അമ്മച്ചി അറിഞ്ഞെന്ന് മനസിലാക്കിയ പത്രോസ് അത് ഒരു സമ്മതമായി എടുത്ത് നേരവും കാലവും നോക്കാതെ കയ്യിൽ പിടിക്കാൻ തുടങ്ങി. പലപ്പോഴും അന്നമ്മ കണ്ടെങ്കിലും ആദ്യമൊന്നും ഒന്നും പറഞ്ഞില്ല. പിന്നീട് അന്നമ്മ പ്രതികരിക്കാൻ തുടങ്ങി.
“ഡാ… നിനക്ക് ഏത് നേരവും ഇത് തന്നെയാണോ പണി..”
“അമ്മച്ചി.. ഒന്ന്..പോയെ..” അപ്പോഴും അവൻ ചൊടിച്ചു..
“എടാ കൊച്ചെ… ഇങ്ങനെ ചെയ്തോണ്ടിരുന്നാൽ നിൻറെ ആരോഗ്യം പോകുവെ….”
“അമ്മച്ചി ഒന്ന് മിണ്ടാതിരിന്നെ… എനിക്കതില്ലാതെമേല…”
പിന്നെ അന്നമ്മ ഒന്നും പറഞ്ഞില്ല.
ഒരു ദിവസം അന്നമ്മ ബ്രോക്കർ ബഷീറിനെ കണ്ട് മകൻ ഒരു പെണ്ണ് നോക്കണമെന്ന് പറഞ്ഞു ചെന്നു.
“അന്നമേച്ചി ഞാൻ നോക്കാം.. അവൻ വല്ല ഡിമാന്റ് വല്ലതും ഉണ്ടോ…”
“അവൻ ഒരു ഡിമാന്റും ഇല്ല. നല്ല ആരോഗ്യള്ള പെണ്ണാവണം..”
“അല്ല.. പൊന്നിന്റെം പണ്ടത്തിന്റേം കാര്യം എങ്ങനാന്ന ഞാൻ ഉദേശിച്ചെ…”
“എനിക്ക് മനസിലായട… അത് തന്നെയാ പറഞ്ഞെ… പൊന്നും പണ്ടം ഒന്നും വേണ്ട… പെണ്ണ് നന്നായമതിന്ന്…”
“ശെരി ഞാൻ നോക്കാം…”
കുറച്ച് ദിവസം കഴിഞ്ഞിട്ടും ബഷീറിന്റെ ഒരു വിവരം ഇല്ലാതായപ്പോ അന്നമ്മ ബ്രോക്കർ കുറുപ്പിനെ ഏൽപ്പിച്ചു. കുറുപ്പിനോടും അന്നമ്മ ബഷീറിനോട് പറഞ്ഞത് തന്നെ പറഞ്ഞു. കുറുപ്പും നോക്കാമെന്ന് പറഞ്ഞു പോയി. പിന്നീട് സുലോചന, ആയിഷുമ്മ തുടങ്ങി നാട്ടിലെ സകല ബ്രോക്കർമാരെയും അല്ലാത്തവരെയും കണ്ട് മകന്റെ പെണ്ണ് കാര്യം അന്നമ്മ പറഞ്ഞെങ്കിലും മകനൊരു പെണ്ണ് ആനാട്ടിലെ ഒരാളും കൊണ്ട് വന്നില്ല.
ഈ കണ്ട ബ്രോക്കർമാർ മുഴുവൻ ചന്തപ്പുരത്തും അതിന് ചുറ്റുമുള്ള നാട്ടിലും പത്രോസിന് പെണ്ണന്വേഷിച്ച് നടന്നെങ്കിലും, പയ്യൻ കള്ളനാണ് എന്ന ഒരറ്റ കാരണം പറഞ്ഞു അവരെ പെൺ വീട്ടുക്കാർ മടക്കിയയച്ചു.
പെൺ വീട്ട്ക്കാരെ പറഞ്ഞിട്ടും കാര്യല്യാല്ലോ..? കള്ളൻ ആരെങ്കിലും സ്വന്തം മക്കളെ കൊടുക്കോ..?.
പക്ഷെ, പത്രോസ് കള്ളനായത് കൊണ്ടാണ് കല്യാണം നടക്കാത്തത് എന്ന് അന്നമ്മയോട് പറയാൻ എല്ലാവർക്കും ചമ്മലായി. അത് കൊണ്ട് തന്നെ അന്നമ്മയെ കാണുമ്പൊൾ ബ്രോക്കർമാർ വഴി തിരിഞ്ഞു നടക്കാൻ തുടങ്ങി.
ഒരു ദിവസം ബഷീറിനെ തിരഞ്ഞു അന്നമ്മ അവന്റെ വീട്ടിൽ പോയി. അവൻ അവിടെ ഇല്ലായിരുന്നു. അവനെ കാണാൻ പറ്റാത്ത ദേഷ്യം മുഴുവൻ അന്നമ്മ ബഷീറിന്റെ ഭാര്യ മൈമൂനയോട് തീർത്തു.