“ആ നന്നായി നടക്കുന്നു.. ”
“നാളെ ഞാനങ്ങോട്ട് വരുന്നുണ്ട്.. ” ഫയലൊക്കെ ഒന്ന് റെഡിയാക്കി വെക്ക്..”
“അങ്ങനെ ചെയ്യാം..”
“എന്നാ ശരി ഇക്കാ”
“ഓകെ..’”
അങ്ങനെ കുറെ നേരം ഓരൊന്ന് ചെയ്ത് ഞാനവിടെ ഇരുന്നു..
കുറച്ച് കഴിഞ്ഞ് നാദിയാ.
“ഇക്കാ.. മണി മൂന്ന് കഴിഞ്ഞല്ലൊ.. ഉമ്മാനെ കണ്ടില്ലല്ലൊ..”..
” നമ്പർ ഉണ്ടെങ്കിൽ ഒന്ന് വിളിക്ക്…”
ഞാൻ പറഞ്ഞു..
“ഇക്കാ ഒന്ന് വിളിക്ക്.. ഇതാ നമ്പർ..”
അവൾ നമ്പർ പറഞ്ഞു..
ഞാൻ ഡയൽ ചെയ്ത് വിളിച്ചു..
“റിംഗ് ഉണ്ട്.. എടുക്കുന്നില്ലാല്ലൊ..”..
” ഒന്നുകൂടി വിളിക്ക് ഇക്കാ”..
ഞാൻ രണ്ട് മൂന്ന് തവണ അടിച്ചിട്ടും ബെല്ലടിച്ചതല്ലാതെ എടുത്തില്ല..
“ചിലപ്പൊ ബസ്സിലാവും ബെല്ലടിച്ചത് അറിയാണ്ടാകും..”. ഞാൻ പറഞ്ഞു..
അവളുടെ മുഖം വല്ലാതായി..
അവൾ അകത്തേക്ക് പോയി..
ഞാൻ പിന്നേം.. അവിടത്തന്നെയിരുന്നു..
പെട്ടന്ന് ഹാജ്യാരുടെ മുഖം എന്റെ മനസിലേക്ക് വന്നു.. ഞാൻ എണീറ്റ് റൂമിൽ പോയി ഡ്രെസ്സ് മാറിയിറങ്ങി..
” നാദിയാ ഞാൻ ഒന്ന് നോക്കീട്ട് വരാം..”
എന്ന് പറഞ്ഞ് ഞാൻ കാറുമെടുത്തിറങ്ങി..
ഞാൻ ഫോണെടുത്ത് ജോർജ്ജിനെ വിളിച്ചു..
“ആ ജോർജ്ജെ,.. ഹാജ്യാരെവിടെയുണ്ട് ഇപ്പൊ”?..
” എന്തെടാ എന്താ കാര്യം”?..
“ഒന്നൂല്ല്യാ നീ ഒന്ന് നോക്ക്.. എന്നിട്ട് പറ.. ”
ജോർജ്ജ് തിരിച്ചു വിളിച്ചു..
“ആ ടാ.. അയ്യാൾ ഇവടെ തന്നെയുണ്ട്.. ”
“ഉസ്മാനൊ!?..( ഹാജ്യാരുടെ ഗ്യാങ്ങ് ലീഡർ. ഉസ്മാൻ അറിയാതെ, നേതൃത്വം വഹിക്കാതെ ഒന്നും ഹാജ്യാർ ചെയ്യില്ല.)
” ഉസ്മാൻ കുറച്ച് മുമ്പ് വണ്ടിയെടുത്ത് എങ്ങോട്ടൊ പോകുന്നത് കണ്ടു.. ഒറ്റാക്കാണു പോയത്..”
“ഓകെടാ..”