“സ്കോർപിയൊ?. ആരുടെ വണ്ടിയാ അത്…” ഞാൻ ചോദിച്ചു
.
“വണ്ടി ആരതാന്നറിയില്ല.. നമ്പരുണ്ട്…”
“ആ പറ…”
“ഞാൻ എന്റെയടുത്തുള്ള ആ വണ്ടിയിലേക്കൊന്ന് നോക്കി… അത് പുറപ്പെട്ടു…
“ആ വണ്ടീടെ നമ്പർ ഇതാണു…. ………..
ഞാനൊന്ന് ഞെട്ടി….. ഫോൺ വെച്ച്‌ഞാൻ തിരിഞ്ഞ് നോക്കിയപ്പൊ ആ വണ്ടി കണ്ണിൽ നിന്ന് മറഞ്ഞു..
” വിനോദെ…… വണ്ടിയെടുക്കടാാാാ”.
പിന്നേം ചേസിങ്ങ്…
മൂന്നാലു കിലോമീറ്റർ ചെന്നിട്ടും വണ്ടി കണ്ടില്ല….
ഞാൻ സമയം നോക്കി.. പത്ത് മണി..
പെട്ടന്ന് മൊബൈലെടുത്ത്, പാർട്ടി ഗ്രൂപ്പുകളിൽ വോയിസിട്ടു..
“ടാ വണ്ടി നിർത്ത്….”
ഞങ്ങൾ വണ്ടി നിർത്തി…
“എന്തുപറ്റീടാ..” അവൻ ചോദിച്ചു..
സിഐ ദിനേഷ് വിളിച്ചതിന്റെ കാരണം ഞാൻ അവനോട് പറഞ്ഞു..
“ടാ മൈരാ എന്നിട്ട് നീ ഇവിടെ മൊബൈലിൽ കളിച്ചു ഇരിക്യാ…”
“ഇനി നമുക്ക് ഇവിടെയിരുന്നാ മതി… ഈ കമ്മ്യൂണിസ്റ്റ് ഗ്രാമത്തീന്ന് ഒരു നായിന്റെ മോനും ഒന്നും കൊണ്ട് പോവൂല…”
അഞ്ച് മിനിറ്റിൽ, വണ്ടിയുടെ കൃത്യം സ്പോട്ട് , വണ്ടിയുടെ ഫോട്ടൊ അടക്കം … ഓണറുടെ ജന്മസ്ഥലം മുതൽ അവന്റെ ജാതകം വരെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യപെട്ടു….
“വിനോദെ വാടാ കേറ്… വണ്ടി അവിടെ തടഞിട്ടുണ്ടെന്ന്..”
ഞങ്ങൾ അങ്ങോട്ട് പുറപെട്ടു..
അവിടെ ആ സ്കോർപ്പിയൊ… ഡ്രൈവിങ്ങ് സീറ്റിൽ നിന്നിറങ്ങാതെ ആ മനുഷ്യൻ.. അവിടവിടെ സഖാക്കളും.. ഞാൻ നേരെ ചെന്ന് ബാക്ക് ഡോർ തുറന്നു.. അവിടെ കാവ്യയും സാജിതയും..
“സാജിതാാ.. ” ഞാൻ വിളിച്ചു..
ഒരു മൂളൽ മാത്രം അവളിൽ നിന്ന്.. വന്നു…
ഞാനവളെ താാങ്ങിയെടുത്തു..
“വിനോദെ ഒരു വണ്ടി വിളിക്ക്..” ഞാൻ പറഞ്ഞു..
മറ്റ് സഖാക്കളും വന്നു… ഞങൾ രണ്ടുപേരെയും വണ്ടിയിൽ നിന്നിറക്കി..
ഞങ്ങളുടെ ശ്രദ്ധയൊന്ന് മാറിയപ്പൊ അവൻ വണ്ടി മുന്നോട്ട് പായിച്ചു… മുമ്പിൽ ബൈക്കിൽ നിന്നിരുന്ന ഒരു സഖാവിനെ ഇടിച്ചു തെറിപ്പിച്ച് ആ വാഹനം മുന്നോട്ട്..
“വിനോദെ.. അവനെ വീടരുത്…” ഞാനലറി..
വിനോദും മറ്റൊരു സാഖാവും എന്റെ ബുള്ളെറ്റിൽ പിന്തുടർന്നൂ..
മയക്കത്തിലായിരുന്ന സാജിതയെ ഞാൻ മുഖത്ത് തട്ടി വിളിച്ചു…
“സാജിതാ..”…
അനക്കമൊന്നുമില്ല…
” വണ്ടി വന്നില്ലെ.. സഖാവെ”. ഞാൻ ചോദിച്ചു..