“അവളെ വിടാൻ ഞാൻ നിന്നോട് ആയിരം തവണ പറഞ്ഞു… നീ കേട്ടില്ല… ”
അത് പറഞ്ഞ് തീരും മുമ്പ് കത്തി അവന്റെ ഇടനെഞ്ച് തുരന്നിരുന്നു..
“അവസാനമായി നീ ഇല്ലാതാക്കിയ എന്റെ നാദിയാ… പിന്നെ മരക്കാർ ഹാജി… ഇവരൊക്കെ നിന്നോട് എന്ത് തെറ്റാ ചെയ്തത്… ”
ഞാൻ കത്തി വലിച്ചൂരി വീണ്ടും കുത്തി….
“ഇനി നീ ഒരു സെക്കന്റ് പോലൂം ജീവിക്കാൻ അർഹനല്ല..”
ഞാൻ നെഞ്ചിൽ നിന്നൂരിയ കത്തി അവന്റെ കഴുത്തിൽ കുത്തിയിറക്കി അവിടെ യിട്ട് ഒന്ന് ചുഴറ്റി.. ഞാൻ എഴുന്നേറ്റു.. വേച്ച് വേച്ച് പുറത്തേക്ക് നടന്നു.. കയ്യിലുണ്ടായിരുന്ന കത്തി വലിച്ചെറിഞ്ഞു.. ഗേറ്റ് കടന്ന് എന്റെ കാറിനരികിലെത്തി.. ദേഹത്തേറ്റ മുറിവിനേക്കാൾ മനസിനേറ്റ മുറിവാണു എന്നെ തളർത്തിയത്..
ഞാൻ വണ്ടിയിൽ കയറി.. സ്റ്റാർട്ട് ചെയ്തു.. പുഴയോരത്തെ ആ ഗോഡൗണിലെത്തി..
വണ്ടി നിറുത്തിയിറങ്ങി..
ഒരു പുഴയുടെ അരികിലായി സ്ഥിതിചെയ്യുന്ന ആ വലിയ ഗോഡൗൺ ലക്ഷ്യമാക്കി നടന്നു.. മഴതോർന്നു.. ശാന്തമായ കാലാവസ്ഥ.. എന്റെ മുഖത്ത് രക്തം വീണ്ടും ഒലിക്കാൻ തുടങ്ങി.. പുരികത്തിലുള്ള ആഴത്തിലുള്ള മുറിവിൽ നിന്ന് ഒലിച്ച രക്തം അടഞ്ഞ ആ കണ്ണ് പോളകൾക്ക് മുകളിലൂടെ ഒലിച്ചിറങ്ങി കവിളിലും ഒക്കെയായി പരന്നു കിടക്കുന്നു.. ഞാൻ മുടന്തി മുടന്തി ആ ഗോഡൗണിനു മുന്നിലെത്തി. കടക്കുന്നിടത്ത് സൈഡിലായി.. നാദിയാടെ ചുരിദാറിന്റെ ഷോൾ എനിക്ക് കിട്ടി.. ഞാൻ ദൃതിയിൽ അവിടെയാകെ തിരഞ്ഞു.. ഉള്ളിലും കയറി നോക്കി.. ഞാനാകെ നിരാശനായി.. തൊട്ടടുത്തുക്കുടെ ഒഴുകുന്ന ആ പുഴയോരത്തേക്ക് ഞാൻ നടന്നു.. അതിനു സൈഡിൽ നിന്ന് നാദിയാടെ ഒരു ചെരിപ്പും എനിക്ക് കിട്ടി…കുറെ നേരമായി ചങ്കിൽ വീർപ്പുമുട്ടി കിടന്നിരുന്ന വിഷമവും വേദനയും ഒരലർച്ചയോടെ പുറത്തേക്ക് വന്നു.. ഞാനാ പുഴയോരത്ത് മുട്ടുകുത്തിയിരുന്നു.. നാദിയാടെ ഷാളും ചെരിപ്പും നെഞ്ചോടടക്കി ഞാൻ ആർത്തുനിലവിളിച്ചു.. എല്ലാം നഷ്ട്ടപെട്ടവനെ പോലെ…ഞാൻ അലറി..കരഞ്ഞു.. ആ കരച്ചിൽ കേൾക്കാൻ മാത്രം അവിടെ ആരും ഉണ്ടായിരുന്നില്ല…
വളരെയേറെ, ഹൃദയം നുറുങ്ങുന്ന വേദനയോടെ വിങ്ങലോടെ ഞാനാസത്യം മനസിലാക്കുകയായിരുന്നു.. എന്റെ നാദിയാ കൊല്ലപെട്ടു..
വിചനമായ ആ പുഴയോരത്ത് ഏകനായി ഞാനിരുന്നു..