ചിത്രയുടെ ചോദ്യത്തിനു അയാൾ ഒന്ന് മൂളുകമാത്രം ചെയ്തു…
” ഉം..”. ചിത്രയും ഒന്ന് മൂളി..
“അവരെ ഞാനൊരു സ്ഥലത്ത് പാർപ്പിച്ചിരിക്യാാ.. ജഗനാഥ് അങ്ങോട്ട് എന്തായാലും എത്തില്ല. എത്തിയാതന്നെ അവൻ ഞങ്ങടെ കയ്യിൽ പെടും..”!!..
” എവിടാ സ്ഥലം”?.. നിർവികാരനായി അയാൾ ചോദിച്ചു..
ചിത്ര, എഴുത്ത് നിർത്തി അതെല്ലാം എടുത്ത് ഷെൽഫിൽ വെച്ചുകൊണ്ട്..
“പൊലീസ് ക്യാമ്പിന്റെ കുറച്ച് മാറി, ഡിഐജി സർ ന്റെ ഒരു പഴയ വീടുണ്ട്… അവിടെയിപ്പൊ ആരും താമസമില്ല.. അവിടുണ്ട്..”
“ഉം..”. അയാളൊന്ന് മൂളി..
പെട്ടന്ന് ചിത്രയുടെ ഫോൺ ബെല്ലടിച്ചു..
ചിത്ര അതെടുത്തു സംസാരിക്കവെ..
മുമ്പിലിരിന്നിരുന്ന വ്യക്തിയെഴുന്നേറ്റ് തിരിഞ്ഞ് നടന്നു..
അത് ശ്രദ്ധിച്ച ചിത്ര..ഫോണൽപ്പം മാറ്റി കൊണ്ട്..
” നീ പോവാണൊ..”..
മറുപടിയൊന്നും കിട്ടിയില്ല..
ചിത്രയത് കാര്യമാക്കാതെ ഫോണിൽ സംസാരം തുടർന്നു..
എന്റെ വീട്ടിൽ…,
വിനോദ് വന്ന് ഉമ്മറത്ത് വല്ലിപ്പയുമായി സംസാരിച്ചിരിക്കുന്നു.. ഞാൻ ഡ്രെസ്സ് മാറിയിറങ്ങിയപ്പോൾ..
“മോനെ.. കൈക്കിപ്പൊ എങ്ങെനെയുണ്ട്..” ഉമ്മാടെ ചോദ്യം എന്നോട്..
“ഹെയ്.. കുഴപ്പമൊന്നുമില്ല.. ഇന്നെലെ ഡ്രെസ്സീതപ്പൊ തന്നെ എയ്മായി. ”
അതും പറഞ്ഞ് ഇറങ്ങാൻ തുടങ്ങവെ..
“അൻവറെ, അബൂബക്കർ ഹാജി വിളിച്ചിരുന്നു..” വാപ്പയെന്നോട്
ഒരു അങ്കലാപ്പ് നിറഞ്ഞ ചിരിയോടെ ഞാൻ..
“ഉം.. എന്തിനു’?..
” നമ്മളോട് അങ്ങോട്ട് ചെല്ലാൻ..”
അറിയാത്ത മട്ടിൽ ഞാൻ പിന്നേം..
“എന്താ കാര്യം..”
അടുത്ത് നിന്ന ഉമ്മ എന്നോട്…
“എടാ പൊട്ടാ… നിന്റേം സാജിതാടേം നിക്കാഹ് ഉറപ്പിക്കാനാ ചെല്ലാൻ പറയണെ”…