ഇന്നൊരുക്കി മുന്നിൽ നിരത്തിയതെല്ലാം നിനക്ക്
പ്രിയപ്പെട്ടവയായിരുന്നു.
” നന്ദു… ഇത് അതിഥി മേനോൻ.. വിവാഹമാണ് ഫെബ്രുവരി
നാലിന്.. ആദ്യത്തെ ക്ഷണം നിനക്ക് തന്നെയാണ് ”
ഒന്നും പറഞ്ഞില്ലേ ഞാൻ .. ഓർമ്മയില്ല… കണ്ണുകൾ അവളിൽ
തന്നെയായിരുന്നു..
ഇന്നത്തെ എന്റെ അതിഥി…
അവൾ ചിരിച്ചിരുന്നു എന്നെ നോക്കിയിടക്കിടക്ക്… പക്ഷേ
മിഴിയിൽ ഒരു പിടച്ചിലുണ്ടായിരുന്നോ..?
എന്തേ അവൾക്ക് എന്നെ പേടിയാണോ..?
അവളുടെത് മാത്രമാവാൻ പോവുന്ന സാമ്രാജ്യത്തെ അടക്കി
വാണിരുന്നവൾ ആയിരുന്നല്ലോ ഞാൻ….
പിന്നീട് എന്തേ എനിക്ക് മുന്നോട്ട് നടക്കാനുള്ള ഊർജം ചോർന്നു തുടങ്ങിയേ.
കാരണമൊന്നുമില്ലാത്ത പ്രണയ നഷ്ടം ആർക്കായിരിക്കാം ഉണ്ടാവുക?
സ്വന്തമായാൽ ഈ പ്രാന്തമായ ആഗ്രഹം നഷ്ടമായാലോ
എന്ന പേടി… കാരണമുണ്ടാക്കി അകന്നപ്പോൾ ഓർത്തില്ല.
വേരാഴങ്ങളിൽ ഇത്രമേൽ നീറുമെന്ന് … ഇതിപ്പോ അകന്നകന്ന് ഒരു നിഴലായി പോലും കാണാത്തത്ര ദൂരെ… പക്ഷേ ഈ
വേദനക്കും ഇന്നൊരു സുഖമുണ്ട്. എങ്കിലും ഒരു കുറ്റബോധം ഉണ്ടന്റെ പ്രിയപ്പെട്ട അതിഥീ… നിനക്ക് അർഹിച്ച
ഹൃദയത്തിലെ ഭൂരിഭാഗവും ഞാൻ കയ്യേറിയിരുന്നു.. സ്സ്വെര്യ വിഹാരം നടത്തിയിരുന്നു..
പക്ഷേ ഇറങ്ങി വന്നപ്പോഴാണല്ലോ
വേരു കണ്ടത്…
മുറിവായി കാണും…
നിറയെ സ്വപ്നങ്ങളുണ്ടായിരുന്നു അവന്.. ഞാൻ
മുറിവേൽപ്പിച്ചതു കൊണ്ട് മാത്രം ചിറകൊടിഞ്ഞവ.. നീ വേണം
സ്നേഹം കൊണ്ട് മാറ്റിയെടുക്കാൻ.
വിശ്വാസം നഷ്ടമായിരിക്കും അവന് എല്ലാരോടും..
സ്ത്രീ എന്നാൽ ഭംഗിയുള്ള നുണയാണെന്ന് കരുതി കാണും..
മാറ്റണം എല്ലാം മാറ്റി ജീവിതം നിറത്തോടു കൂടി തുടങ്ങണം..
ചിരിച്ച മുഖം എന്നും അങ്ങനെയാവണം… ചിരി !! നിറഞ്ഞ ചിരി ! മനസും മുഖവും നിറഞ്ഞ് …