പുതപ്പ് പുതപ്പിച്ചു. സിറ്റൗട്ടിലെ പടിയിൽ ഇരിക്കാൻ ചെന്ന എന്നെ അവൾ കൈകാണിച്ച് വിളിച്ചു അരികിൽ ഇരിക്കാൻ പറഞ്ഞു. ഞാനവിടെയിരുന്നു.എൻ്റെ മാറിൽ തല വെച്ച് വലതു കൈക്കൊണ്ട് എൻ്റെ വയറ്റിൽ ചുറ്റിപ്പിടിച്ച് കിടന്നു. പനിയുടെ ഊക്ക് കാരണം പാവം പറ്റെ തളർന്നിരുന്നു. കുറേ നേരം ഞാനവൾക്കരികിൽ അങ്ങിനെ ഇരുന്നു. മയക്കത്തിൽ എന്തൊക്കെയോ അവൾ പറയുന്നുണ്ടായിരുന്നു.
സമയം ഉച്ചയായി, ദൂരെ നിന്ന് ഒരു കാറിൻ്റെ ഹോണടി ശബ്ദം കേട്ട് ഞാൻ മുഖമുയർത്തി നോക്കി. ഈ വീട്ടിലെ ബാക്കി അംഗമാണെന്ന് എനിക്ക് മനസിലായി. പതുക്കെ അവളിൽ നിന്ന് മാറി. എൻ്റെ അസാന്നിധ്യം മനസിലാക്കിയെന്നവണ്ണം അവൾ കൺ തുറന്നു.
” തൻ്റെ സിസ്റ്ററ്റർ വരുന്നുണ്ട്, ഞാൻ പോകട്ടെ”
ഒരു നനുത്ത പുഞ്ചിരി മാത്രമായിരുന്നു മറുപടി. കാമറയും തൂക്കി വീട്ടിലെത്തി. സോനു അപ്പോഴേക്കും പടിപ്പുരയിൽ നിൽപ്പുണ്ടായിരുന്നു. ഒരു ജീപ്പ് വാങ്ങാൻ തീരുമാനിച്ചിരുന്നു ബുക്കിംങ്ങ് എല്ലാം കഴിഞ്ഞ് വണ്ടി എത്തിയെന്ന് ഷോറൂമുക്കാർ രാവിലെ വിളിച്ചിരുന്നു. അവനേയും കൂട്ടി ഒറ്റപ്പാലത്തുള്ള മഹേന്ദ്രയുടെ ഷോറൂമിലേക്ക് പുറപ്പെട്ടു. ബസ്സിലാണ് പോയത്. പേപ്പർ വർക്കെല്ലാം കഴിച്ച് റെഡി പോയൻറ് നടത്തി വൈകുന്നേരത്തോടെ വണ്ടിയിറക്കി.
നേരെ ചെർപ്പശ്ശേരി മിഥിലയിലേക്ക് വിട്ടു. ചെക്കന് രണ്ട് കുപ്പി ബിയറും, ഫുഡും വാങ്ങിക്കൊടുത്തു. ഞാൻ ഒരു സെവനപ്പിൽ.അഭയം കണ്ടെത്തി.സിനിമയും കണ്ട് രാഘവേട്ടനും ചേച്ചിക്കുമുള്ള വസ്ത്രങ്ങളും വാങ്ങി തിരിച്ച് തേവർ കുന്നിലേക്ക് വിട്ടു. 11:00 മണിയോടെ നാടെത്തി സോനുവിൻ്റെ കൂടെ വീട്ടിലിറങ്ങി രാഘവേട്ടനും സുമതി ചേച്ചിക്കും വേണ്ടി വാങ്ങിയ ഡ്രസ്സുകൾ അവരെ ഏൽപ്പിച്ചു.
” അയ്യോ.,,,എന്തിനാ മോനേ ഇതെല്ലാം വാങ്ങിയത”? വെറുതെ പൈസ കളയേണ്ടിയിരുന്നില്ല ചേച്ചി പറഞ്ഞു
” ഇങ്ങനെ വാങ്ങിക്കൊടുക്കാൻ നിങ്ങളൊക്കെയല്ലാതെ വേറെയാരാ എനിക്കുള്ളത്”, ഇതെൻ്റെ സന്തോഷത്തിനല്ലേ ചേച്ചീ”.
അവരോട് യാത്ര പറഞ്ഞ് ഞാൻ വീട്ടിലേക് വിട്ടു. പിന്നീടുള്ള രണ്ട് ദിവസങ്ങൾ ഗ്രന്ഥശാലയുടെ വാർഷികവും, കലാപരിപാടികളും കൊണ്ടുപ്പോയി. രണ്ടാം നാൾ അതായത് ശനിയാഴ്ച , രാവിലെ ബൈക്കുമെടുത്ത് പുറത്ത് പോയ ഞാൻ പ്രോഗം കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ രാത്രി സമയം പത്ത് കഴിഞ്ഞിരുന്നു. തുടർച്ചയായി പെയ്തുക്കൊണ്ടിരുന്ന മഴയ്ക്ക് ഇന്നൊരു കുറവുണ്ട്. എൻ്റെ വരവും നോക്കി തൊട്ടടുത്ത വീട്ടിലെ രണ്ട് പേർ അവിടെ കാത്തിരിപ്പുണ്ടായിരുന്നു. ഞാനകത്ത് കയറി.
” ഹായ് മനുവേട്ടാ ” എന്നും. വിളിച്ച് ഷാലു വന്ന് എൻ്റെ കരം കവർന്നു.
“എവടാർന്നു ഇതുവരെ കുറേ നേരമായി ഞങ്ങൾ ഇവിടെ ഇങ്ങേരേയും പ്രതീക്ഷിച്ചിരിക്കുന്നു.” അവൾ പരിഭവിച്ചു.
” ഇയാടെ പനിയൊക്കെ മാറിയോ”.? ഞാൻ ചോദിച്ചു.
” പിന്നേ കംപ്ലീറ്റായിട് മാറി , ദേ തൊട്ടു നോക്കിക്കേ ” എന്നും പറഞ്ഞ് പൊടുന്നനെ എൻ്റെ വലത് കൈ തലം അവളുടെ കഴുത്തിൽ ചേർത്തുവെച്ചു. ഈയൊരു നീക്കം ഞാനവളിൽ നിന്ന് പ്രതീക്ഷിച്ചില്ല. അവളുടെ താത്ത ഇത് കണ്ട് സോഫയിൽ വാ പൊത്തി ചിരിക്കുന്നുണ്ടായിരുന്നു. ഞാനവരെ അകത്തേക്ക് ക്ഷണിച്ചു. ഞങ്ങൾ അകത്ത് കയറി.അവരോട് ഇരിക്കാൻ പറഞ്ഞു. ഞാൻ അടുക്കളയിൽ കയറി 3 ഗ്ലാസ് നാരങ്ങ വെള്ളം ഉണ്ടാക്കി കൊണ്ടു വന്നു. ഷാലു ആ സമയം നടുമുറ്റത്തെ തണുകളിൽ പടർത്തിയിരുന്ന വള്ളിച്ചെടികളുടെ ഭംഗിയും നോക്കി നിൽപ്പുണ്ടായിരുന്നു. ഞാനവർക്ക് വെള്ളം നൽകി. അവർ സ്വയം പരിചയപ്പെടുത്തി. മൂത്തവൾ ഷംന 25 വയസ്സ് പ്രായം ബി ഡി എസ് കഴിഞ്ഞ് ടൗണിൽ ഒരു ക്ലിനിക്ക് ഇട്ടിട്ടുണ്ട്. ഇളയവൾ ഷാലു 23 വയസ്സ് ഡിഗ്രി കംപ്ലീറ്റ് ചെയ്തു വീട്ടിൽ ഇരുന്ന് ഡിസ്റ്റൻസ് എജ്യുക്കേഷനിൽ പി.ജി ചെയ്യുന്നു. അവശ നിലയിലായിരുന്ന ഷാലുവിനെ നോക്കിയതിന് ഷംന നന്ദി പറഞ്ഞു.