ഹരികാണ്ഡം 1 [സീയാൻ രവി]

Posted by

അസ്വസ്ഥയായി അവൾ എല്ലാ രണ്ടു മിനിട്ടിലും സാരി വലിച്ചിടാൻ നോക്കുന്നു. ഞാൻ ഒന്ന് നോക്കി ചിരിച്ചു. ഊണ്കഴിഞ്ഞു എല്ലാവരും പുറത്തേക്കുനടന്നു. കഴുകാൻ പ്ലേറ്റ് എടുത്തപ്പോ വനജ പറഞ്ഞു അവിടെ വെച്ചേരെ മാഷെ, ഇപ്പൊ ആ നാണിത്തള്ള വന്നു കഴുകിവെച്ചോളും. മാസം ഒരു നൂറു രൂപ കൊടുത്തിരുന്ന്നാ മതി, ഞാൻ തലയാട്ടി പുറത്തേക്കു നടന്നു. കൈ കഴുകി മാറിയപ്പോ അബ്ദുള്ള മാഷ് ചോദിച്ചു, വരുന്നോ മാഷെ, ഒന്ന് നടന്നിട്ടു വരാം, ഞാൻ തലയാട്ടി കൂടെ നടന്നു. സ്കൂൾ ഗ്രൗണ്ടിന് പുറകിലുള്ള ചെറുവഴിയിലൂടെ നടന്നൊരു മൺറോഡിലേക്കെത്തി. അവിടൊരു മുറുക്കാൻ കട, അബ്ദുള്ള മാഷൊരു സിഗരെറ്റ് കത്തിച്ചു, വലിക്കുവോ മാഷെ, വല്ലപ്പോഴും എന്ന് പറഞ്ഞു ഞാനും ഒരു സിഗരെറ്റ് വാങ്ങി കത്തിച്ചു. മൂന്ന് ദിവസം കൂടിയാണ് വലിക്കുന്നത്, ആത്മാവിന് ഒരു സുഖം. കാശെടുത്തില്ലല്ലോ മാഷെ എന്ന് പറഞ്ഞപ്പോ, അബ്ദുള്ള പറ്റുബുക്കെടുത്തു നീട്ടി. ആഴ്ചയിലൊരിക്കൽ തീർത്താൽ മതി മാഷെ. ഞാൻ എൻ്റെ വക ഒരു പുതിയ താളിലേക്കെഴുതി. കോയക്കുട്ടിയുടെ കടയിൽ അത്യാവശ്യ സാധനങ്ങളൊക്കെ ഉണ്ടായിരുന്നു. വിവിധ ഇനം മുട്ടായികൾ, ബീഡി, സിഗരെറ്റ്, മുറുക്കാൻ പിന്നെ സൈക്കിൾ പഞ്ചറൊട്ടിക്കലും. സിഗരെറ്റും വലിച്ചു തീർത്തു തിരിച്ചു നടന്നു. അബ്ദുള്ള മാഷൊരു രസികനാണ്, സ്കൂളിലുള്ള സകല വാർത്തകളും ചുരുക്കത്തിൽ പറഞ്ഞു.

ഇനി അവസാന പീരിയഡേ എനിക്ക് ക്ലാസ് ഉള്ളു. കുട്ടികൾ പുറത്തു ഓടിക്കളിക്കുന്നുണ്ട്. ഞാൻ സ്റ്റാഫ്‌റൂമിനകത്തേക്കു കയറി, കസേരയിലോട്ടിരുന്നു. വനജയുടെ മുഖം ചുളിഞ്ഞിരിക്കുന്നു. ഞാൻ ഒന്ന് നോക്കിയപ്പോൾ അവൾ മുഖം കോണിച്ചൊന്നു ഇളിച്ചു. കാര്യം മനസിലാവാത്ത കൊണ്ട് എന്താണെന്നു ചോദിച്ചു. വന്ന അന്നേ ആ കൊശവൻ്റെ കൂടെ കൂടി ബീഡിയും വലിച്ചു നടന്നു തുടങ്ങിയോ, ദേഷ്യത്തോടെയുള്ള ആ ചോദ്യം കേട്ടിട്ട് എനിക്ക് ചിരി വന്നു. ഇവളാരാ എൻ്റെ ഭാര്യയോ, ഞാൻ ഒന്ന് കൂടി ചിരിച്ചു. വനജയുടെ മുഖം ഒന്നുകൂടി ഇരുണ്ടു. വനജക്കു മാഷിനോടെന്നാ ഇത്ര ദേഷ്യം എന്ന് ഞാൻ പതിയെ ചോദിച്ചു, ഇനി സിഗരെറ്റ് വലിച്ചിട്ട് തൻ്റെ മുൻപിൽ വരില്ല എന്നും കൂട്ടിച്ചേർത്തു. അവളെഴുന്നേറ്റെൻ്റെ അടുത്തേക്ക് വന്നു, സിഗരെറ്റ് എനിക്ക് കൊഴപ്പമില്ല, പക്ഷെ ആ കൊശവൻ്റെ കമ്പനി വേണ്ട. ഞാൻ തലയാട്ടി, എന്താ പ്രശ്നം എന്നു പറഞ്ഞില്ലല്ലോ. അയാളെൻ്റെ പുറകെ നടക്കാൻ തുടങ്ങിയിട്ട് വർഷം മൂന്നായി. ജോയിൻ ചെയ്തത് തൊട്ടുള്ള ശല്യമാ. വല്ലാത്ത ഒരു നോട്ടവും, പിന്നെ സിനിമയ്ക്കു പോകാം, ടൗണിൽ പോകാം എന്നൊക്കെ ഒരു സംസാരവും. ഞാൻ ഒന്ന് ചിരിച്ചു, നിനക്ക് താൽപര്യമില്ലെങ്കിൽ തുറന്നു പറഞ്ഞാൽ പോരെ. ഇന്ന് തന്നെ പോയി സംസാരിക്കാൻ പറഞ്ഞു, അതിനുള്ള ധൈര്യമില്ല എന്ന് തോന്നുന്നു. എന്തായാലും അവൾ ദേഷ്യമൊക്കെ കളഞ്ഞു പിന്നെയും വാചാലയായി. അപ്പൊ ഞാൻ സിനിമയ്ക്കു വിളിച്ചാൽ നീ എന്നോടും ദേഷ്യപ്പെടുമോ എന്ന ചോദ്യത്തിന് ഒരു ചിരിയായിരുന്നു ഉത്തരം.

അവൾക്കു ഉച്ച കഴിഞ്ഞു ക്ലാസ് ഉണ്ടായിരുന്നു. ഞാൻ സീറ്റിലിരുന്നൊന്നു മയങ്ങി. നാണിത്തള്ള ചായയുമായി വന്നു ഉറക്കമുണർത്തി. ചായയും കുടിച്ചു ഞാൻ അവസാന പിരിയഡിലേക്കു ക്ലാസ് എടുക്കാൻ ഇറങ്ങി. ക്ലാസ് തീർന്ന് വന്നപ്പോളേക്കും വനജ പോയിക്കഴിഞ്ഞിരുന്നു. ഞാൻ പതിയെ ഇറങ്ങി നടന്നു. സോമൻസാർ ഓഫീസിൻ്റെ മുമ്പിൽ നിൽക്കുന്നുണ്ട്. സാർ കൈയുയർത്തി കാണിച്ചു, തല ഒന്ന് കുനിച്ചു ചിരിച്ചു കാണിച്ചു. പോകുന്നവഴി ആലീസിൻ്റെ കടയിൽ ഒന്ന്കയറാമെന്ന് വെച്ചപ്പോ അവിടെ നല്ല തിരക്ക്. കയറിയില്ല, റോഡിൻ്റെ ഓരം ചേർന്ന് വീട്ടിലേക്കു നടന്നു. കമല പോയിക്കാണുമോ എന്തോ. ചെല്ലുമ്പോൾ നിർമല ചേച്ചിയും കമലയും വീടിൻ്റെ മുൻപിൽ

Leave a Reply

Your email address will not be published. Required fields are marked *