” ഷാലു പി ജി യ്ക്ക് ഏതാ മെയിൻ സബ്ജക്റ്റ് എടുത്തിരിക്കുന്നെ ?”
” എം.കോം ഫിനാൻസ് “. അവൾ മറുപടി നൽകി
” മനുവേട്ടനെ നേരിട്ട് പരിചയമില്ലെങ്കിലും മുത്തശ്ശൻ പറഞ്ഞ് ഒരു പാട് കേട്ടിട്ടുണ്ട് .അപ്പുറത്ത് ഒറ്റയ്ക്ക് താമസിക്കുന്ന ഞങ്ങൾക്ക് എല്ലാമായിരുന്നു മുത്തശ്ശൻ’ ”
നിങ്ങളുടെ ബസുക്കളാരും വരവില്ലേ, ? ഞാൻ ചോദിച്ചു
അങ്ങിനെ ആരും ഇല്ല മനുവേട്ടാ ഞങ്ങൾക്ക്. പപ്പയും ഉമ്മയും മരിക്കുമ്പോൾ ഞാൻ പ്ലസ് റ്റു കഴിഞ്ഞ് നിക്കാ ഇവൾ SSLC ഉം പ്രണയ വിവാഹമായിരുന്നു അവരുടേത് . ഉമ്മി ജനിച്ചതും വളർന്നതുമെല്ലാം ഒരു കോഴിക്കോടുള്ള അനാഥാലയത്തിലായിരുന്നു. പപ്പ പാലക്കാട്ടുള്ള വലിയൊരു തറവാട്ടിലെ അംഗവും. കോളേജ് കഴിഞ്ഞ് ഇത്തിരി സാമൂഹിക പ്രവർത്തനങ്ങളുമായി നടക്കുന്ന സമയത്താണ് ഉമ്മയെ പരിചയപ്പെടുന്നത്. ഉമ്മി അന്ന് ഡിഗ്രിക്ക് പഠിക്കണ സമയാ. എന്തായാലും അവർ പ്രണയത്തിലായി സമുദായത്തേയും, മതത്തിനേയും അവഗണിച്ച് അവർ കല്യാണം കഴിച്ചു. അതോടെ വീട്ടിൽ നിന്നും സമൂഹത്തിൽ. നിന്നും പുറത്തായി. ഇവിടുത്തെ മുത്തച്ഛൻ്റെ സുഹൃത്തിൻ്റെ മകനായിരുന്നു ഞങ്ങളുടെ പപ്പ. അവർക്ക് രണ്ട് പേർക്കും ഗൾഫിൽ ജോലി ശെരിയാക്കി കൊടുത്തതൊക്കെ മുത്തച്ഛൻ മുഖാന്തിരമാണ്. അവരുടെ മരണശേഷം ഞങ്ങളെ രണ്ടു പേരേയും പഠിപ്പിച്ചതെല്ലാം മുത്തശ്ശനായിരുന്നു. ഷംന പറഞ്ഞു.
കുറച്ചു നേരം കൂടി ഞങ്ങൾ വർത്തമാനം പറഞ്ഞിരുന്നു. കുറച്ച് കഴിഞ്ഞ് എന്നോട് യാത്ര പറഞ്ഞ് അവർ ഇറങ്ങി ഒരു ടോർച്ചുമെടുത്ത് അവരെ വീട്ടിൽ കൊണ്ടുചെന്നാക്കി ഞാൻ തിരിച്ചു വന്നു. പിന്നീടുള്ള ദിവസങ്ങളിൽ രാത്രി 8:00 മണിയായാൽ അവർ വീട്ടിലെത്തും കുറേ നേരം വർത്തമാനം പറഞ്ഞും ടി.വി കണ്ടുമിരിക്കും. വല്ലാത്തൊരാത്മബന്ധം ഞങ്ങൾക്കിടയിൽ വളർന്നു.ഒരിക്കൽ പോലും ഞങ്ങളുടെ കുടുംബത്തിന് സംഭവിച്ച ദുരന്തങ്ങളെ കുറിച്ച് പരസ്പരം സംസാരിച്ചിരുന്നില്ല. ഇരുവരും ആ കാര്യത്തിൽ തുല്ല്യ ദുഖിതരായിരുന്നു.
മഹാ കുറുമ്പത്തിയായിരുന്നു ഷാലു. ടി.വി കാണുമ്പോൾ ചിലപ്പോൾ എൻ്റെ മടിയിൽ കയറിയിരുന്നു കളയും, മാറിയിരിക്കെടി ഗുണ്ടുമണി എന്ന് പറഞ്ഞാൽ പിടിച്ച് കവിളിൽ കടിക്കും. ഷംന അതു കണ്ട് ചിരിക്കും എന്നല്ലാതെ അവളെ ഷാലു എന്നിൽ കാണിക്കുന്ന അമിത സ്വാതന്ത്രത്തെ വിലക്കാൻ നിൽക്കില്ല. ഒരു ചബി ഗേൾ ആയിരുന്നു ഷാലു. കൈതണ്ടയിൽ നല്ല രോമവളർച്ചയുള്ളവൾ, കൊഴുത്തു വിരിഞ്ഞ ചന്തിയും, മുഴുത്ത മുലകളുമുള്ള അവളെ ചിലപ്പോൾ താറാവെന്നും, കരടിയെന്നുമൊക്കെ വിളിച്ച് ഞാൻ ദേഷ്യം പിടിപ്പിക്കും. ഒരു ദിവസം രാത്രി വലിക്കാനായി പുറത്തിറങ്ങിയ എൻ്റെ പിന്നാലെ വന്ന് സിഗരറ്റ് തട്ടിപറിച്ചു. അവൾക്ക് വലിക്കാൻ പഠിപ്പിച്ചാൽ തരാമെന്നായി ഷാലു. അവസാനം ഷാലുവിനേയും വലി പഠിപ്പിക്കേണ്ടി വന്നു.
രണ്ട് മാസം പെട്ടന്ന് കടന്നു പോയി തുലാവർഷമെത്തി ,പറമ്പിൽ കുറച്ച് ദിവസത്തെ പണിയുണ്ടായിരുന്നു. അന്നൊരു ശനിയാഴ്ചയായിരുന്നു. അന്ന് ആറ്റിൽ വലയിടാൻ പോയ സോനുവിന് ധാരാളം മീനുകൾ കിട്ടി. സുമതി ചേച്ചി നല്ലവണ്ണം കറിവെച്ച് സോനുവിൻ്റെ കയ്യിൽ കൊടുത്തുവിട്ടു .അവൻ അത് വീട്ടിൽ തന്നു. പറമ്പിൽ നിന്ന് കപ്പ പറിച്ച് പുഴുങ്ങി ഉടച്ചു രാത്രിയിലേക്കുള്ള ഭക്ഷണം ഞാൻ തയ്യാറാക്കി.
ഇന്നത്തെ ഭക്ഷണം വീട്ടിൽ നിന്നാകാം എന്ന് ഷംനയോട് വിളിച്ചുപറഞ്ഞു. പതിവ് പോലെ രാത്രിയായപ്പോൾ ഷംനയും ,ഷാലുവും വീട്ടിലെത്തി. ഭക്ഷണം കഴിച്ച് പ്ലേറ്റും കഴുകി വെച്ച് ഞങ്ങൾ പൂമുഖത്തിരുന്നു. കുറച്ച് നേരം ടി.വി കണ്ടിരുന്നു. ഷാലു എൻ്റെ ലാപ്ടോപ്പിൽ അവൾക്ക് വേണ്ട സ്റ്റഡി മെറ്റീരിയലുകൾ തയ്യാറാക്കുന്ന തിരക്കിലാണ്. ഭക്ഷണം കഴിച്ച് വയറ് നിറഞ്ഞതിനാലാകണം ഉറക്കം വന്ന ഷംന എൻ്റെ മടിയിൽ തല വെച്ച് കിടന്നു. സമയം 11 മണിയായി.ഇതിനിടയ്ക്ക് ഉറങ്ങിയെണീറ്റ ഷംന ഷായുവിനേയും വിളിച്ച് വീട്ടിൽ പോകാനായിറങ്ങി.കൂടെ ഞാനും വാതിൽ ചാരി കോലായിലേക്കിറങ്ങി.