ഇപ്പോൾ അവരുടെ രണ്ട് പെൺമക്കളാണ് അവിടെ താമസിക്കുന്നത്.. പറയത്തക്ക ബന്ധുക്കളാരും തന്നെ ഇല്ലാത്ത കുട്ടികളെ മോനൂൻ്റെ മുത്തച്ഛനാ പഠിപ്പിച്ചതൊക്കെ. അതോണ്ടന്നെ എന്താ ഏതാനൊന്നും ഇവിടുത്തുകാർ അന്വേഷിക്കാറില്ല. മൂത്ത കുട്ടി ഒരു ഡോക്ടറാ, ടൗണിൽ ഒരു ചെറിയ ക്ലിനിക്കുണ്ട് രാമേട്ടൻ പറഞ്ഞു. ഞങ്ങൾ കുറച്ച് നേരം കൂടി നടന്നു. ആ വീട്ടിലേക്ക് ഇവിടെ നിന്ന് കയറി ചെല്ലുവാൻ ഒരു ചെറിയ ഗേറ്റ് ഉണ്ടായിരുന്നു. ആ വീടിൻ്റെ ടെറസ്റ്റിൽ നിന്നു കൊണ്ട് ഒരു സ്ത്രീ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു.
” മോൻ്റെ വണ്ടിയെടുക്കാൻ പോണ്ടേ?”
“വേണം രാമേട്ടാ ഇനി എപ്പോഴാ ടൗണിലക്ക് ബസ്സുള്ളത് ” ?
“9:00 മണിക്കുണ്ട് നമുക്ക് ഒരുമിച്ച് പോകാം” രാമേട്ടൻ. പറഞ്ഞു
എൻ്റെ ബൈക്കും ബാക്കിയുള്ള ലഗേജും ഡൽഹിയിൽ നിന്ന് കൂട്ടുക്കാർ ട്രയിനിൽ കയറ്റി വിട്ടിട്ടുണ്ടായിരുന്നു. സന്തോഷകരമായ ജീവിതമായിരുന്നു എൻ്റേത്, സ്നേഹിക്കാൻ മാത്രമറിയുന്ന അച്ഛനും അമ്മയും, ഏത് തിരക്കിലും അവശതയിലും വർഷത്തിൽ കൃത്യമായി എൻ്റെ ജന്മദിനത്തിൽ മറക്കാതെ എത്തിച്ചേരുന്ന മുത്തശ്ശൻ.C.A കംപ്ലീറ്റ് ചെയ്ത് ട്രയിനിങ്ങിൻ്റെ ഭാഗമായി ബാംഗ്ലൂരിൽ വന്നതായിരുന്നു ഞാൻ ആ സമയത്ത് മുത്തശ്ശൻ ഡൽഹിയിലുണ്ടായിരുന്നു. അച്ഛൻ്റെ കൂട്ടുകാരൻ്റെ മകൻ്റെ ബർത്ത്ഡേ പാർട്ടിയ്ക്ക് പോകുന്ന വഴിയ്ക്കാണ് കാറപകടമുണ്ടായത്.
ചരക്കുമായി വന്ന ഒരു ലോറി നിയന്ത്രണം വിട്ട് കാറിൽ വന്ന് ഇടിക്കുകയായിരുന്നു. പിന്നീടങ്ങോട്ട് ജീവിതത്തിൽ എല്ലാ അർത്ഥത്തിലും ഒറ്റപ്പെട്ട നിമിഷങ്ങൾ, പലത്തവണ വിഷാദ രോഗാവസ്ഥയിലേക്ക് പോയ എന്നെ ജീവിതത്തിലേക്ക് പിടിച്ചു കയറ്റിയത് എൻ്റെ സുഹൃത്തുക്കളായിരുന്നു. ജോലിയിലുള്ള മടുപ്പും ഒറ്റയ്ക്കുള്ള ജീവിതവും കാരണം ആകെ വട്ട് പിടിക്കുന്ന അവസ്ഥയായപ്പോൾ ഒരു പറിച്ചുനടീൽ അനിവാര്യമായി തോന്നി. അങ്ങിനെ ഡൽഹിയിലെ ഫ്ലാറ്റും മറ്റ് വസ്തുക്കളും വിറ്റ് ഞാൻ നാട്ടിലേക്ക് തിരിച്ചു.
തറവാട്ട് കുളത്തിൽ കുളിച്ച് ഭക്ഷണവും കഴിച്ച് വാതിലും പടിപ്പുരയും പൂട്ടി രാമേട്ടൻ താക്കോൽ കൂട്ടം എന്നെ ഏൽപ്പിച്ചു, ഞങ്ങൾ കവലയിലേക്ക് നടന്നു. തറവാട്ടിൽ നിന്ന് കുറച്ച് ദൂരം പിന്നിട്ടപ്പോൾ ചില വീടുകൾ ചൂണ്ടി കാണിച്ച് രാമേട്ടൻ പറഞ്ഞു.
” ഇനി പടിപ്പുരയും വാതിലും പൂട്ടാതെ പോയാൽ. തന്നെ ആരും ഇതിനകത്തേക്ക് കയറില്ല. ഈ കാണുന്ന വീടുകളെല്ലാം മാധവനങ്ങുന്ന് ഇവിടെ പണിക്ക് വന്നിരുന്നവർക്ക് കെട്ടിക്കൊടുത്തതാണ്, അങ്ങുനിന് വേണ്ടി അവർ സദാ കാവലുണ്ടാകും.”
” ചുരുക്കം പറഞ്ഞാൽ ഈ നാട്ടിലെ ഒരു കൊച്ചു മാടമ്പിയായിരുന്നു മുത്തച്ഛൻ അല്ലേ രാമേട്ടാ” ഞാൻ ചെറുചിരിയോടെ ചോദിച്ചു.
ഞങ്ങളെ കണ്ട് അവിടുണ്ടായിരുന്ന വീട്ടുകളിലെ ആളുകൾ പുറത്തേക്കിറങ്ങി വന്നു. എന്നെ രാമേട്ടൻ അവർക്കെല്ലാം പരിചയപ്പെടുത്തി കൊടുത്തു.
മോനൂ ഇതാണ് രാഘവൻ നമ്മുടെ പുറംപണിയെല്ലാം ചെയ്യുന്നത് മൂപ്പരാണ്. കൂട്ടത്തിൽ മുതിർന്നൊരാളെ കാണിച്ച് രാമേട്ടൻ പറഞ്ഞു. ഞാനദ്ദേഹത്തിന് ഹസ്തദാനം നൽകി.നിറ പുഞ്ചിരിയോടെ ഇരുകയ്യും നീട്ടി അവർ അത് സ്വീകരിച്ചു.
ഉള്ളിൽ ഒട്ടും കളങ്കമില്ലാത്ത നല്ലവരായ കുറേ മനുഷ്യർ. അവർക്കെല്ലാം എൻ്റെ കാര്യത്തിൽ എന്തെന്നില്ലാത്ത ഒരു കരുതൽ. രാഘവേട്ടനും അവിടെ നിന്ന രണ്ട് പേരും ഞങ്ങളോടൊപ്പം കൂടി,