ജയരാജ്: ഓ സ്വാതി, ഞാൻ പറഞ്ഞത് ആ അർഥത്തിൽ അല്ല!.. താൻ എന്നെ വീണ്ടും തെറ്റിദ്ധരിക്കുകയാണ്.. (ജയരാജ് അവളെ ‘താൻ’ എന്ന് അഭിസംബോധന ചെയ്യുന്നത് സ്വാതി ശ്രെദ്ധിച്ചിരുന്നു. എന്നാലും ഒന്നും മിണ്ടിയില്ല)
ജയരാജ്: ആ അതു പോട്ടെ.. ഇവിടെ നിന്ന് ഒരു ഷോർട്ട്കട്ട് ഉണ്ട്. ഞാൻ അതു വഴി വണ്ടി വിടാം. നിങ്ങൾക്ക് ഉടനെ വീട്ടിലെത്താം.
സ്വാതി: ശരി, പക്ഷെ ഈ വഴി സുരക്ഷിതമാണോ?
ജയരാജ്: അതെ, തീർത്തും സുരക്ഷിതമാണ്..
ജയരാജ് അവിടെ നിന്നു ഇടത്തേക്ക് വളരെ ഏകാന്തമായ ഒരു റോഡിലേക്ക് വണ്ടി തിരിച്ചു. സമയം അപ്പോൾ 10 മണി ആവാറായിരുന്നു. ഏകദേശം 5 കിലോമീറ്ററോളം ഓടിയപ്പോൾ ജയരാജിന്റെ കാർ എന്തോ പൊട്ടിയ ഒച്ചയോടു കൂടി സ്ലോ ആയി നിൽക്കാൻ തുടങ്ങി. സ്വാതി ഒച്ച കേട്ടു പേടിച്ചു പോയി. ജയരാജ് ഉടനെ കാർ ഓഫാക്കിയിട്ട് സീറ്റിൽ നിന്നു വെളിയിലിറങ്ങി നോക്കി. കാറിന്റെ രണ്ട് ടയറുകൾ പഞ്ചറായിട്ടുണ്ടായിരുന്നു.
ജയരാജ്: സ്വാതി, വണ്ടിയുടെ ടയർ പഞ്ചറായി.
സ്വാതി: അയ്യോ.. ഇനിയിപ്പോൾ എന്തു ചെയ്യും?
ജയരാജ്: വണ്ടിയിൽ ഒരു സ്റ്റെപ്പിനി കിടപ്പുണ്ട്. പക്ഷേ രണ്ടു ടയർ പഞ്ചർ ആയിട്ടുണ്ട്. ഇവിടെ നിന്ന് ഒരു വർക്ഷോപ്പ് ഉള്ളത് വളരെ അകലെയാണ്. ഞാൻ ഒരാളെ വിളിക്കാം. അയാൾ ഏതെങ്കിലും മെക്കാനിക്കിനെ കൊണ്ടുവരും. പക്ഷെ ഈ പെരുമഴയത്ത് എങ്ങനെയെന്നു ഒരു പിടിയുമില്ല.. എന്തായാലും ഒന്നു ശ്രെമിച്ചു നോക്കാം.
സ്വാതിക്ക് വല്ലാത്ത ഭയം തോന്നി. അതു തങ്ങളെ രണ്ടു പേരെയും ബാധിക്കുന്ന പ്രശ്‌നമാണെങ്കിലും അവൾ ഇപ്പോഴും ജയരാജിനെ ഭയപ്പെട്ടിരുന്നു. ജയരാജ് തന്റെ സഹായിയെ വിളിച്ച് ഒരു പഞ്ചർ ഒട്ടിക്കുന്ന ആളെ കൊണ്ട് വരാൻ ആവശ്യപ്പെട്ടു. അവിടേക്ക് എത്താനുള്ള റൂട്ടും പറഞ്ഞു കൊടുത്തു.
ജയരാജ്: അയാൾ കൊണ്ടു വരാമെന്നേറ്റു. സ്വാതി എന്തായാലും വീട്ടിൽ വിളിച്ച് അൻഷുലിനോട് കാര്യം പറഞ്ഞേക്ക്. പുള്ളി ടെൻഷൻ ആയിരിക്കുവായിരിക്കും. ഇതാ എന്റെ ഫോൺ ഉപയോഗിച്ചോ..
സ്വാതിക്ക് അതു കേട്ടപ്പോൾ ചെറിയൊരു ആശ്വാസം കിട്ടിയത് പോലെ തോന്നി. അവൾ ഉടനെ അൻഷുലിന്റെ മൊബൈലിൽ വിളിച്ച് സ്ഥിതിഗതികൾ വിവരിച്ചു. കാര്യം കേട്ടപ്പോൾ ആശങ്കയുണ്ടായെങ്കിലും ജയരാജ് അവളോടൊപ്പമുണ്ടെന്നറിഞ്ഞപ്പോൾ അൻഷുലിന് ആശ്വാസമായി. പേടിക്കാനൊന്നുമില്ല, പതിയെ എത്തിയാൽ മതിയെന്ന് പറഞ്ഞ് അവളെ സമാധാനിപ്പിച്ചു. അവൾ ഫോൺ കട്ട് ചെയ്തിട്ട് ജയരാജിനു കൊടുത്തു.
ഏകാന്തമായ ഒരു റോഡായിരുന്നു അത്. കനത്ത മഴ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു. വഴിയിൽ വേറെ ആരെയും കാണുന്നുമില്ല. ജയരാജ് വീണ്ടും കാറിൽ പ്രവേശിച്ചു.
ജയരാജ്: സ്വാതി, തനിക്ക് വേണമെങ്കിൽ പിൻസീറ്റിൽ പോയിരുന്ന് അൽപ്പം വിശ്രമിക്കാം.
സ്വാതി: വേണ്ട സാർ, സാരമില്ല.