“… പ്രേമൻ എത്ര വരെ പഠിച്ചു…???”.
ചായ കുടിക്കുന്നതിനിടയിൽ അവൾ ചോദിച്ചു.
“…. എംബിഎ എടുത്ത് അഞ്ച് വർഷമായി … “.
വളരെ നിഷ്പ്രയാസമായി അവൻ പറഞ്ഞു. ഭാരതി തമ്പുരാട്ടി അതിശയത്തോടെ അവനെ നോക്കി.
“… എന്നിട്ടാണോ നീ ഈ ഡ്രൈവർ പണിയെടുത്ത് ജീവിക്കുന്നത്, നല്ലൊരു ജോലി നോക്കരുതോ ???”.
“… ജോലിയൊക്കെ നോക്കി … എച്ച് ആർ എക്‌സിക്യൂട്ടീവിന് ഈ നാട്ടിൽ എത്ര ശബളം കിട്ടും …. “.
നിരാശ കലർന്ന സ്വരത്താൽ അവൻ തലകുനിച്ചുകൊണ്ട് പറഞ്ഞു.
“…. ഡ്രൈവർ ജോലിയിൽ നിന്ന് നിനക്ക് ഇതിനേക്കാൾ ശബളം കിട്ടുന്നുണ്ടോ ???”.
“… അതിനോടൊപ്പം ഞാൻ ഹാർബറിൽ നിന്നും മീൻ എടുത്ത് മാർക്കറ്റിൽ മറിച്ച് കൊടുക്കും, പിന്നെ അലങ്കാര മത്സ്യങ്ങളെ വളർത്തി വിൽപ്പനയും ഉണ്ട് … അങ്ങനെ ജീവിച്ച് പോകുന്നു…”.
“…. പ്രേമാ …. നീ സത്യത്തിൽ ഈ നാട്ടിലെ ചെറുപ്പക്കാർക്ക് ഒരു മാതൃകയാണ് … “.
“…. ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു മോട്ടിവേഷൻ കിട്ടുന്നത് ….”.
“…. പ്രേമാ നിനക്ക് താല്പര്യമുണ്ടെങ്കിൽ അലങ്കാര മത്സ്യങ്ങളുടെ വളർത്തൽ ഇവിടെ തുടങ്ങാല്ലോ, … കൂടാതെ എനിക്കിവിടെ ഒരു കൂട്ടാകുകയും ചെയ്യുമല്ലോ…”.
പ്രേമൻ അതിശയത്തോടെ നോക്കി.
“…. വല്ലാത്ത അതിശയത്തിൽ നോക്കൊന്നും വേണ്ടാ … വല്ലാത്ത ബോറടി മാറ്റാൻ എന്തെങ്കിലുമൊക്കെ ചെയ്യേണ്ടേ …. “.
“….. അതിനൊക്കെ നന്നായി പൈസ ചിലവാകുന്നതാണെ ….”.
“…. നോക്കാടാ, നമുക്ക് ശരിയാക്കാം …”.
“…. കൊച്ചമ്മ ഇറക്കുന്ന പൈസ്സ മുഴുവൻ കിട്ടുമെന്ന് ഉറപ്പൊന്നും വേണ്ടാട്ടോ… ഇതൊക്കെ ചിലപ്പോൾ ഫംഗസ്സ് മൂലം മൊത്തം മീനുകളൊക്കെ ചത്ത് പോകാനും മതീ ….”.
“…. അറിയാടാ … ഞാൻ കുറച്ചോക്കെ പഠിച്ചിട്ടുണ്ട് … എനിക്കും അൽപ്പം താല്പര്യമുള്ള വിഷയമാണ് …. കൊൽക്കത്തയിൽ എൻ്റെ ഒരു റൂമേറ്റ് അവിടത്തെ ഫിഷറി ഡിപ്പാർട്ട്മെന്റിൽ പിച്ച്ഡി ചെയ്യുന്നുണ്ടായിരുന്നു…. അവളുടെ സബ്മിഷൻ പേപ്പറുകൾ ഞാനാണ് അവൾക്ക് ടൈപ്പ് ചെയ്ത കൊടുത്തിരുന്നത് … അങ്ങനെ കുറച്ചൊക്കെ അറിയാം ….”.
ചായയുടെ ഗ്ളാസ് തിരിച്ച് കൊടുക്കുന്നതിനിടയിൽ പറഞ്ഞു. സത്യത്തിൽ പ്രേമൻ അവളുടെ നേർക്ക് എന്തോ ഒരു പുതു വികാരത്തോടെ നോക്കി.
“…. ഭാരതി കൊച്ചമ്മ സീരിയസ്സായിട്ടാണോ പറയുന്നത് …”.
“…. അതേടാ … ജീവിതം വല്ലാത്ത വിരസ്സതയാടാ … “.
“…. അതിന് കൊച്ചമ്മയ്ക്ക് വല്ല്യാ പ്രായമൊന്നുമില്ലല്ലോ … ഒരു കല്ല്യാണം കഴിച്ച് സുഖമായി ജീവിച്ചൂടേ …. അയ്യൊ ഞാൻ ഉപദേശിക്കൊന്നല്ല്യോട്ടോ …”.