കനൽ പാത 2 [ഭീം]

Posted by

നിയാസ് തന്റെ ആത്മഗതം അറിയിച്ചു.
”സുഖം മച്ചാനെ .പിന്നെങ്ങനെ കിട്ടി എന്റെ നമ്പർ?”
”അതൊക്കെ പിന്നെ പറയാം… എനിക്ക് സുഖമാണോന്ന് നീ … ചോദിക്കാത്തതെന്താടാ …”
നിയാസ് ഇടയ്ക്ക് പരിഭവം കലർത്തി.
”എന്റെ ചക്കരേ… നീ ആണെന്നറിഞ്ഞപ്പോൾ …. സന്തോഷം കൊണ്ടാടാ….. മറന്നു പോയി.”
”ഹ …ഹ…ഹ…ഹ… ” നിയാസിന്റെ ചിരി മാഷിന്റെ കാതിൽ മുഴങ്ങി.ഗാംഭീരമുള്ള ചിരി.
”നിയാസു ….. സുഖമാണോടാ…”
”സുഖം… സുഖം.
ടാ… ഫോൺ പെട്ടെന്ന് എന്റെ ലക്ഷി അമ്മയ്ക്ക് കൊടുത്തേ…”
വിജയൻ മാഷിൽ,നൊമ്പരത്തിന്റെ അന്ധകാരം മനസ്സിലേക്ക് പാഞ്ഞു. ചില നിമിഷം കൂരിരുട്ടിൽ നിശ്ചലം നിന്നുപോയി.
നിയാസ്, വിജയൻ നേഞ്ചോട് ചേർത്ത് വെച്ച ചങ്ക് ഫ്രണ്ടാണ്. വർഷങ്ങളായി അവൻ ഗൾഫിലാണ്.ഞാൻ പോയി രക്ഷപെട്ടാൽ നിന്നെയും കൊണ്ട് പറക്കും, എന്ന് പറഞ്ഞ് പോയിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.
ആഗ്രഹിച്ചതൊന്നും കിട്ടാതെ വീണ്ടും ആഗ്രഹങ്ങൾക്ക് പുറകേ ഓടിയ വിജയൻ,എന്നോ അവനെ മറന്നു പോയി. അവനെയെന്നല്ല ഭൂരെയുള്ള ഒട്ടുമിക്ക സുഹൃത്തുക്കളെയും.
കഴിഞ്ഞു പോയ കാലത്തിന്റെ ഓർകൾ അവർ പങ്കുവെച്ചു.
മാഷ്, തന്റെ പച്ചയായ ജീവിതത്തിന്റെ കുത്തിനോവിക്കുന്ന കഥ പറഞ്ഞപ്പോൾ അച്ഛനേയും അമ്മയേയും പറ്റി പറയാതിരിക്കാൻ കഴിഞ്ഞില്ല.
മറുതലയ്ക്കൽ, ഫോണിൽ നിന്നൊരു തേങ്ങൾ കേട്ടുവോ? അതെ ! നിയാസ് മൗനത്തിലാണ്.
എന്റെ ലക്ഷി അമ്മ, അവന്റെയും അമ്മയായിരുന്നു. വല്ലപ്പോഴും കോളേജവധിക്ക് അവൻ വീട്ടിൽ വരുമ്പോൾ വയലേലകളും തെങ്ങിൻ തോപ്പുകളും, കടൽ പോലെ പറന്നു കിടക്കുന്ന ആനതാഴ്ചിറയുടെ ബണ്ടുകളിൽ പടർന്നു പന്തലിച്ച് കിടക്കുന്ന പറങ്കിമാവിൻ തണൽ വീഥിയിലൂടെയൊക്കെ ഞങ്ങൾ നടക്കുമ്പോൾ അവന്റെ കൈ കോർത്ത് അമ്മയും കാണും.
വീടെത്തിയാൽ ആഹാരത്തിനു മുന്നിൽ ഞങ്ങൾ ഇരിക്കാറില്ല. ഓട് പാകിയ കഞ്ഞു വീടിന്റെ ഉമ്മറത്തോ മുറ്റത്ത് തേൻമാവിൻ ചുവട്ടിലോ നിന്ന് സൊറ പറഞ്ഞ് ചിരിക്കുമ്പോഴാണ് അമ്മ ആഹാരവുമായി പുറകേ നടക്കുന്നത്.
കളിച്ച്ചിരിച്ച് മുട്ടിൽ ഇഴയുന്ന കുഞ്ഞിനു പുറകേ ഓടി നടന്ന് ആഹാരം വാരിക്കൊടുക്കുന്ന സന്തോഷവതിയായ അമ്മയെ പോലെയാണ് ലക്ഷി അമ്മ ഞങ്ങളെ ഊട്ടുന്നത്.
സായന്തനത്തിൽ അവൻ യാത്ര പറയുമ്പോൾ അമ്മയുടെ കണ്ണുകൾ നനയുന്നത് ഞാൻ കണ്ടിട്ടുണ്ട്. അപ്പോൾ അവൻ അമ്മയുടെ കണ്ണുകളിൽ വാത്സല്യത്തിന്റെ ഉമ്മ കൊടുക്കും. അവന്റെ ചുണ്ടിൽ പറ്റുന്ന കണ്ണുനീരിന്റ ഉപ്പംശം നാക്കു കൊണ്ട് നുണയുമ്പോൾ അവന്റെ കണ്ണുകളിൽ നീർകണങ്ങൾ നിറയും,എന്റെയും.
” നിയാസേ….
ടാ…. നിയാസേ…”
വർഷങ്ങൾ മനസ്സിൽകോറിയിട്ട വഴിയായതിനാൽ രാത്രിയാണോ പകലാണോ നടക്കുന്നതെന്നുള്ള ചിന്ത വിജയനെ അലട്ടിയിരുന്നില്ല.
”ടാ… നിയാസൂ …”
പലവട്ടം വിളിച്ചപ്പോഴാണ് അവൻ വിളി കേട്ടത്. അവന്റെ ഹൃദയത്തിന്റെ വിങ്ങൾ അപ്പോഴും മാഷിന് കേൾക്കാമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *