ഞാൻ: അതിന്
നിത്യ: വേറെ ഗേൾസിൻ്റെ അടുത്ത് റിസ്ക്കും ടൈം എടുക്കും ഇവളാവുമ്പോ
ഞാൻ : ഇവളാവുമ്പോ
നിത്യ: അല്ല കൊറച്ചൂടി ഈസി ആണല്ലോ
ഞാൻ: ഒന്നു പോയേടി അതാ പെണ്ണിനെ കണ്ടതോണ് തോന്നിയതാ പ്രേമിക്കണമെന്ന് അവളെ മാത്രം
നിത്യ: എന്നാ മതി. ഇവളെ അനുവിനെ ഏടത്തിയമ്മ അയ്യോ ചാവണതാ അതിലും നല്ലത്
ഞാൻ: സത്യാ മോളേ നീ പറഞ്ഞത്
നിത്യ: ഇപ്പോയാ സമാധാനായത് എന്ന ഞാൻ കിടക്കാൻ പോട്ടെ
അതും പറഞ്ഞ് എൻ്റെ കവിളിൽ ഒരു ഉമ്മയും വെച്ച് അവൾ അവളുടെ റൂമിൽ പോയി. ജിൻഷയെ കുറിച്ച് ചിന്തിച്ചു ചിന്തിച്ചു ഞാൻ എപ്പൊ കിടന്നെന്ന് എനിക്കു പോലും ഓർമ്മയില്ല. രാവിലെ ആയിഷയുടെ കോൾ വന്നു ഞാൻ ഉണർന്ന് കോൾ എടുത്തു.
ആയിഷ : ഗുഡ് മോർണിംഗ്
ഞാൻ: ഗുഡ് മോർണമഗ് ഡ്യൂഡ്
ആയിഷ : ഇന്നലെ എന്തായിരുന്നു
ഞാൻ: ഒറങ്ങി പോയെടി സെയ്ത്താനെ
ആയിഷ : നിയോ ഇൻ്റെ റബ്ബേ
ഞാൻ: മതി മതി കളിയാക്കിയെ
ആയിഷ : എന്നിട്ടു നീ എന്നാ പിന്നെ എന്നെ വിളിക്കാഞ്ഞെ
ഞാൻ: എടി ഇബിലീസെ പറയാൻ കുറേ ഇണ്ട് സമയായില്ല പറയാ
ആയിഷ : എന്താടാ പറ
ഞാൻ: നി വെച്ചെ ഞാൻ പറയണ്ട്
ആയിഷ.: എന്തോ പറ്റിട്ടുണ്ട് ശരി ഇപ്പോ എനിക്കു പണിയുണ്ട് ഈവനിംഗ് വിളിക്കാ
ഞാൻ: വേണം എന്നില്ല
ആയിഷ : അത് ഇയ്യല്ല തീരുമാനിക്കാ
ഞാൻ: ഓ ശരി ഇപ്പോ വെച്ചു പോയ
ആയിഷ : പോടാ സെയ്ത്താനെ
അതും പറഞ്ഞ് അവൾ കോൾ കട്ട് ചെയ്തു. പിന്നെ എല്ലാം എന്നത്തേയും പോലെ. രാവിലെ ചപ്പാത്തിയും മുട്ടക്കറിയും തട്ടി കഴിഞ്ഞു.
ഞാൻ: എടി നിത്യ പോവാ
നിത്യ: ഇന്നും നേരത്തേയോ
ഞാൻ: എടി ഞാൻ ലൈനടി ടൈങ്ങിലേ അപ്പോ പിന്നെ നേരത്തേ പോണ്ടെ
നിത്യ: ശരി വാ പോകാം
ഞാൻ: അതെന്താടി ഇത്ര പെട്ടെന്നു സമ്മതിച്ചെ
നിത്യ: ഒന്നുമില്ല മോനെ
ഞാൻ: അല്ല എന്തോ ഇണ്ട്
നിത്യ: ആ നാശം അനു വരുന്നേനു മുന്നെ നിനക്ക് ലൈനായിക്കോട്ടെ എന്നു കരുതി
ഞാൻ : ഇപ്പോ മനസിലായി
നിത്യ: വായിട്ടലക്കാതെ വണ്ടി വിടെടാ
അങ്ങനെ കോളേജ് എത്തി നിത്യയെ ഇറക്കി അവളുടെ കണ്ണു വെട്ടിച്ച് ഞാൻ വണ്ടിയുമായി ഇന്നലെ ജിൻഷയെ കാത്തു നിന്നിടത്തെത്തി. അനു വരുന്നു എന്നതറിഞ്ഞതിൽ പിന്നെ എനിക്കു തിടുക്കമായിരുന്നു. സമയം കളയാൻ ഇല്ലാത്ത പോലെ അവളെ ഞാൻ കാത്തിരുന്നു. ക്ഷമയുടെ അതിർവരമ്പുകൾ മുറിക്കപ്പെട്ടപ്പോലെ അവൾ വരുന്നത് കാണാഞ്ഞിട്ട് എനിക്കെന്തോ പോലെ. സമയത്തെ പയിചൊല്ലണോ അതോ മറ്റെന്തിനെ ഒന്നും അറിയാതെ ഞാൻ നിന്നു ഉരുകി.
കണ്ണിനു കുളിരായി മനസിനു ശാന്തിയായി അവൾ വരുന്നത് ഞാൻ കണ്ടു. തുവെള്ള ചുരിദാറിൽ എൻ്റെ സ്വന്തം അരയന്നം അന്ന നട നടന്നു മന്ദം മന്ദം വന്നിടുന്നു. മിഴികൾ തേടിയ വസന്തം വന്നടുക്കുന്നു. മനസിൽ ആർത്തിരമ്പിയ പ്രണയസാഗരം ശാന്തമായി. അന്ധമായ മിഴികൾ ഇപ്പോൾ പ്രകാശപൂരിതമായി അവളെ കണ്ട മാത്രയിൽ എന്നിൽ എന്തെല്ലാം വ്യതിയാനങ്ങളാണ്. അവൾ നടന്ന് എൻ്റെ അരികിലെത്തി.