പിറ്റേന്ന് രാവിലെ തന്നെ സാധനങ്ങൾ കൊണ്ടുപോകാൻ ഗുഡ്സ് ആട്ടോയുമായെത്തി …… സാധനങ്ങൾ പണിക്കാർ ഓട്ടോയിലേക്ക് കയറ്റികൊണ്ടിരുന്നു ………. അപ്പോയെക്കും ഒരു ടാക്സി വീടിനുമുന്നിൽ വന്നു നിന്നു ……..അതിൽ നിന്നും ശങ്കു പുറത്തേക്കിറങ്ങി ……… അനഘക്ക് പിടിച്ചുനിൽക്കാനായില്ല അവൾ ശങ്കുവിനെ കണ്ടു പൊട്ടിക്കരഞ്ഞു …….. രാജീവനും രാജേഷും ശങ്കുവിനെയും ഋഷിയെയും മൈൻഡ്‌പോലും ചെയ്യാതെ സാധനങ്ങൾ കയറ്റാൻ പണിക്കാരെ സഹായിച്ചുകൊണ്ടിരുന്നു ………. ഋഷി ശങ്കുവിനെ പോയി കെട്ടിപ്പിടിച്ചു ………… അവന്റെ കാതിൽ എന്തോ ഋഷി പറഞ്ഞു ………. നിറഞ്ഞ കണ്ണുകളോടെ ചിരിച്ചുകൊണ്ടാവാൻ എല്ലാവരെയും നോക്കി ……….. വീണ്ടുമവൻ ഋഷിയെ കെട്ടിപ്പിടിച്ചു ……….
ശങ്കു ……. വാ ചേട്ടാ …… നമ്മളെന്തിനാ അവരു പോകുന്നത് നോക്കിക്കൊണ്ട് നിൽക്കുന്നത് ……നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട ……….തീർന്നില്ലേ ……….. ഞാനിപ്പോ വന്നത് നന്നായി ഇല്ലേൽ എന്റെ ചേട്ടൻ ഒറ്റപ്പെട്ടുപോകുമായിരുന്നു ………
ശങ്കു മറ്റുള്ളവരുടെ മുന്നിലേക്ക് നടന്നു എല്ലാവരോടുമായി പറഞ്ഞു ………നിങ്ങൾക്കെക്കെ ഞങ്ങളോടിങ്ങനെ ചെയ്യാൻ എങ്ങിനെ മനസുവരുന്നു ………. തേങ്ങവെട്ടുകാരന്റെ മക്കളായി ജനിച്ചത് ഞങ്ങളുടെ തെറ്റാണോ ……. അനഘ ചേച്ചി അപ്പുവേട്ടൻ ചേച്ചിയെ എന്തിഷ്ടമാണന്നറിയാമോ ………. ചേച്ചിയും ഞങ്ങളെ വിട്ടുപോകുകയാണോ …….. ചേച്ചിയൊന്നു സമ്മതിച്ചാൽ നാളെ ഞാൻ നിങ്ങളുടെ വിവാഹം നടത്തിത്തരും …… ചേച്ചി എന്റെ അപ്പുവേട്ടനെ സ്നേഹിച്ചത് ആത്മാർഥമായിട്ടാണെങ്കിൽ ……… അല്ലാതെ ഞങ്ങളുടെ കാശുകണ്ടിട്ടായിരുന്നുവെങ്കിൽ വേണ്ടാ ………..
ചേച്ചിയേക്കാളും സുന്ദരി പെണ്ണിനെ എന്റെ ചേട്ടനുകിട്ടും ……….
രഘുഅമ്മാവൻ ഒരു പിടി താക്കോൽ കൂട്ടം വരാന്തയിലെ കൈവരിയിൽ വച്ചിട്ട് പറഞ്ഞു കളപ്പുരയിലെ താക്കോലുകളാണ് …….. അച്ഛൻ മരിച്ചതിനുശേഷം ……..ഇത്രയും നാൾ ഇതെന്റെ കയ്യിലായിരുന്നു ……. ഇനി ഞങ്ങളാരും പണിക്ക് വരുന്നില്ല …….നിങ്ങളിത് സൂക്ഷിച്ചോളണം ………. ഞങ്ങൾഇന്നിവിടെന്ന് പടിയിറങ്ങിയാൽ ….ഞനങ്ങളെത്തിരക്കി ഇവിടെന്നാരും വരരുത് ……..ഇത് ഞങ്ങളുടെയെല്ലാം ഒരു അപേക്ഷയായി കരുതണം …….. ഞങ്ങളോട് വാശിയോ ദേഷ്യമോ തോന്നരുത് ………… രഘുഅമ്മാവൻ കൂടെ നിന്ന എല്ലാവരോടുമായി പറഞ്ഞു ….. നിങ്ങൾക്ക് ആർക്കെങ്കിലും ഋഷിയുടെ കുടുംബത്തിനോടൊപ്പം നിൽക്കണമെന്ന് തോന്നുന്നവർക്ക് ഇവിടെ നിൽക്കാം ……. അവർ പിന്നെ ഞങ്ങളുമായി ഒരു ബന്ധത്തിനും വരരുത് …….. ആരെയും ഞാൻ തടയില്ല …… എല്ലാവരുടെയും തീരുമാനങ്ങൾക്ക് അതിന്റെതായ വിലയുണ്ട് …… പിന്നെ നിർബന്ധിച്ചു വിളിച്ചുകൊണ്ടുപോയി എന്നാർക്കും തോന്നരുത് ………..
മേഘ അനഘയുടെ കയ്യിൽ ബലമായി പിടിച്ചു ………….. അനഘ ആ കൈ വിടുവിച്ച് ആരെയും നോക്കാതെ നേരെ ശങ്കുവിന്റെ അടുത്തേക്ക് നടന്നു ……….. മറ്റുള്ളവർക്ക് അഭിമുഖമായി നിന്നു ……… ആരും പിന്നെ തടയാനോ …. വിളിക്കാനോ നിന്നില്ല ……. അവർ മറ്റുള്ള വണ്ടികളിലേക്ക് കയറി ………