“ഇനിയും ഇങ്ങനെ പറഞ്ഞു കൊണ്ടിരുന്നാൽ എന്റെന്ന് നല്ലത് കേൾക്കുമേ നിനക്ക്.”
“അപ്പോൾ സത്യായിട്ടും എന്നോട് പിണക്കം ഇല്ലല്ലോ.”
“ഇല്ലടി പോത്തെ.. മാത്രമല്ല കല്യാണത്തിന് മുൻപ് ഞാൻ അനാവശ്യമായി നിന്റെ ശരീരത്ത് തൊട്ടാൽ എന്നെ വഴക്കും പറഞ്ഞോ.”
അവൾ അവനോടു ചോതുങ്ങി കിടന്ന് ഒന്ന് മൂളുക മാത്രം ചെയ്തു.
അവളുടെ ചെവിയിൽ ശബ്‌ദം താഴ്ത്തി അവൻ പറഞ്ഞു.
“നാളെ നിന്നെ ഈ കോലത്തിൽ ഞാൻ കാണണ്ടെങ്കിൽ ഞാൻ ഉണരുന്നതിനു മുൻപ് തന്നെ എഴുന്നേറ്റ് ബട്ടൻസ് ഒക്കെ ഇട്ടോ.”
“കണ്ടാലും എനിക്ക് ഒന്നും ഇല്ല.”
അവളുടെ മറുപടി അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിച്ചു.
.
.
സമയം രാത്രി ഒൻപത് മണി കഴിഞ്ഞിരിക്കുന്നു. റിസോർട്ടിന്റെ വരാന്തയുടെ അറ്റത്തുള്ള ചില്ലു ജാലകത്തിലൂടെ ജീന ഇരമ്പി അലറിവരുന്ന തിരമാലകളെ നോക്കി നിന്നു. സമയം മുന്നോട്ട് പോകുംതോറും നെഞ്ചിടിപ്പ് കൂടുന്നത് പോലെ. മണിക്കുറുകൾ മാത്രമാണ് ഇനി കല്യാണത്തിന് ബാക്കി ഉള്ളത്.
ദിവസങ്ങൾ വളരെ പെട്ടെന്നാണ് കടന്ന് പോയത്. കണ്ണടച്ച് തുറക്കുന്നതിന് മുൻപ് ഡിസംബർ 17 ആയി. അടുത്ത ദിവസം കല്യാണവും.
ശ്രീഹരി ഒരു മാസം മുൻപ് തന്നെ വർക്കല ബീച്ചിനടുത്തുള്ള ഒരു റിസോർട്ടിൽ റൂമുകൾ ബുക്ക് ചെയ്തിട്ടിരുന്നു. അവിടെ നിന്നും പത്തു കിലോമീററിനു അകത്ത് ദൂരമേ ശിവഗിരിയിലേക്ക് ഉള്ളായിരുന്നു. വളരെ അടുത്ത കുടുംബക്കാർ മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കാനായി എത്തി ചേർന്നിരുന്നത്.
രാത്രി എല്ലാപേരും ഉറങ്ങാനായി പോയി കഴിഞ്ഞപ്പോഴാണ് ശ്രീഹരി ചുമ്മാ ഒന്ന് നടക്കാനായി റൂമിനു പുറത്തേക്ക് ഇറങ്ങിയത്. അപ്പോഴാണ് വരാന്തയുടെ അവസാനം ജനലിൽ കൂടി ദൂരേക്ക് നോക്കി നിൽക്കുന്ന ജീനയെ അവൻ കാണുന്നത്. അവൻ അവളുടെ അരികിലേക്ക് നടന്നു. ശ്രീഹരി അരികിൽ എത്തുന്നതിനു മുൻപ് തന്നെ അവന്റെ കാലൊച്ച കേട്ട് അവൾ തിരിഞ്ഞു നോക്കി.
ജീന അവനെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം വീണ്ടും കടലിലേക്ക് ശ്രദ്ധ തിരിച്ചു. അവളുടെ തൊട്ടു പിന്നിൽ എത്തിയ അവനും കടലിലേക്ക് നോക്കി. ഹൈമാക്സിന്റെ വെളിച്ചത്തിൽ തിരമാലകൾ കരയെ വന്നു തഴുകി പോകുന്നത് വളരെ വ്യക്തമായി കാണാമായിരുന്നു.
“ഇവിടെ വന്ന് നിന്ന് തിര എന്നുകയാണോ നീ?”
“നമുക്ക് ആ കടൽത്തീരത്ത് പോയി കുറച്ച് നേരം ഇരുന്നാലോ ഇച്ചായാ.?”
രാത്രിയിൽ അവളുടെ വിചിത്രമായ ആവിശ്യം കേട്ട് അവൻ ചെറുതായൊന്ന് കണ്ണ് മിഴിക്കാതിരുന്നില്ല. എങ്കിലും ശ്രീഹരി അവളുടെ കൈ പിടിച്ച് റിസോർട്ടിന് വെളിയിലേക്ക് നടന്നു.
കടൽ തീരത്തോട് അടുത്തപ്പോഴാണ് അവർ ശരിക്കും കാറ്റിന്റെ ശക്തി മനസിലാക്കിയത്. വീശിയടിക്കുന്ന കാറ്റിൽ ജീനയുടെ മുടി പാറി പറന്നു. എങ്കിലും ആ കാറ്റിനെ വക വയ്ക്കാതെ അവർ ആ കടൽ തീരത്തുകൂടി നടന്നു. ശ്രീഹരിയുടെ കൈ അവളുടെ കരങ്ങളിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു.
ഏറെ നേരത്തെ നിശബ്തമായ നടത്തയ്ക്ക് ശേഷം ജീന വാ തുറന്ന്.
“നാളത്തെ ദിവസത്തെ കുറിച്ച് ഓർക്കുമ്പോൾ എന്റെ നെഞ്ചിടിപ്പ് കൂടുന്നു ഇച്ചായാ..”