“നീ മിണ്ടാതിരിക്ക്, നാട്ടുകാരെ കാണിക്കാൻ എന്തെങ്കിലും വേണ്ടേ
ഇവർക്കാകെ ഒരു മോളല്ലേ ഒള്ളൂ “
ലച്ചുവിന്റെ സ്വരം കൂടുതൽ കടുത്തു തുടങ്ങിയതും അമ്മുവിന്റെ മുഖം മാറാൻ തുടങ്ങിയിരുന്നു.
“അതിപ്പോ തല്ക്കാലം ഒന്നിനും നിവർത്തിയില്ല.ഇത്തിരി സാവകാശം തന്നാൽ കഴിയന്ന പോലെ എന്തെങ്കിലും തരാം “
അവളുടെ അച്ഛൻ താഴ്മയായി പറഞ്ഞു.
“സാവകാശം ഒന്നും പറ്റില്ല ഹേ. ഇവൾക്കിപ്പോ തന്നെ ഇരുപത്തഞ്ച് വയസായി.ഇനി വൈകിച്ചാൽ എങ്ങനെയാ.. “
ഉത്തരമില്ലാതെ അവർ പരസ്പരം നോക്കി.
“ഇവരെക്കൊണ്ടൊന്നും നടക്കൂല ചെക്കാ.നീ ആ കാറിൽ ഉള്ള പെട്ടി എടുത്തോണ്ട് വന്നേ “
ലച്ചു ചിരിയോടെ എന്നോട് പറഞ്ഞു.ഞാനിത് പ്രതീക്ഷിച്ചതാണ്.പക്ഷെ ആ പെട്ടി കാറിൽ എടുത്ത് വെക്കുന്നത് ഞാൻ കണ്ടില്ലായിരുന്നു. ലച്ചു ചിരിച്ചതോടെ ആശ്വാസത്തിന്റെ പുഞ്ചിരികൾ എല്ലാവരിലും വിടർന്നു.ഞാൻ എണീറ്റ് പോയി കാറിൽ നിന്ന് പെട്ടി എടുത്ത്കൊണ്ട് വന്ന് ലച്ചുവിനെ ഏൽപ്പിച്ചു
“.ഇതൊക്കെ എന്റെ ആഭരണങ്ങളാണ്, അത്യാവശ്യം എല്ലാം ണ്ട്.എന്നായാലും ഇതിവൾക്കുള്ളതല്ലേ…?
ലച്ചു അമ്മുവിന്റെ അച്ഛന്റെ കയ്യിൽ പെട്ടി ഏൽപ്പിച്ചു കൊണ്ട് പറഞ്ഞു.
“ആൾക്കാരെ ടെൻഷൻ ആക്കാൻ അമ്മേം മോനും ബെസ്റ്റാ… “
അമ്മു ചിണുങ്ങി കൊണ്ട് അമ്മയെ കെട്ടിപ്പിടിച്ചു പറഞ്ഞു.അങ്ങനെ സന്തോഷപൂർവ്വം കാര്യങ്ങൾ നടന്നു.ജാതകം നോക്കൽ കോമഡി ആയതു കൊണ്ട് അതിന് മെനക്കെട്ടില്ല.കല്യാണക്കാര്യം അറിഞ്ഞപ്പോൾ അമ്മ വീട്ടിൽ നിന്ന് കുറച്ച് എതിര്പ്പുകൾ ഉണ്ടായി.പക്ഷെ അമ്മയെ എതിർത്തിട്ട് കാര്യം ഇല്ലാന്ന് മനസ്സിലായതോടെ അവർ പെട്ടന്ന് സമ്മതിച്ചു.വേണ്ടപെട്ടവരെയെല്ലാം ഞാനും ലച്ചുവും നേരിട്ട് പോയി ക്ഷണിച്ചു.ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കി.ക്ഷണിച്ചു ക്ഷണിച്ചു മൂവായിരത്തോളം ആളുകളുടെ പരിപാടിയായി മാറി.കല്യാണം അമ്പലത്തിൽ വെച്ച് മതി എന്ന് എനിക്ക് നിർബന്ധം ആയിരുന്നു.അമ്പലത്തിലെ ഓഡിറ്റോറിയത്തിൽ വെച്ച് സദ്യയും ഏർപ്പാടാക്കി എല്ലാവരുടെയും സാനിധ്യത്തിൽ ഒരിക്കൽ ഒന്നായ അതെ അമ്പലനടയിൽ വെച്ച് ഞാനവളെ താലി ചാർത്തി.
“ഇപ്പൊ എല്ലാ അച്ഛനും അമ്മയും കൂടെ ഉണ്ട്. അനുഗ്രഹവും ഉണ്ട്.
Are you okey baby?
ഞാൻ താലികെട്ടുന്നതിന് മുന്നേ ചിരിയോടെ അവളോട് ചോദിച്ചു.
“കിന്നാരം പറയാതെ പ്രാർത്ഥിച്ചിട്ട് കെട്ട് പൊന്നൂസേ….
അത്രേം ആൾക്കാരുടെ മുന്നിൽ വെച്ച് എനിക്ക് നല്ലൊരു നുള്ളും ഉപദേശവും കിട്ടി. ഇരന്നു വാങ്ങി എന്ന് പറയുന്നതാവും ശരി.സകല ദൈവങ്ങളെയും മനസ്സിലേക്കാവാഹിച്ചു കൊണ്ട് ഞാനവളെ താലി ചാർത്തി.കണ്ട നാൾ മുതൽ എന്റേതാവണമെന്ന് ആഗ്രഹിച്ച എന്നാൽ പലപ്പോഴും എനിക്കെത്തിപ്പെടാനാവാത്തത്ര അകലത്തിലാണെന്ന് തോന്നിയ, എന്നെ ജീവിക്കാൻ പ്രേരിപ്പിച്ച, സ്നേഹിക്കാൻ പഠിപ്പിച്ച ആ മുതലിനെ, എന്റെ കുറുമ്പിയെ ഞാനിതാ എന്റേത് മാത്രമാക്കി മാറ്റിയിരിക്കുന്നു എന്ന ചാരിതാർഥ്യം എന്നെ പുളകം കൊള്ളിച്ചു.