻ്റെ വീട്ടിലേക്കു കയറി. ഉമ്മറത്തെ ഫോട്ടോബൾബിനു അറുപതു വാട്ട് വെട്ടമുണ്ടെന്നു തോന്നി, ഇരുള് പറ്റി പുറകിലേക്ക് നടന്നു. തൊഴുത്തിൻ്റെ മറവിൽ പുറകിലെ വാതിൽ വാതിൽ കാണാൻ പാകത്തിൽ ഒതുങ്ങി നിന്നു. സമയം പോകുന്നില്ലേ, ഒരോ മിനിറ്റിനും മണിക്കൂറിൻ്റെ ദൈർഖ്യമുണ്ടെന്നു തോന്നി. സമയം ഒൻപതേ മുക്കാൽ കഴിയുന്നു, ഇവളെന്താ വരാത്തെ എന്നോർത്ത് എനിക്ക് പേടിയായി. പെട്ടെന്ന് പുറകിലെ വാതിൽ തുറന്നു, നിലാവെളിച്ചത്തിൽ ആലീസിനെ കണ്ടു, ഞാൻ അവളുടെ അടുത്തേക്ക് നടന്നു. അവളുടെ അടുത്തെത്തിയതും എൻ്റെ കൈ വലിച്ചവൾ വീടിനകത്താക്കി, ചുണ്ടിൽ വിരൽ വെച്ച് മിണ്ടരുതെന്നു ആഗ്യം കാണിച്ചു.

വാതിൽ കുറ്റിയിട്ടതും ഞാനവളെ അമർത്തി കെട്ടിപ്പിടിച്ചു, എന്നെ തള്ളിമാറ്റി എൻ്റെ കൈ പിടിച്ചവൾ അകത്തേക്ക് നടന്നു. ഒന്നും കാണാൻ വയ്യ, നടക്കുമ്പോൾ കാൽ ശക്തിയായി എവിടെയോ ഇടിച്ചു, വേദന കടിച്ചമർത്തി. ബെഡ്‌റൂമിലേക്കാണ് നേരെ അവൾ എന്നെ കൊണ്ട് പോയത്. ബെഡ്റൂമിലെത്തി വാതിൽ അടച്ച ശേഷം അവൾ എൻ്റെ നേരെ അൽപ നിമിഷം നോക്കി നിന്നു, പേടിച്ചിരിക്കുവാണെന്നു തോന്നി, ശക്‌തമായി ശ്വാസമെടുക്കുന്നുണ്ട്. ബെഡ്‌റൂമിൽ സീറോ വാട്ട് ബൾബിൻ്റെ നേരിയ വെളിച്ചമുണ്ട്. ഒരു ഇളം നീല നിറമുള്ള നെറ്റിയാണ് വേഷം. ഞാൻ അവളെ എൻ്റെ നെഞ്ചോട് ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *