മഹാമാരിയിലെ മഹാഭോഗം [Master]

Posted by

ഓ പറഞ്ഞപോലെ എന്റെ പേര് ഞാന്‍ പറഞ്ഞില്ലല്ലോ? ഓമനക്കുട്ടന്‍! അതാണ്‌ കണ്ടാല്‍ നായ വെള്ളം കുടിക്കാത്ത രൂപമുള്ള എന്റെ നാമധേയം. എനിക്കെന്തിനാണ്‌ അച്ഛനും അമ്മയുന്‍ ഈ പേരിട്ടത് എന്ന് പലപ്പോഴും ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. ചിലപ്പോള്‍ എന്റെ മുഖം പ്രാന്തായി അച്ഛനോ അമ്മയോ കളിയാക്കി അങ്ങനെ വിളിച്ചതാകാനാണ് സാധ്യത.

ഞാനിറങ്ങിച്ചെന്നു.

മുടിയില്‍ എണ്ണ പുരട്ടി വെയിലിന്റെ പ്രഭയില്‍ വെട്ടിത്തിളങ്ങി നില്‍ക്കുന്ന നവ്യയെ കണ്ടപ്പോള്‍ അരിയുടെ കാര്യം ഞാന്‍ മറന്നു. അവളെ കണ്ടാല്‍ ഞാന്‍ സ്വയം മറക്കുക എന്റെ പോലും അറിവില്ലാതെയാണ്.

“മമ്മി പറഞ്ഞു വാടക തരാന്‍” അനിഷ്ടഭാവത്തോടെ അവള്‍ പറഞ്ഞു.

ഇടിവെട്ടിയവന്റെ തലയില്‍ പാമ്പ്‌ കൊത്തിയതുമാതിരി ഞാന്‍ വാപൊളിച്ചു. നാളെ ഉണ്ണാന്‍ അരിയില്ല; അപ്പഴാ അവള്‍ക്ക് വാടക!

“ചേട്ടന്‍ വരാതെ..” ഞാന്‍ തല ചൊറിഞ്ഞു.

“വരാതെ?” ക്രുദ്ധയായി അവളെന്നെ നോക്കി. അവളുടെ പുരികങ്ങള്‍ പാമ്പുകളെപ്പോലെ പുളയുന്നു!

“എന്റേല്‍….”

“ഹും. അതൊക്കെ നീ മമ്മിയോട് പറഞ്ഞാ മതി” നവ്യ ഭൂമികുലുക്കി, അതിലേറെ ചന്തി കുലുക്കി കോപത്തോടെ ഇറങ്ങിപ്പോയി. ഞാന്‍ ആ വെയിലത്ത് നിലത്തേക്ക് ഇരുന്നുപോയി. ആ മറുത ഇപ്പോള്‍ കേറിവരും. ഞാനെവിടെ നിന്നെടുത്ത് കാശ് കൊടുക്കാനാ?

ചവിട്ടുപടികളില്‍ പടക്ക് പടക്ക് എന്ന ശബ്ദം കേട്ടപ്പോള്‍ ഞാന്‍ എഴുന്നേറ്റു. ഒരു വയലറ്റ് നിറമുള്ള മാക്സിയില്‍ ആന്റി മുകളിലേക്ക് പ്രത്യക്ഷയായി.

“നിന്റെ ചേട്ടന്‍ കാശ് തരാതാണോടാ പോയത്?” വന്നപാടെ ആന്റി അട്ടഹസിച്ചു. ഹോ, വെയിലത്ത് എന്ത് തിളക്കം ആ ചര്‍മ്മത്തിന്.

ഞാന്‍ നിസ്സഹായതയോടെ മൂളി. അതോടെ ആന്റിയുടെ സ്വതവേ ചുവന്ന മുഖം കൂടുതല്‍ ചുവന്നു.

“എനിക്കൊന്നും അറിയണ്ട. എങ്ങനേലും കാശ് ഒപ്പിച്ചു തന്നോ. ഇല്ലേല്‍ വേറെ വീട് നോക്കിക്കോണം” മനസാക്ഷിയുടെ കണികപോലും ഇല്ലാതെ അങ്ങനെ പറഞ്ഞിട്ട് ആന്റി വെട്ടിത്തിരിഞ്ഞു. രണ്ടുമൂന്നു പടികള്‍ ചടുലമായി ഇറങ്ങിയിട്ട് പുള്ളിക്കാരി തിരിഞ്ഞു നിന്ന് ഇത്രയും കൂടി പറഞ്ഞു.

“പരമാവധി രണ്ടുദിവസം. മറ്റന്നാള്‍ രാവിലെ കാശില്ല എങ്കില്‍ വേറെ സ്ഥലം നോക്കിക്കോണം കേട്ടല്ലോ” ഞാന്‍ ദൈന്യതയോടെ തലയാട്ടി.

അയ്യോ ആന്റീ പോകല്ലേ, ഇങ്ങനൊന്നും പറയല്ലേ എന്നൊക്കെ പറയണം എന്നെനിക്കുണ്ടായിരുന്നു. പക്ഷെ ഒന്നും പറയാന്‍ സാധിച്ചില്ല. ഞാന്‍ ചെന്ന് കട്ടിലില്‍ ചുരുണ്ടുകൂടി ഇരുന്നു. എന്ത് ചെയ്യണമെന്ന് എനിക്കൊരു ഊഹവും കിട്ടിയില്ല. മോദിയെ നേരില്‍ കണ്ടാല്‍ കൊന്നുകളയാനുള്ള ദേഷ്യം എനിക്കപ്പോള്‍ ഉണ്ടായിരുന്നു.

ഞാന്‍ ദൈന്യതയോടെ മുറിയാകെ ഓടിച്ചുനോക്കി. തീര്‍ന്നു മക്കളെ നമ്മള് തമ്മിലുള്ള ബന്ധം; മിക്കവാറും മറ്റന്നാള്‍ നിങ്ങളെയൊക്കെ ഉപേക്ഷിച്ച് ഞാന്‍ പെരുവഴിയിലേക്ക് ഇറങ്ങും. സാരമില്ല, എല്ലാം രാജ്യത്തിനുവേണ്ടി ആണല്ലോ! ഞാന്‍ നെടുവീര്‍പ്പിട്ടു.

Leave a Reply

Your email address will not be published. Required fields are marked *