ലോകത്തിൽ മനുഷ്യരുടെ എണ്ണം കുറയ്ക്കാനായി പ്രകൃതി നിയോഗിച്ചതാണ് എന്നെയെന്നു ഞാൻ കരുതുന്നു. ഇനിയെന്‌റെ ദൗത്യം അതാണ്…ഉന്മൂലനം.കഴിയുന്നത്ര പേരിലേക്കു ഞാൻ ഈ വൈറസ് പടർത്തും.അവരിൽ നിന്നു മറ്റുള്ളവരിലേക്ക്…..
ഈ ലക്ഷ്യത്തിന്‌റെ ആദ്യ പരീക്ഷണമെന്ന നിലയിലാണ് ഞാൻ കൊച്ചിയിൽ എത്തിയത്. ഒരു ബസ് കണ്ടക്ടറിലേക്കും സൊമാറ്റോ ഡെലിവറി ബോയിയിലേക്കും ഞാൻ അറിഞ്ഞുകൊണ്ടു തന്നെ വൈറസ് പടർത്തി.നീ ചോദിച്ചില്ലേ കണ്ട ബസ് കണ്ടക്ടറെയും ഡെലിവറി ബോയിയേയും ഒക്കെ ഞാൻ എന്തിനാണ് പണ്ണുന്നതെന്ന്? കാരണമുണ്ട്. ഇവർ മറ്റുള്ളവരുമായി നിരന്തര സമ്പർക്കത്തിലേർപ്പെടുന്നവരാണ്.ആ കണ്ടക്ടറാണെങ്കിൽ കൊച്ചി കാർണിവലിൽ ഒക്കെ പോയി. അയാളിൽ നിന്നു നഗരത്തിൽ ഒട്ടേറെപേർക്കു രോഗം പടർന്നു കാണും.
എന്നെ മൃഗീയമായി പീഡിപ്പിച്ച നവനീതിനും രോഗം കിട്ടിയിട്ടുണ്ട്.അവനും ഇപ്പോൾ മരിച്ചുകാണും. പക്ഷേ എന്നെ ഏറ്റവും വിഷമിപ്പിക്കുന്നത് നിന്‌റെ കാര്യമാണ് സുപ്രിയ.
നിനക്ക് ഒരുതരത്തിലും രോഗം വരരുതെന്ന് ആഗ്രഹമുള്ളതുകൊണ്ടാണ് നമ്മൾ തമ്മിലുള്ള ബന്ധത്തിൽ നിന്നു ഞാൻ ഒഴിഞ്ഞു മാറിയത്. പക്ഷേ ആ പട്ടി, ആ നവനീത് ഞാനുമായി ലൈംഗികബന്ധം നടത്തിയ ശേഷം നിന്നെ ചുംബിച്ചു. അവനിൽ നിന്നു നിനക്ക് ആ രോഗം കിട്ടാൻ സാധ്യതയുണ്ട്.
അങ്ങനെയെങ്കിൽ സുപ്രിയ, നീയും കുറച്ചു സമയത്തിനുള്ളിൽ മരിക്കും.ഞാനേറെ സ്‌നേഹിക്കുന്ന നീ ഈ ക്രൂരമരണം ഏറ്റുവാങ്ങുന്നത് എനിക്കു സഹിക്കാൻ കഴിയില്ല, ഞാനിവിടം വിട്ടു പോകുന്നു.
എന്നും സ്‌നേഹത്തോടെ
നിന്‌റെ ദീപിക
ആ കത്തു വായിച്ചശേഷം കടലാസ് കൈയിൽ പിടിച്ചു സുപ്രിയ കുറച്ചുനേരം തരിച്ചിരുന്നു.’എന്തൊക്കെയാണ് സംഭവിക്കുന്നത്.’ അവൾ വേപഥു പൂണ്ടു.അലക്ഷ്യമായി അവൾ മുറിയിലേക്കു നടന്നു.പോയ പോക്കിൽ അവൾ റൂമിലെ നിലക്കണ്ണാടിയിൽ തന്‌റെ പ്രതിബിംബം നോക്കി.
തടിപ്പുകൾ…..
തന്‌റെ ശരീരത്തിൽ മാംസം തടിച്ചുയരുന്നു…അതിന്‌റെ അറ്റത്തു ചുവന്ന രക്തപ്പൊട്ടുകൾ.തന്‌റെ നെഞ്ചിലേക്ക് എന്തോ ഭാരം നിറയുന്നു.
————————————————–
കൊൽക്കത്ത
എയർപോർട്ടിൽ നിന്നു പുറപ്പെട്ട ടാക്‌സിക്കു പിന്നിൽ ഒരു യുവതി ഇരിപ്പുണ്ടായിരുന്നു.ടാങ്ക്രയ്ക്കു സമീപമുള്ള വലിയ ഹോട്ടലിലേക്കാണ് ടാക്‌സി വന്നു നിന്നത്.അവർ പുറത്തിറങ്ങി കാശ് കൊടുത്തു.വെളുത്ത ഒരു ടീഷർട്ടും ടൈറ്റ് ജീൻസും ധരിച്ചിരുന്ന അവർ തലയ്ക്കു ചുറ്റും ഒരു ഹിജാബും കൂളിങ് ഗ്ലാസും ധരിച്ചിരുന്നു.
‘ ഐ ഹാഡ് എ ബുക്കിങ്’ റിസപ്ഷനിലേക്കു ചെന്ന അവർ അറിയിച്ചു,
‘ യുവർ ഗുഡ്‌നെയിം?’ പുഞ്ചിരിയോടെ റിസപ്ഷനിസ്റ്റ് ചോദിച്ചു.
‘ നിലോഫർ സെയ്ഫുദ്ദീൻ’ അവൾ പറഞ്ഞു.
‘ റൂം ഈസ് റെഡി, നമ്പർ 307’ റിസപ്ഷനിസ്റ്റ് അറിയിച്ചു.
തന്‌റെ അതിഗൂഢമായ ദൗത്യത്തിൽ ഒരുതരത്തിലും പിടിവീഴാതിരിക്കാനായി പത്തു വ്യാജ ഐഡന്‌റിറ്റി കാർഡുകൾ ദീപിക തയാർ ചെയ്തിരുന്നു.അതിലൊന്നിലെ പേരായിരുന്നു നിലോഫർ.ഇനിയുള്ള തന്‌റെ ജീവിതം ആൾമാറാട്ടമാണെന്ന തിരിച്ചറിവിലാണ് ഈ പ്രവൃത്തി അവൾ ചെയ്തത്.
റൂമിലെത്തിയ ദീപിക ആദ്യം ചെയ്തത് റൂമിലെ ടിവി ഓണാക്കുകയാണ്. റിമോട്ട് ഉപയോഗിച്ച് മെനുവിൽ നിന്നു ഒരു മലയാളം ന്യൂസ് ചാനൽ അവർ