“അപ്പോൾ 2പേരും കൂടെ എന്നെ പൊട്ടനാക്കി..കൊള്ളാം..പിന്നെ എന്റെ പെങ്ങൾ സഹായം ചോയിച്ചാൽ സഹായിക്കാനുള്ള മനസ് ഒകെ എനിക്കുണ്ട്”
ആകെ ചമ്മിയെങ്കിലും അങ്ങനെ ഒകെ പറഞ്ഞു ആ കാൾ അവസാനിപ്പിച്ചു.
ഫോൺ വെച്ചശേഷം ഞാൻ അച്ഛനെ ഒന്ന് സൂക്ഷിച് നോക്കി.. പുള്ളി ഒന്നും അറിയാത്ത ഭാവത്തിൽ മുകളിലേക്ക് നോക്കി ചിരിച്കൊണ്ട് മുറിയിൽ പോയി.
എന്റെ ജോഗിങ്ങും ഫുട്ബോളും ഒക്കെ മുടങ്ങുമല്ലോ എന്നോർത്ത് വിഷമിച്ച് ആകെ ഒരു കിളി പോയ അവസ്ഥേൽ ഇരിക്കുമ്പോ വീണ്ടും ലെച്ചുവിന്റെ ഫോൺ വന്നു. ഇത്തവണ എന്റെ ഫോണിലേക്കാണ് വന്നത്. ഞാൻ ഫോൺ എടുത്തിട്ട്.
“എന്താടി”
“നിങ്ങള് എന്ത് മനുഷ്യനാ. ഇപ്പോഴും ആ ഉണക്ക ഫോണാണോ. ഞാൻ ഫ്ലാറ്റിന്റെ ലൊക്കേഷൻ അയക്കാൻ വാട്സാപ്പിൽ നോക്കിയപ്പഴാ ഇങ്ങനൊരാളെ വാട്സ്ആപ്പ് കണ്ടിട്ടില്ല എന്നറിഞ്ഞേ.”അവളുടെ പറച്ചിൽ കേട്ട് എനിക്ക് ചിരി വന്നു
“ഇങ്ങനെ ഒരു ചേട്ടൻ.. അതെ റെയിൽവേ സ്റ്റേഷനിന്നു 3km ഉള്ളാരുന്നു ഫ്ലാറ്റിലേക്ക്.ഞാൻ അമ്മയെ വിളിച്ചു പറഞ്ഞു പിന്നെ.. അമ്മ കൂട്ടാൻ വരും. ജില്ല വിടാത്ത ആൾക്കിനി ഞാൻ കാരണം വഴി തെറ്റണ്ട”
ഇങ്ങനൊക്കെ പറഞ്ഞു എന്നെ ആവശ്യത്തിലധികം അപമാനിച്ച ശേഷം ആ സംഭാഷണം അവസാനിച്ചു. പിന്നെ ഞങ്ങൾ വല്ലപ്പോഴുമേ വിളിക്കൂ എങ്കിലും അവൾ എന്നെ ഇങ്ങനെ ഒക്കെ ചൊറിഞ്ഞു കളിയാക്കി കൊണ്ടേ ഇരിക്കും. എനിക്കും അത് വല്യ ഇഷ്ടാ. ഈ കളിയാക്കൽ ഒന്നും എനിക്ക് ഏറ്റിട്ടില്ല എന്ന് മാത്രം.
അവൾ ജില്ലക്ക് പുറത്ത് പോയിട്ടില്ല എന്ന് പറഞ്ഞെല്ലോ അതിൽ കാര്യം ഇല്ലാതില്ല.. ഞാൻ ഇതിനു മുന്നേ കൊല്ലം കഴിഞ്ഞ് യാത്ര ചെയ്തത് 2തവണയാ..ഒന്ന് ഗുരുവായൂർ പോകാനും പിന്നെ plus2 ടൂറിനു വീഗാലാന്റിലും. അതും അച്ഛൻ നിർബന്ധിച്ചിട്ട്. എന്റെ ദുരന്തകഥകൾ എല്ലാം ഒരുമിച്ച് കേട്ട് നിങ്ങൾ ബോറടിക്കണ്ട. വഴിയേ ഓരോന്ന് പറയാല്ലോ..
അങ്ങനെ ഞാൻ ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം 10.ആകെ ടെൻഷൻ ആയി.. ഒരു ബാഗിൽ ഞാൻ എന്റെ ഡ്രസ്സ് ഒക്കെ എടുത്തു വെച്ചു. അടുത്ത ബാഗിൽ കുറെ ബുക്‌സും കാര്യങ്ങളും പാക്ക് ചെയ്തു.
അച്ഛൻ റൂമിൽ വന്നിട്ട്, “ഡാ നീ സ്ഥിര താമസം ആക്കാൻ അല്ല പോണത് ആവശ്യമുള്ള ബുക്ക് മാത്രം എടുക്ക് ചെക്കാ..ഇതെല്ലാം കൂടെ ചൊമാക്കാതെ..”
ഞാൻ ഒന്ന് ഇളിച്ചു കൊണ്ട് ആ ഒരു നിർദ്ദേശം ശരി ആണല്ലോ എന്ന് ചിന്തിച്ചു. അങ്ങനെ ഞാൻ കുറച്ചു ബുക്സ് ഒഴിവാക്കി.