ഏദൻസിലെ പൂമ്പാറ്റകൾ 3 [Hypatia]

Posted by

അർജുൻ വണ്ടിയെടുത്ത് കോളേജിലേക്ക് വിട്ടു.
അവർ കോളേജിൽ എത്തുമ്പോൾ ബിനാമിസ്സ് അനിതടീച്ചറെയും കാത്ത് കാന്റീൻ മുന്നിൽ ഉണ്ടായിരുന്നു.
കാറിൽ നിന്നും ഇറങ്ങി അനിത പാർക്കിങ്ങിലേക്ക് പോയി.
കൂടെ ബിനാമിസ്സും ഉണ്ടായിരുന്നു.
അർജുൻ അനിതടീച്ചറും ബിനാമിസ്സും സ്‌കൂട്ടറിൽ കോളേജിൽ നിന്നും പോകുന്നത് വരെ കാറിൽ തന്നെ ഇരുന്നു.
അവര് കോളേജ് ഗെയ്റ്റ് കടന്നതും അവൻ കാർ സ്റ്റാർട്ട് ചെയ്ത് നാരായണിയുടെ അടുത്തേക്ക് വിട്ടു.
*****************************************************
കോടതിയിലെ അന്നത്തെ താൻ അറ്റന്റ് ചെയ്യണ്ട രണ്ടു കേസുകളും കഴിഞ്ഞപ്പോയെക്കും സമയം ഉച്ച കഴിഞ്ഞിരുന്നു.
അർജുന്റെ കയ്യിൽ നിന്നും അവൻറെ അച്ഛൻ രവീന്ദ്രൻറെ കയ്യിൽ നിന്നും കേസിന് വേണ്ടിയുള്ള സൈനുകൾ വാങ്ങിയ പേപ്പറുകളുമായി അഡ്വേക്കേറ്റ് അനൂപ് ഓഫീസിൽ എത്തുമ്പോൾ വൈകുന്നേരം നാല് മണിയായിരുന്നു.
നഗരത്തിന് വളരെ ആകർഷകവും മനോഹരവുമാക്കുന്ന ബിസിനെസ്സ് മാളിൻറെ അണ്ടർ ഗ്രൗണ്ട് പാർക്കിങ്ങിലേക്ക് അയാൾ വണ്ടിയൊതുക്കി.
ദൃതിയിൽ ലിഫ്റ്റിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും, വർക്ക് ചെയ്യാത്തതിനാൽ സ്റ്റെപ്പിലൂടെ മുകളിലേക്ക് ഓടി കയറുകയായിരുന്നു. ബിസ്സിനെസ്സ് മാളിന്റെ മൂന്നാം നിലയിലാണ് അനൂപിന്റെ ഓഫീസ്.
മാളിനകത്ത് 95% വും പല സ്ഥാപനങ്ങളുടെയും ഓഫീസുകൾ മാത്രമാണ് ഉള്ളത്.
അത് കൊണ്ട് തന്നെ അത്ര തിരക്കുള്ള സ്ഥലമല്ല.
അയാളുടെ ഓഫീസ് വളരെ മനോഹരവും അഡമ്പരവുമായിരുന്നു.
ഓഫിസിന്റെ ചില്ലു വാതിൽ തുറന്ന് അകത്ത് കയറിയാൽ, ഫുള്ളി എയർ കണ്ടീഷൻചെയ്‌ത്, ഒരു പാശ്ചാത്യൻ രീതിയിലാണ് ഇന്റീരിയർ ചെയ്തിട്ടുള്ളത്.
മൂന്ന് സ്റ്റാഫും അഞ്ച് ജൂനിയർ വക്കീലാൻമാരും ഒരു ഓഫീസ് മാനേജറും അടങ്ങുന്നതാണ് അദേഹത്തിൻറെ ഓഫീസ് അംഗങ്ങൾ.
ഓരോ അംഗങ്ങൾക്കും പ്രത്യേകം സീറ്റുകളും മേശകളും നൽകിയിട്ടുണ്ട്.
അവ നിരയായി മോനോഹരമായിട്ടാണ് സെറ്റ് ചെയ്തിട്ടുള്ളത്.
വാതിൽ തുറന്ന് നേരെ കേറുന്നത് ക്ളൈന്റുകൾക്ക് ഇരിക്കാനുള്ള വിസിറ്റിങ് റൂമിലേക്കാണ്.
ഓഫിസ് ഹാളിൻറെ അറ്റത്ത് ഗ്ലാസ്സിന്റെ മറയോട് കൂടിയ ഒരു കാബിനാണ് അയാളുടെ ഇരിപ്പിടം.കാബിനിന്റെ വാതിൽ തുറന്ന് അയാൾ അകത്ത് കയറുമ്പോൾ നന്നായി വിയർക്കുന്നുണ്ടായിരുന്നു.
അയാൾ സീറ്റിലിരുന്നു.
എ സിയുടെ തണുപ്പടിച്ചപ്പോൾ അയാൾക്കൊരു ആശ്വാസം തോന്നി.
ഇന്റർകോം എടുത്ത് അയാൾ ചെവിയിൽ വെച്ചു.

“തോമസേട്ടാ… ഒന്ന് ഓഫിസിലേക്ക് വരോ?” അയാൾ ഫോണിൽ പറഞ്ഞു
അൽപ്പം കഴിഞ്ഞു ഒരു അമ്പതിനോട് പ്രായം തോന്നിക്കുന്ന ഒരു കഷണ്ടിയുള്ള മനുഷ്യൻ അകത്തേക്ക് വന്നു. അയാൾ അനൂപിന്റെ മേശക്കരികിൽ നിന്നു.

“തോമസേട്ടാ.. ഉച്ചക്ക് ഭക്ഷണം ഒന്നും അഴിക്കാൻ പറ്റിയില്ല, തോമസേട്ടൻ എനിക്ക് ഒരു ഊണ് പറയോ..?”

Leave a Reply

Your email address will not be published. Required fields are marked *