“ഇല്ലാത്ത ഒരാളെ ഓർത്ത് ജീവിതം കളയുന്ന നീയും.. നീ കൊടുത്ത നിന്റെ ഹൃദയവും താലോലിച്ച് ഈ നിമിഷം വരെ നിന്നെ പ്രണയിച്ച സാജിതയും..”
എന്റെ കണ്ണിൽ നിന്നും ജലകണങ്ങൾ കവിളിലൂടെ ഒലിച്ചിറങ്ങി..
തിരിഞ്ഞ് അവരോടായി ഞാൻ പറഞ്ഞു..
“എനിക്ക് ….. എനിക്കവളെ കാണണം ഇപ്പൊ തന്നെ”!..
” നേരം ഏഴായി.. ഇനിയിപ്പൊ ഇന്ന് വേണ്ട..”
വല്ലിപ്പ പറഞ്ഞു..
“അന്ന് ഞാൻ സാജിത പറഞ്ഞതനുസരിച്ച് തല്ലിയോടിച്ചത് ഒരു പോലീസുകാരനെയാ.. അവൻ വീണ്ടും ഈ അലോചനയിൽ ഉറച്ച് നിക്കുവാണു.. നാളെ ഇവടെ വെച്ച് ഉറപ്പിക്കൽ തീരുമാനിച്ചിട്ടുണ്ട്… നാളെ നീ അവിടെ പോണം.. പോയില്ലെങ്കിൽ പിന്നെ അവൾ ഉണ്ടാവില്ല..”
വിനോദ് പറഞ്ഞു..
“നീയും കേട്ട് കാണും…. ശങ്കർ നാഥ് ഐ.പി.എസ് . റൂറൽ എസ്പിയാ ..
.. ആളൊരു വെടക്കാ.. ”
“പിന്നെ”……. അവനൊന്ന് നിർത്തി..
” പിന്നെ”?.. ഞാൻ ചോദിച്ചു..
“നീയിനി അതിന്റെ പേരിൽ ഇപ്പൊ ഒന്നും ഉണ്ടാക്കണ്ട.. മുമ്പെ നിന്നോട് പറയണ്ടാന്ന് ഇവനെ വിലക്കിയത് ഞാനാ..”.
വല്ലിപ്പ ഇടക്ക് പറഞ്ഞു..
” ഹാ.. നിങ്ങളു കാര്യം പറ..എന്താന്ന്”? ഞാൻ ചോദിച്ചു..
“ആ ശങ്കർ നാഥ്…. ഇവനെ പോലീസ് സ്റ്റേഷനിൽ ..ഇട്ട്…തല്ലി..”…
” അല്ലെങ്കിലും , ആളറിയാണ്ടാണെങ്കിലും തല്ലിയത് പൊലീസുകാരനെയല്ലെ അതും ഐപിഎസ് റാങ്കുള്ളവൻ… അവൻ ഇങ്ങെനെ പ്രതികരിച്ചില്ലെങ്കിലെ അൽഭുതമുള്ളു.. “. വല്ലിപ്പ പറഞ്ഞു..
” ഉം.. അവനെന്നും ആ യൂണിഫോം ഉണ്ടാവില്ലല്ലൊ… “.. ഞാൻ പറഞ്ഞു..
“വരട്ടെ സമയമുണ്ട്..”. വല്ലിപ്പ പറഞ്ഞു..
” ഉം” ഞാനൊന്ന് മൂളി..
ഞാൻ ഗ്ലാസിലേക്ക് മദ്യമൊഴിച്ച് അടിച്ചുകൊണ്ട്…
“അവളെനിക്കുള്ളതാ… അത് ഞാൻ തീരുമാനിച്ചു.. ഇത്രനാൾ കിട്ടാതെ പോയ സ്നേഹം മുഴുവൻ ഞാനവൾക്ക് കൊടുക്കാൻ പോവ്വാ ഇനി..”
“വേണം…ടാ.. കഴിഞ്ഞ പന്ത്രണ്ട് വർഷം നിന്നെ സ്നേഹിച്ചു അവൾ.. ആ മനസ്സിൽ നീയല്ലാതെ മറ്റൊരാളില്ല.. ആ പ്രണയത്തിനു നീ യെന്ത് പകരം കൊടുത്താലും മതിയാകില്ലടാ..”. വിനോദ് പറഞ്ഞു..