ഞാൻ വളരെ സന്ദോഷത്തോടെ…. വിശ്വസിക്കാനാവാതെ…
” ഓഹ്… അതാണൊ…. അതിനു അവൾടെ കെഴങ്ങന്മാരായ ആങ്ങളമാർ സമ്മദിച്ചൊ..”? ഞാൻ ചോദിച്ചു..
“ഉം.. എല്ലാവരും സമ്മദിച്ചു..”. വല്ലിപ്പ ഉമ്മറത്തുനിന്നെണീറ്റ് വന്ന് എന്നോട്..
സന്ദോഷം അടക്കാനാവാതെ ഞാൻ നിന്നു..
” ഞാനും നിന്റെ ഉമ്മയും മൂത്തുമ്മയും മൂത്താപ്പയും വല്ലിപ്പയും ഇന്ന് തന്നെ അങ്ങോട്ട് പോകുന്നുണ്ട്.. “. വാപ്പ പറഞ്ഞു..
” മോളെ കണ്ടിട്ട് കുറച്ചായി…”. ഉമ്മയും പറഞ്ഞു..
ഞാനൊന്ന് മൂളി..
ഞാൻ സന്ദോഷത്തിന്റെ കൊടുമുടിയിലേക്ക് കയറി..
“നിങ്ങളു പോയിട്ട് വാ.. ഞാനിറങ്ങാ..”. അതും പറഞ്ഞ് ഞാൻ വിനോദിനേം വിളിച്ചിറങ്ങി..
പെട്ടന്ന് തിരിഞ്ഞ് ഞാൻ..
“അടുത്ത ഒരു ഡേറ്റ് തന്നെ വെക്കണം ട്ടാാ..”
“ഉം.. ചെക്കനു ദൃതിയായൊ…”. മൂത്തുമ്മ പറഞ്ഞ് ചിരിച്ചു.. മറ്റുള്ളവരും..
ഞാൻ വണ്ടീ കേറി പുറപെട്ടു…
പാർട്ടീ ജില്ലാകമ്മിറ്റി ഓഫീസിൽ പോകേണ്ട ആവശ്യമുണ്ടായിരുന്നു.. അവിടെ പോയി നേരെ ഞാനെന്റെ ഓഫീസിലെത്തി..
കുറച്ച് നിവേദനങ്ങളും അപേക്ഷകളും ഉണ്ടായിരുന്നു.. അതൊക്കെ നോക്കിയങ്ങനെയിരിക്കുമ്പോൾ..
ചിത്രയുടെ കോൾ..
ഞാൻ ഫോണെടുത്തു..
” ആ പറ മുത്തെ”?..
“നീ എവിടെ”?.. അവളെന്നോട്
” ഞാനിപ്പൊ എന്റെ ഓഫീസിലുണ്ട്..”
“നീയെന്തിനാ അവരെയവിടുന്ന് മാറ്റിയത്”?.
” മാറ്റിയൊ..ആരെ മാറ്റി”?.. ഞാൻ നിഷ്കളങ്കതയോടെ..
“ഹാ.. ആ അലനേം ജോബിയേം..”
ഞാൻ നന്നായൊന്ന് ചിരിച്ചു..
“നീ ചിരിക്കാതെ കാര്യം പറ അൻവറെ..”
ഞാൻ ചിരിനിർത്തികൊണ്ട്…