“നിന്റെയിഷ്ട്ടം.. ” വല്ലിപ്പയതും പറഞ്ഞ് പോകാനൊരുങ്ങി..
ഞാനും എണീറ്റ് വല്ലിപ്പാട്…
“ആ പിന്നെ, ആ കൊലപാതക കേസ് ഇപ്പൊ പുതുതായി വന്ന ഒരു കമ്മീഷ്ണറാ അന്വോഷിക്കുന്നത്.. അറിഞ്ഞൊ”?
” ഉം … അറിഞ്ഞു.. കണ്ടെത്തിയാ നല്ലത്. ഇനിയൊരു ജീവൻ പോകാതിരിക്കട്ടെ”.. വല്ലിപ്പയതും പറഞ്ഞ് പോയി.
ഞാനും ചെന്ന് കിടന്നു..
ദിവസങ്ങൾ കഴിഞ്ഞുപോയികൊണ്ടിരുന്നു.. ബൈഇലക്ഷനിൽ സ്ഥാനാർത്ഥി യായി എന്നെ തന്നെ നിയോഗിക്കപെട്ടു. എസ്പി ശങ്കർ നെ തല്ലിയതിൽ അറെസ്റ്റും മറ്റുമായി ദിവസങ്ങൾ പിന്നെയും കടന്നുപോയി. അതിനിടയിൽ പുതുതായി വന്ന് ചാർജ്ജെടുത്ത കമ്മീഷ്ണർ ചിത്രാഞ്ചലി ഐപിഎസ് എന്ന ചിത്രയുടെ , പകപോക്കലെന്നോണം എന്നോടും ബദ്ധപെട്ടവരോടും കാട്ടികൂട്ടുന്ന പരാക്രമങ്ങൾ. അബൂബക്കർ ഹാജിയുടെ മനം മാറ്റം. ഞാനും സാജിതയുമായും പ്രണയസല്ലാപങ്ങളും മറ്റും, ഇതൊക്കെ അതിന്റെ മുറക്ക് നടന്നുകൊണ്ടിരുന്നു.
അങ്ങനെ കുറച്ച് നാളുകൾക്ക് ശേഷമുള്ള, നാലകത്ത് തറവാട്ടിലെ ഒരു പുലർക്കാലം..
തലേന്ന് വൈകീട്ട് അടിച്ച് പൂക്കുറ്റിയായി കിടന്നുറങ്ങിയ ഞാൻ എഴുന്നേൽക്കാൻ വൈകി.. പെട്ടന്ന് ഷമീന വന്ന് എന്നെ ഉറക്കത്തിൽ നിന്ന് തട്ടിവിളിച്ചു..
“ഇക്കാ”.. എണീക്ക്..”
കണ്ണ് തിരുമി ഞാൻ എണീറ്റു..
“എന്താടി..”
“ആ വിനോദേട്ടൻ വന്നിരിക്കുന്നു..”
“എന്തെ”… കിടന്നുകൊണ്ട് തന്നെ ഞാൻ ചോദിച്ചു..
അവളെന്റെ കയ്യിൽ പിടിച്ച് വലിച്ചെഴുന്നേൽപ്പിച്ചു..
” എന്താ ഷമീന നീ ഈ കാണിക്കണെ..”..
ഞാൻ എണീറ്റ് ബെഡിലിരുന്നു..
“ആ സിഐ ദിനേഷ് സർ ഐസിയു വിലാ..”
ഞാൻ ചെറുതായൊന്ന് ഞെട്ടി…
“ങേ.. എന്തുപറ്റി..”..
” ഇറയത്തേക്ക് ചെല്ല്.. വിനോദേട്ടൻ പറയും..”
ഞാൻ എണീറ്റ് അങ്ങോട്ട് ചെന്നു..
“എന്താടാ… എന്താ ഉണ്ടായത്”?..
” നീ വേഗം ഡ്രെസ്സ് മാറ്… നമുക്ക് ഹോസ്പിറ്റലിലേക്ക് ഒന്നുപോണം..”
ഞാൻ പെട്ടന്ന് ചെന്ന് ഫ്രെഷായി ഡ്രെസ്സ് മാറിയിറങ്ങി..
ഞാനും വിനോദും വല്ലിപ്പയും ഹോസ്പിറ്റലിലേക്ക്..