സാജിതയും ഷാഹിനയും കാണാൻ ഒരുപോലെയായിരുന്നെങ്കിലും സ്വഭാവം രണ്ടായിരുന്നു..
“സാജിത കലാവാസനയുള്ളവളായിരുന്നു.. ഒരു തൊട്ടാവാടി..
പക്ഷെ, ഷാഹിന മറ്റൊരു സ്വഭാവവും..”
ഇപ്പോഴും കണ്ടെത്താനാകെതെ കുഴഞ്ഞിരിക്കുകയാണു .. ആ കൊലപാതകം”
“ആരാണു.. ആ കൊലപാതകി”?? സിഐ ദിനേഷ് പിറുപിറുത്തു..
ദിവസങ്ങൾ കഴിഞ്ഞു.. ഞാൻ പതിയെ ജീവിതത്തിലേക്ക്..
ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി വീട്ടിലെത്തി.. ഞാനെന്റെ പഴയ ആരോഗ്യം വീണ്ടെടുത്തു തുടങ്ങി..
എന്നെ അക്രമിച്ച് കൊലപെടുത്താൻ ശ്രമിച്ചവരോടുള്ള പ്രതികാരത്തേക്കാൾ ഞാൻ ഓർത്തുകൊണ്ടിരുന്നത് സാജിതയെ കുറിച്ചും ഷാഹിനയെ കുറിച്ചും ആയിരുന്നു..
അങനെ അലോചിച്ചുകൊണ്ട് ബെഡിലിലിരിക്കുമ്പോൾ വല്ലിപ്പയങ്ങോട്ട് വന്നു..
” അൻവറെ..”
“ഉം..” ഞാനൊന്ന് മൂളി..
“നീയെന്തെ, അന്ന് വന്നവരെ കുറിച്ചൊന്നും പൊലീസിൽ പറയാതിരുന്നത്”?
” പറയണ്ടാന്ന് തോന്നി.. എനിക്കവരെ നേരിട്ട് കാണണം.. കുറച്ച് കാര്യങ്ങൾ അറിയണമെനിക്ക്..”
“ഉം”.. വല്ലിപ്പയൊന്ന് മൂളി..
” ഞാനറിയാത്ത എന്തൊക്കെയൊ കാര്യങ്ങളുണ്ട് വല്ലിപ്പ..”
“അതിനെ കുറിച്ചറിയണം..”
“ആ അതുപോട്ടെ, നിന്നെ കാണാൻ ഒപ്പം പഠിച്ചിരുന്ന ഒരു സുഹൃത്ത് വന്നിരുന്നു ഇവിടെ..”
“ഉം.. എന്നിട്ട്..”
” നീ ഉറങ്ങായിരുന്നതുകൊണ്ട് വിളിക്കണ്ടെന്ന് പറഞ്ഞു പോയി..”
“ആരാന്ന് ചോദിച്ചില്ലെ?”..
” വായിൽ കൊള്ളാത്ത ഏതൊ ഇരു പേരു പറഞ്ഞു ഞാനത് മറന്നു…”
“ഉം.. ഞാനെന്തായാലും കുറച്ച് കഴിഞ്ഞ് ഒന്ന് പുറത്തേക്കിറങ്ങണം.. കുറെ നാളായില്ലെ ഒരോ ബെഡിൽ ..”
“കാറിൽ പോയാമതി.. ”
“ഹെയ്.. അതൊന്നും കുഴപ്പില്ലാ എന്റെ കുഞ്ഞുമൊയ്തീൻ സാഹിബെ.., മുറിവൊക്കെ ഉണങ്ങി..
ഇപ്പൊ ആരെങ്കിലുമായി ഫൈറ്റിനു വരെ ഞാൻ സജ്ജം”… ഹഹഹഹ്..
” അത് പിന്നെ നീയെന്റെ കുട്ടിയല്ലെടാാ.. വെട്ടിയിട്ടാലും മുറികൂടുന്ന ഇനം.
“. ഹഹഹഹ.. വല്ലിപ്പയും ഒന്ന് ചിരിച്ചു..