” വിനോദെ.. നിക്ക്. നീയാ ഫോണെടുത്ത് ചിത്രയെ ഒന്ന് വിളിക്ക്. ഇങോട്ട് വരാൻ പറ.”
അതും പറഞ്ഞ് ഞാനാ ജനൽ ചില്ലിലൂടെ അകത്തേക്കൊന്ന് നോക്കി..
‘ഫാൻ തിരിയുന്നു.. ലൈറ്റ് കത്തി കിടക്കുന്നു..’. ഞാൻ ആലോച്ചിച്ചു.. കൊണ്ട് ഡോറിനടുത്തെത്തി.. ലോക്ക് നന്നായൊന്ന് നോക്കി..
തിരിഞ്ഞ് വിനോദിനോട്.
“വിനോദെ എന്തെങ്കിലുമൊന്നെടുത്ത് ഈ ലോക്കൊന്ന് പൊട്ടിക്ക്”..
വിനോദ് വണ്ടിയിൽ നിന്ന് ഒരു ഘനമുള്ള കമ്പിയെടുത്ത് അടിച്ചു പൊട്ടിച്ചു..
അപ്പോഴെക്കും ചിത്രയും വന്നു..
” എന്തുപറ്റി അൻവറെ..”… ചിത്രയെന്നോട്..
“നീ വാ..”
ഞാൻ ഡോർ തുറന്ന് അകത്തേക്ക് കടന്നു..ചിത്രയും
വലത്തെ മുറിയിലേക്ക് ചെന്ന് നോക്കിയ ഞങൾ , ആ കാഴ്ച്ചകണ്ട് ഞെട്ടി..
“ഹൊ….. ഹൊറിബിൾ”.. ചിത്ര പറഞ്ഞുകൊണ്ട് തൊപ്പിയൂരി..
ഞാൻ തൊട്ടപ്പുറത്തെ മുറിയിൽ കൂടിയൊന്ന് നോക്കി..
അവിടെ കയ്യും കാലും വായുമെല്ലാം ബദ്ധിക്കപെട്ട് അനങ്ങാനാവാതെ കിടക്കുന്ന കാവ്യയുടെ അച്ചനും അമ്മയും. ഞാനവരുടെ അടുത്ത് ചെന്ന് വായിലെ കെട്ടഴിച്ചു.. അവർക്ക് ബോധമുണ്ടായിരുന്നില്ല. എന്നാലും ജീവനുണ്ടായിരുന്നു.. ഞാൻ പെട്ടന്ന് ചിത്രയെ വിളിച്ചു.. ഞങ്ങൾ അവരെ പെട്ടന്ന് ഹോസ്പിറ്റലേക്കെടുത്തു.
ചിത്ര അന്തരനടപടികളിൽ വ്യാപൃതയായി. ഞാൻ പുറത്തേക്കിറങ്ങി..
കാവ്യയുടെ കൊലപാതകം നാടിനെ ഞെട്ടിച്ചു.. അതുപോലെ ക്രൂരമായായിരുന്നു മൃതദേഹത്തിൽ ചെയ്തിരുന്നത്.
ചിത്ര അന്വോഷണം ദ്രുതഗതിയിലാക്കാൻ നിർദേശം നൽകി.
അന്ന് രാത്രി എന്റെ വീട്ടിൽ,
” ഷമീന വന്നില്ലല്ലൊ ഇതുവരെ”!.. എന്റെ ഉമ്മാടെ ആവലാതി..
“ആ ഫോണൊന്നെടുത്ത് വിളിക്ക് അപ്പൊ അറിയാല്ലൊ”. ഞാൻ പറഞ്ഞു..
അതും പറഞ്ഞ് ഞാൻ റൂമിലെത്തി കുപ്പി തുറന്ന് ഒരെണ്ണമൊഴിച്ചു..
ഫോണെടുത്ത് ഷമീനയെ വിളിച്ചു..
ആദ്യം റിംഗ് ചെയ്ത് ഫോൺ കട്ടായി. ഞാൻ വീണ്ടും ശ്രമിച്ചു..
അവൾ ഫോണെടുത്തു..
” ആ ഇക്കാ.. ”