“…. അറിയില്ല കൊച്ചമ്മേ …എന്താ… എന്താണ് എനിക്ക് പറ്റിയതെന്നറിയില്ല ….!!!”. അങ്ങനെ പറയുബോൾ അവന്റെ കണ്ണുകൾ തിളങ്ങിരുന്നു. ആ തിരയിളക്കം ശ്രദ്ധിച്ച് അവിടേക്ക് തന്നെ കുസൃതി നോട്ടം തൊട്ടുരുമ്മിക്കൊണ്ട് അവൾ ഉറ്റു നോക്കി.
“…. എനിക്കും അങ്ങനെ തന്നെ പ്രേമാ …. ഉറക്കം വരുന്നതേയില്ല….!!!”.
അല്പനേരംകൂടി അവരുടെ കണ്ണുകൾ ഉടക്കിക്കൊണ്ട് അവ്യക്തമായ ഭാഷയിൽ എഴുതപ്പെടാത്ത ഭാഷയിൽ ആശയവിനിമയം നടത്തി. അതിൻ്റെ തീച്ചൂട് സഹിക്കാനാവാതെ പ്രേമൻ ചെറിയ ഭയത്തോടെ കണ്ണുകൾ വെട്ടിച്ച് മാറ്റി.
“…. കൊച്ചമ്മേ, ഇപ്പോൾ വേദനയുണ്ടോ ????” വിഷയം മാറ്റിക്കൊണ്ട് അവൻ ചോദിച്ചു.
“…. ചോദിക്കാതെ നിനക്ക് നോക്കരുതോ ???, അതല്ലേ മാനുഷീക പരിഗണന എന്നൊക്കെ പറയുന്നത് ..”.
ഭാരതി തമ്പുരാട്ടി വലത് കാൽ അവൻ്റെ അരികിലേക്ക് നീക്കി വച്ച ശേഷം മറ്റെവിടേക്ക് നോക്കിനിൽക്കുന്ന അവൻ്റെ നോട്ടം കാൽപാദങ്ങളിലേക്ക് പതിയാനായി അറിയാതെ അവൾ ഉള്ളുരുകി പ്രാർത്ഥിച്ചു.
“…. അത് …. അത് ….”. അവൻ വിക്കി വിക്കി എന്തോ പറയാൻ ശ്രമിച്ചു.
“…. ഇവിടെയൊന്നിരുന്ന് നീയെന്റെ കാലൊന്ന് പിടിച്ച് നോക്യേ …. വല്ല്യ കളരിക്കാരനല്ലേ …”. അവളിലെ കുസൃതി മനോഹരമായ മന്ദഹാസത്തിനോടൊപ്പം ചുണ്ടിൽ വിരിഞ്ഞു.
പ്രേമന് സ്വന്തം ശരീരം കുഴയുന്ന അവസ്ഥയിലെത്തി. പതുക്കെ കട്ടിലിൽ ഇരുന്നു. സ്വർണ്ണ കൊലുസണിഞ്ഞ ഭാരതി തമ്പുരാട്ടിയുടെ കാൽപാദം പതുക്കെ സ്പർശിച്ചു. ഇരുവരിലും ഞെട്ടൽ വന്നത് ഒരുമിച്ചായിരുന്നു. പ്രേമനിലെ പുരുഷഹോർമോൺ ഇരട്ടിക്കാൻ തുടങ്ങി. അവളുടെ മനോഹരമായ കാൽപാദം പതുക്കെ അവൻ തലോടിക്കൊണ്ട് കാൽ വിരലുകളുടെ ഇടയിലേക്ക് കൈവിരലുകൾ ചേർത്ത് പതുക്കെ വളച്ചു.
“…. ഹഹോവ്വ് …”. ഭാരതി തമ്പുരാട്ടിയുടെ ഞരമ്പുകളിലേക്ക് അതീവ വേദന വന്നെങ്കിലും അവളതിനെ ഒതുക്കി.
“…. വേദനിക്കുന്നുണ്ടോ ???”.
“…. നിന്നോട് നുണപറയാൻ തോന്നുന്നില്ല, വേദനയുണ്ടെങ്കിലും ഒരു സുഖമുണ്ട് …”. അറിയാതെ വന്ന വാക്കുകൾ കൈവിട്ട് പോയത് അവൾ തിരിച്ചറിയാൻ നിമിഷങ്ങളെടുത്തു. അവൾക്കത് തിരുത്താനും തോന്നിയില്ല.
“…. വേദന കുറയാൻ കുറച്ച് ദിവസ്സങ്ങളെടുക്കും … മൈസ്സൂർക്ക് പോയി ഡോക്റ്ററെ കണ്ടാല്ലോ …???”.
“…. ഇവിടെ ഉഴിച്ചിൽ പിഴിച്ചിൽ അറിയുന്ന കളരിക്കാരൻ ഉള്ളപ്പോഴോ ???”. അവൾ കള്ള പരിഭവം കാണിച്ചു.
“… അപ്പോൾ എന്നെ വിശ്വാസമാണോ ???”. പ്രേമൻ അവളുടെ കണ്ണിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.
“…. പ്രേമന് എന്നെ വിശ്വാസമാണോ …???”. അവൾ തല അൽപ്പം ചെരിച്ച് അവന്റെ മുഖത്തേക്ക് നോക്കി.
പരസ്പരമുള്ള നോട്ടം നിമിഷങ്ങൾ താണ്ടിപ്പോയി. പ്രേമന്റെ നെഞ്ചിടിപ്പ് വർദ്ധിച്ച് വന്നു.
“…. എനിക്ക് … എനിക്ക് വിശ്വാസമാണ് …”.