“ഓഹൊ.. എവിടെയുണ്ടാകും നാളെ വന്നാൽ.. ?
” വീട്ടിൽ..”
“ജോർജ്ജെ.. പോവാം..” ഞാൻ പറഞ്ഞു..
ഞങ്ങൾ വണ്ടിയെടുത്ത് പോന്നു..
പിറ്റേന്ന് രാവിലെ,
“ടാ മൈരെ.. നീ ഇന്നലെ രാത്രി എവിടാരുന്നു..”?
ജോർജ്ജിന്റെ ചോദ്യം കേട്ടാണു ഞാൻ എഴുന്നേൽക്കുന്നത്..
ഞാൻ കണ്ണ് തുറന്ന് മേൽപ്പോട്ട് നോക്കി കിടന്നു….
” നീയെന്താ ഒന്നും മിണ്ടാത്തെ”?
“പറയടാ..”
“ഒന്ന് രണ്ട് സ്ഥലത്ത് പോകാനുണ്ടായിരുന്നു..”
“സ്തലത്തിനു പേരില്ലെ”..
” ഇല്ല്യാാ”..
ജോർജ്ജ് പിന്നെയൊന്നും മീണ്ടീല്ല.
ഒരു രാത്രി മുഴുവൻ, മരണപെട്ട ഭാര്യയുടെ കുഴിമാടത്തിനരികിലായിരുന്നെന്ന് പറഞാൽ ഭ്രാന്ത് മാറിയില്ലെന്ന് കരുതും അവൻ.. അതുകൊണ്ട് പറഞ്ഞില്ല.
അന്ന് മുഴുവനും ഞങ്ങൾ കാത്തു.. മുസാഫിർ എത്തിയില്ല.
എന്നാപിന്നെ അവനെ വരുത്തീട്ടെന്നെ കാര്യം.. ഞാൻ കരുതി .
രാത്രി, പുറത്തേക്കിറങ്ങിയ എന്റെ പിന്നാലെ ജോർജ്ജും..നേരെ പമ്പിൽ പോയി കുറച്ച് പെട്രോൾ വാങ്ങി.. മുസാഫിർന്റെ ഒന്ന് രണ്ട് ഗോഡൗണുകളുലും ബിസിനെസ്സ് സ്ഥാപനങ്ങളും തീയിട്ടു.. ഞങ്ങൾ മടങ്ങി.
പിറ്റേന്ന് തന്നെ, മുസാഫിർ ഇവിടെയെത്തി.
ഞാൻ വീട്ടിലേക്ക് ചെന്നു..
മരക്കാർ ബംഗ്ലാവിന്റെ ആ വലിയ ഗേറ്റ് കടന്ന് ഞാൻ ഉള്ളിലേക്ക് നടന്നു… ഓർമ്മകൾ എന്നെ തഴുകിതുടങ്ങി… ഞാനാ വലിയ മുറ്റത്ത് നിന്നു… ചുറ്റുമൊക്കെ ഒന്ന് കണ്ണോടിച്ചു… പതിയെ ഇറയത്തേക്ക് കയറി ആ ചാരുകസേരയിൽ ഇരുന്നു…
കുറച്ച് കഴിഞ്ഞ്…
“ആരാാ… മനസിലായില്ലല്ലൊ”!..? അവിടുത്തെ ജോലിക്കാരിയായിരുന്നു അത്..
ഞാൻ തലപൊക്കിയൊന്ന് നോക്കി.. എന്നിട്ട്
” ഇവിടാരുമില്ലെ?…” ഞാൻ ചോദിച്ചു..
“അകത്തുണ്ട്.. നിങ്ങളാരാ…”?
ഞാൻ മറുപടി പറയാതെ അകത്ത് കയറി..
കുറച്ച് ചെന്ന് വലത് ഭാഗത്ത് കണ്ട റൂമിലേക്ക് ചെന്നു… അവിടെ മുസാഫിർ ന്റെ ഉമ്മ. ഞാൻ അടുത്ത് ചെന്നിരുന്നു..
ചെറുമയക്കത്തിലായിരുന്നു… ഞാൻ ആ മുഖത്തേക്ക് നോക്കികൊണ്ട് അങ്ങനെയിരുന്നു..