അതൊരു ഊമ്പിയ പരിപാടിയായി. ഞാൻ ഭക്ഷണവും കഴിച്ചു സ്കൂളിലേക്കിറങ്ങി. രാവിലെ തന്നെ ആലീസിനെ കാണാൻ പോകാൻ ഒരു കാരണമില്ല ചുമ്മാ കടയിൽ ചെന്ന് കയറാൻ പറ്റില്ലല്ലോ. നേരെ സ്കൂളിലേക്ക് പോയി. വനജ വന്നിട്ടില്ല, എല്ലാവരോടും കുശലം പറഞ്ഞു സീറ്റിലേക്കിരുന്നു. കുട്ടികൾ രാവിലെ തന്നെ ഹോംവർക് കൊണ്ട് വെച്ചിട്ടുണ്ട്. ഓരോന്നായി നോക്കിത്തുടങ്ങി. വകതിരിവുള്ള കുട്ടികൾ കുറവാണെന്നു തോന്നി, ഒന്നു രണ്ടു ടെസ്റ്റ് പേപ്പർ നടത്തി നോക്കാം. ബെല്ലടിച്ചു, ഒന്നാമത്തെ പീരീഡ് ഫ്രീ ആണെനിക്ക്. വനജ ഇനിയും വന്നിട്ടില്ല, അവളുടെ ക്ലാസ്സിലേക്കൊന്നു പോകാമോ എന്ന് ശാന്ത ടീച്ചർ ചോദിച്ചു. അവരാണ് ശെരിക്കും ഹെഡ്മാസ്റ്ററിൻ്റെ പണി ഒക്കെ എടുക്കുന്നത്. ഞാൻ തലകുലുക്കി ക്ലാസ്സിലേക്ക് നടന്നു. ഉച്ചവരെ നാലുപിരീഡും പഠിപ്പിക്കേണ്ടി വന്നു. തൊണ്ടയിലെ വെള്ളം പറ്റാറായി, ഉച്ചയൂണിൻ്റെ ബെൽ അടിച്ചു. സ്റ്റാഫ് റൂമിൽ ചെന്നപ്പോ വനജ വന്നിട്ടുണ്ട്. കൊച്ചിന് സുഖമില്ലത്രേ, ഉച്ച കഴിഞ്ഞവൾ പോയി, എനിക്കൊരു അധിക ക്ലാസ് കൂടി, ഇന്ന് എല്ലാ പിരീഡും പഠിപ്പിക്കേണ്ടി വന്നു. അല്പം താമസിച്ചാണ് സ്കൂളിൽ നിന്നിറങ്ങിയത്, ഹെഡ്മാസ്റ്ററിൻ്റെ റൂമിൽ ആളുണ്ടെന്ന് തോന്നി, സാർ പോരുന്നുണ്ടോ എന്നൊന്ന് ചോദിച്ചേക്കാമെന്നു തോന്നി അങ്ങോട്ട് നടന്നു. അകത്തേക്ക് കയറിയപ്പോ, ഫാത്തിമ ടീച്ചർ അകത്തുണ്ട്. എന്നെ കണ്ടതും അവർ സംസാരം നിർത്തി, സാറ് പോരുന്നോ എന്ന്ചോദിച്ചു, വൈകിട്ട് എന്നെ നോക്കണ്ട ഹരി, മിക്കവാറും ഞാൻ വൈകിയെ ഇറങ്ങാറുള്ളു, ഹരി സമയത്തിന് പൊയ്ക്കോളൂ എന്ന് കേട്ടതേ ഞാൻ സ്ഥലം കാലിയാക്കി. സോമൻ സാറങ്ങിനെ ആരോടും വലിയ കമ്പനി ഇല്ലാത്ത ആളാണ്, പിന്നെ എന്തേ ഈ പാർട്ട്ടൈം ടീച്ചറായ ഫാത്തിമയോട് ഇത്ര ചിരിച്ചു വർത്താനം പറയാൻ എന്നോർത്തപ്പോ എന്തോ ഒരു പന്തികേട് തോന്നി. സാരിയുടുത്തു തട്ടമിട്ട ഫാത്തിമക്ക് നല്ല മൊഞ്ചാണ്, ആഴ്ചയിൽ രണ്ടു ദിവസമേ അവൾക്കു ക്ലാസ് ഉള്ളൂ, എല്ലാ ദിവസവും വരുന്ന ടീച്ചർമാരോട് സാർ ഇത്ര കാര്യമായി ഇടപഴകാറില്ല. കുഴപ്പമുണ്ട്, നാളെ അബ്ദുള്ളയോടും വന്ജയോടും ഒന്ന് സൂചിപ്പിച്ചു നോക്കാം, പിന്നെ ഒന്ന് കാര്യമായി ഒന്ന് നിരീക്ഷിച്ചേക്കാം. എന്തായാലും സ്കൂട്ടർ എടുത്തു പുറത്തേക്കിറങ്ങി.
ആലീസിൻ്റെ കടയിലേക്ക്കയറി, അവിടെ ആരൊക്കെയോ ഉണ്ട്, എന്നെ കണ്ടതും മുഖം വീർപ്പിച്ചു, ഞാൻ എന്ത് ചെയ്തോ ആവൊ, രാവിലെ ചെല്ലാത്തതു കൊണ്ടാകും. ഞാൻ ബൂത്തിലേക്ക് കയറി വീട്ടിലേക്കു വിളിച്ചു. കാൾ മനപ്പൂർവം നീട്ടിവലിച്ചു, കടയിലുള്ളവർ പോകും വരെ, അവർ ഇറങ്ങിയതും കാൾ കട്ടുചെയ്തു പുറത്തു ചാടി. ആലീസിൻ്റെ മുഖത്ത് ഇപ്പോളും തെളിച്ചമില്ല, എന്ത്പറ്റി എൻ്റെ പെണ്ണിന് എന്ന്ചോദിച്ചതും കണ്ണ് നിറഞ്ഞു. പറ ചേച്ചിയെ, കരയാതെ എന്ന്പറഞ്ഞു ആ കൈകൾ എൻ്റെ കൈക്കുള്ളിൽ ഒതുക്കി. രാവിലെ എന്താ വരാതിരുന്നേ, അപ്പോൾ അത് തന്നെ ആണ് പ്രശ്നം, രാവിലെ വരാൻ ഒരു കാരണം വേണ്ടേ ചേച്ചിപ്പെണ്ണേ, ഞാൻ എല്ലാ ദിവസവും വൈകിട്ട് വന്നോളാം എന്നും പറഞ്ഞു ആ കൈയിലൊരുമ്മ കൊടുത്തു. അവളുടെ മുഖം തെളിഞ്ഞു, എടാ, ഇന്ന് രാത്രി ഞാൻ ഒറ്റക്കെ ഉള്ളൂ വീട്ടിൽ, ചേട്ടൻ ഒരു കല്യാണത്തിന് പോകും, നാളെ ഉച്ചക്കെ വരുകയുള്ളു. എനിക്കൊരു ലോട്ടറി അടിച്ച പോലെ തോന്നി. അമ്പലത്തിൻ്റെ അടുത്ത്നിന്ന് വടക്കോട്ടുള്ള വഴിയിൽ ഇടതു മൂന്നാമത്തെ വീട്, നീല പെയിന്റ് അടിച്ചത്. നീ ഇപ്പൊ തന്നെ ഒന്ന് പോയി കണ്ടു വെച്ചോ, രാത്രി ഒമ്പതര ആയിട്ടു വന്നാ മതി, അമ്മായിയമ്മ അപ്പോഴേക്കും ഇറങ്ങിക്കോളും. ഞാൻ പത്തു വരെ നോക്കും, പുറകുവശത്തുള്ള വാതിലിൻ്റെ അടുത്തു നിന്നാൽ മതി, പിന്നേ നടന്നു വന്നാ മതി കേട്ടോ, സ്കൂട്ടർ ഒരു ശല്യമാകും. ഞാൻ തലയാട്ടി ആ കൈകൾ ഒന്ന് ഞെരിച്ചു പുറത്തേക്കു നടന്നു.