വെളിച്ചത്തിൽ തെളിഞ്ഞു കാണാം അവളുടെ മുഖം കാണുവാൻ കഴിയുന്നില്ല അവൾ ആ നക്ഷത്രത്തെ മാത്രം നോക്കി നിന്നു. ആരെയോ കാത്തിരിക്കുന്നത് പോലെ, അല്ലേ ഏതോ അനർഗള നിമിഷത്തിനായി പ്രതിക്ഷിച്ചിരിക്കയാവാം. മുഖം കാണാത്ത അവളിലും ഞാൻ നിൻ്റെ മുഖം കാണുന്ന പോലെ
കുഞ്ഞൂസെ
അതും പറഞ്ഞവൾ വീണ്ടും എൻ്റെ അധരങ്ങളെ കീഴ്പ്പെടുത്തി.
മാളു , എടി പെണ്ണേ
എന്താ
നീ എന്നെ പഠിപ്പിച്ച രണ്ടു കാര്യം എന്താ എന്നറിയോ
എന്താ മനുഷ്യാ പറ കേക്കട്ടേ,
ഒന്ന് അന്ത്യമില്ലാത്ത പ്രണയം
ആണോ
അതു പറയുമ്പോൾ അവളുടെ മുഖത്ത് തെളിഞ്ഞ ആ തേജസ്സ് . ആ കണ്ണുകളിലെ നാണം ,ആ മുഖത്തെ പുഞ്ചിരി. അവളെന്ന മായയിലെ മായാജാലം
അതെടി പെണ്ണേ
പിന്നെ അടുത്തത് പറ
പോ അതു പിന്നെ പറയാം
അച്ചുവേട്ടാ പറ പ്ലീസ്
ദേ പെണ്ണേ നീ ഏതേലും ഒന്നൊപ്പിക്ക് വിളിച്ച് വിളിച്ച് ഇപ്പോ എൻ്റെ പേരു തന്നെ ഞാൻ മറന്നു
അറിയില്ലാ അച്ചുസെ എനിക്ക് , സത്യം പറഞ്ഞാ ഓരോരോ പേരു വിളിക്കുമ്പോഴും എനിക്ക് മതി വരുന്നില്ല. ചിലപ്പോ ഞാൻ വിളിക്കാൻ ആഗ്രഹിക്കുന്ന പേര് എനിക്കിതുവരെ കിട്ടിയിട്ടില്ല എന്നൊരു തോന്നൽ, ഞാൻ തേടുന്നത് ആ ഒരു പേരിനെയാ അതെൻ്റെ നാവിൻ തുമ്പിൽ വരുന്ന വരെ ഞാൻ … എനിക്കറിയില്ല ഞാനെന്തു വിളിക്കണം എന്ന്
അവളെ മാറോടണച്ചാണ് ഞാൻ അതിനവൾക്ക് മറുപടി കൊടുത്തത്. ആ മറുപടി അവളും ആഗ്രഹിച്ചിരുന്നു. ഇരുവരും ഒരു മനസായതിനാൽ ആവാം ആ പുൽകൽ സമയത്തിനും അതീതമായത്. മാറിൽ ചാഞ്ഞു കൊണ്ടവൾ ചോദിച്ചു
പറ രണ്ടാമത്തെത് എന്താ
പറയില്ല കാണിക്കാം
അവൾ ശരിയെന്ന് സമ്മതം മൂളിയതും ആ കവിളുകൾ ഇരു കരങ്ങളാൽ താങ്ങി ആ അധരങ്ങളിൽ ചുംബനം അർപ്പിച്ചു. നിരവൃതിയുടെ നിമിഷങ്ങളിൽ ആ മിഴികൾ നാണത്താൽ അടഞ്ഞിരുന്നു. മിഴികൾ തുറന്ന അവൾ എന്നെ പുണർന്നു . അതിൽ അവൾ പറയാതെ പറഞ്ഞ വാക്കുകൾ അതിൻ്റെ ആഴം എല്ലാം എന്നിൽ നിർവൃതിയുടെ മഴയായി പെയ്തിറങ്ങി.
കുഞ്ഞുസെ പോവാ
അവൾ എന്നെയും കൂട്ടി ബൈക്കിനടുത്തേക്ക് പോയി. ഞങ്ങളുടെ പ്രണയരഥം വീണ്ടും മുന്നോട്ടു കുതിച്ചു. വീണ്ടും അവളുടെ ആവിശ്യപ്രകാരം രഥം നിശ്ചലമായി. റോഡിൽ നിന്നും കുറച്ചകലെ നീരൊഴുക്ക് ഞങ്ങൾ കണ്ടു.
വാ അങ്ങോട്ടു പോകാം
കൈകളിൽ കൈ കോർത്ത് തോളുരുമ്മി ഞങ്ങൾ നടന്നു. അവളിലെ സ്നേഹം എന്നും എന്നെ വിസ്മയങ്ങളുടെ ലോകത്തേക്കാണ് ക്ഷണിക്കാർ. ഞാൻ കാണാത്ത കാഴ്ചകൾ അവൾ എനിക്കു കാട്ടിത്തന്നു.
കുഞ്ഞൂസെ
അതും പറഞ്ഞവൾ വീണ്ടും എൻ്റെ അധരങ്ങളെ കീഴ്പ്പെടുത്തി.
മാളു , എടി പെണ്ണേ
എന്താ
നീ എന്നെ പഠിപ്പിച്ച രണ്ടു കാര്യം എന്താ എന്നറിയോ
എന്താ മനുഷ്യാ പറ കേക്കട്ടേ,
ഒന്ന് അന്ത്യമില്ലാത്ത പ്രണയം
ആണോ
അതു പറയുമ്പോൾ അവളുടെ മുഖത്ത് തെളിഞ്ഞ ആ തേജസ്സ് . ആ കണ്ണുകളിലെ നാണം ,ആ മുഖത്തെ പുഞ്ചിരി. അവളെന്ന മായയിലെ മായാജാലം
അതെടി പെണ്ണേ
പിന്നെ അടുത്തത് പറ
പോ അതു പിന്നെ പറയാം
അച്ചുവേട്ടാ പറ പ്ലീസ്
ദേ പെണ്ണേ നീ ഏതേലും ഒന്നൊപ്പിക്ക് വിളിച്ച് വിളിച്ച് ഇപ്പോ എൻ്റെ പേരു തന്നെ ഞാൻ മറന്നു
അറിയില്ലാ അച്ചുസെ എനിക്ക് , സത്യം പറഞ്ഞാ ഓരോരോ പേരു വിളിക്കുമ്പോഴും എനിക്ക് മതി വരുന്നില്ല. ചിലപ്പോ ഞാൻ വിളിക്കാൻ ആഗ്രഹിക്കുന്ന പേര് എനിക്കിതുവരെ കിട്ടിയിട്ടില്ല എന്നൊരു തോന്നൽ, ഞാൻ തേടുന്നത് ആ ഒരു പേരിനെയാ അതെൻ്റെ നാവിൻ തുമ്പിൽ വരുന്ന വരെ ഞാൻ … എനിക്കറിയില്ല ഞാനെന്തു വിളിക്കണം എന്ന്
അവളെ മാറോടണച്ചാണ് ഞാൻ അതിനവൾക്ക് മറുപടി കൊടുത്തത്. ആ മറുപടി അവളും ആഗ്രഹിച്ചിരുന്നു. ഇരുവരും ഒരു മനസായതിനാൽ ആവാം ആ പുൽകൽ സമയത്തിനും അതീതമായത്. മാറിൽ ചാഞ്ഞു കൊണ്ടവൾ ചോദിച്ചു
പറ രണ്ടാമത്തെത് എന്താ
പറയില്ല കാണിക്കാം
അവൾ ശരിയെന്ന് സമ്മതം മൂളിയതും ആ കവിളുകൾ ഇരു കരങ്ങളാൽ താങ്ങി ആ അധരങ്ങളിൽ ചുംബനം അർപ്പിച്ചു. നിരവൃതിയുടെ നിമിഷങ്ങളിൽ ആ മിഴികൾ നാണത്താൽ അടഞ്ഞിരുന്നു. മിഴികൾ തുറന്ന അവൾ എന്നെ പുണർന്നു . അതിൽ അവൾ പറയാതെ പറഞ്ഞ വാക്കുകൾ അതിൻ്റെ ആഴം എല്ലാം എന്നിൽ നിർവൃതിയുടെ മഴയായി പെയ്തിറങ്ങി.
കുഞ്ഞുസെ പോവാ
അവൾ എന്നെയും കൂട്ടി ബൈക്കിനടുത്തേക്ക് പോയി. ഞങ്ങളുടെ പ്രണയരഥം വീണ്ടും മുന്നോട്ടു കുതിച്ചു. വീണ്ടും അവളുടെ ആവിശ്യപ്രകാരം രഥം നിശ്ചലമായി. റോഡിൽ നിന്നും കുറച്ചകലെ നീരൊഴുക്ക് ഞങ്ങൾ കണ്ടു.
വാ അങ്ങോട്ടു പോകാം
കൈകളിൽ കൈ കോർത്ത് തോളുരുമ്മി ഞങ്ങൾ നടന്നു. അവളിലെ സ്നേഹം എന്നും എന്നെ വിസ്മയങ്ങളുടെ ലോകത്തേക്കാണ് ക്ഷണിക്കാർ. ഞാൻ കാണാത്ത കാഴ്ചകൾ അവൾ എനിക്കു കാട്ടിത്തന്നു.