ഫ്രീക്കന്മാർ രണ്ടും അത്ഭുതത്തോടെ പരസ്പരം നോക്കി. എന്നിട്ട് ഒരുത്തൻ പോയി ഫോൺ വാങ്ങി. ഫോൺ ചെവിയിൽ വച്ചതും അവന്റെ ശരീര ഭാഷ തന്നെ മാറി. എന്തോ ഭയഭക്തി ബഹുമാനം വന്നപോലെ അവന്. കുറച്ച് നേരത്തേക്ക് മാത്രം അവൻ ഫോൺ സംസാരിച്ചിട്ട് തിരിച്ചു ഫോൺ മജീദിക്കയുടെ കയ്യിൽ കൊടുത്തു. അവൻ മറ്റവന്റെ ചെവിയിൽ എന്തോ പറഞ്ഞു. എന്നിട്ട് അവൻ എന്റെ നേരെ നടന്നു വന്നു.
ഫ്രീക്കൻ : ” ബഷീറിക്കയുടെ ഫ്രണ്ട് ആണല്ലേ. അത് ആദ്യമേ പറയണ്ടേ. സോറി ബ്രോ ഒന്നും മനസ്സിൽ വച്ചേക്കല്ലേ. ശെരി ബ്രോ എന്നാ പിന്നെ കാണാം. ഓക്കേ ബൈ “
ഇതും പറഞ്ഞു അവന്മാർ ബൈക്കിൽ കേറി സ്ഥലം വിട്ടു. എന്താണ് സംഭവിച്ചത് എന്ന് എനിക്ക് മനസിലായില്ല. ഞാൻ മജീദിക്കയെ നോക്കി. അപ്പോളേക്കും മീര എന്റെ പുറകിൽ നിന്ന് മാറി മുന്നോട്ട് വന്നിരുന്നു.
ഞാൻ : “മജീദിക്ക ആരായിരുന്നു ഫോണിൽ “
മജീദിക്ക : “ഇപ്പൊ അവന്മാർ പറഞ്ഞില്ലേ മല്ലൻ ബഷീർ. അവനായിരുന്നു ഫോണിൽ “
ഞാൻ : “ഇക്കയ്ക്ക് പുള്ളിയെ അറിയുവോ “
മജീദിക്ക : “ആളിപ്പോ കൊട്ടേഷൻ ആണ്. പക്ഷെ ഞങ്ങൾ പണ്ട് പള്ളിക്കൂടത്തിൽ ഒരുമിച്ചായിരുന്നു. അന്ന് ചോറ്റുപാത്രത്തിൽ കയ്യിട്ട് വാരിയ ഒരു ബന്ധമാണ്. പിന്നെ ഇടക്ക് അവനെ ആരോ വെട്ടിയപ്പോ ഞാനാണ് ചോര കൊടുത്തത്.”
ഞാൻ : “അപ്പൊ ക്ലോസ് ഫ്രണ്ട്‌സ് ആണ് “
മീര : ” ഹോ മജീദിക്ക ഉള്ളതുകൊണ്ട് രക്ഷപെട്ടു. ഈ ചേട്ടായി എന്തൊരു പേടിച്ചു തൂറി ആണ് “
ഞാൻ : ” ഓഹോ ഇപ്പൊ മോൾക്ക് ശബ്ദം പൊങ്ങിയല്ലോ. നേരത്തെ എന്റെ പുറകിൽ ഒളിച്ചു നിന്നിട്ട് “അർജുനൻ ഫൽഗുനൻ പാർത്ഥൻ വിജയൻ ” എന്ന് ജപിച്ചോണ്ടിരിക്കുവായിരുന്നല്ലോ.
അത് കേട്ട് അവൾ ഒന്നു ചൂളിപ്പോയി. എന്നാലും വിട്ടുകൊടുക്കാൻ അവൾ തയ്യാറായില്ല.
മീര : “ഓ ചേട്ടായി വലിയ വീര ശൂര പരാക്രമി അല്ലെ. ഞാൻ പാവം “
ഞാൻ : “പാവം പോലും. നിനക്ക് വല്ല കാര്യം ഉണ്ടോ അവന്മാരെ കൊഞ്ഞനം കുത്താൻ ”
ഞാൻ അവളുടെ ചെവി പിടിച്ചൊന്നു തിരുകി വിട്ടു.
മീര : “എടാ ദുഷ്ട കാലമാട എന്റെ ചെവി അയ്യോ”